ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടം; വിളിച്ചിട്ടും എടുക്കാതെ വനംവകുപ്പ്

പാലക്കാട് ധോണിയിലെ ജനവാസമേഖലയില്‍ വീണ്ടും ആനക്കൂട്ടമിറങ്ങി. രാത്രിയില്‍ പെരുന്തുരുത്തിക്കളം ഭാഗത്തിറങ്ങിയ ആനക്കൂട്ടം പുലര്‍ച്ചെ വരെ വീടുകള്‍ക്ക് സമീപം നിലയുറപ്പിച്ചു. ഏക്കര്‍കണക്കിനു കൃഷിനശിപ്പിച്ചു. പെരുന്തുരുത്തിക്കളം ഭാഗത്തെയും മേലെ ധോണിയിലെയും പനയും, തെങ്ങും, കവുങ്ങും വാഴയുമെല്ലാം ആനക്കൂട്ടം തരിപ്പണമാക്കി.

ആനയിറങ്ങിയെന്ന വിവരം വനംവകുപ്പ് ആര്‍ആര്‍ടി സംഘത്തെ ഒട്ടേറെതവണ വിളിച്ചറിയിക്കാന്‍ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ലെന്ന് നാട്ടുകാര്‍. പലതവണ ശ്രമിച്ചു. പരാജയപ്പെട്ടു. ഒടുവില്‍ പതിവ് ശൈലിയില്‍ ബഹളം വെച്ച് ആനയെ കാട് കയറ്റാന്‍ നാട്ടുകാര്‍ ശ്രമിച്ചു.

എന്നാല്‍ കാടിനെക്കാള്‍ നാട്ടുവഴികള്‍ നന്നായി അറിയുന്ന കാട്ടാനക്കൂട്ടം മടങ്ങാനൊരുക്കമായിരുന്നില്ല. രാത്രി ഒരു മണിയോടെ നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം മൂന്ന് മണി കഴിഞ്ഞിട്ടും ജനവാസമേഖലയില്‍ നിന്നും പിന്മാറാന്‍ ഒരുക്കമായിരുന്നില്ല.

ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇതേ ആനക്കൂട്ടം ധോണിയിലെ ജനവാസമേഖലയില്‍ ഇറങ്ങുന്നത്. പടക്കം പൊട്ടിയാലും പിന്തിരിയാത്ത പഴയ പിടി സെവന്റെ ശൈലി ഈ ആനകളും പിന്തുടരുന്നുവെന്നാണ് നാട്ടുകാരുടെ നിഗമനം.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ