ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടം; വിളിച്ചിട്ടും എടുക്കാതെ വനംവകുപ്പ്

പാലക്കാട് ധോണിയിലെ ജനവാസമേഖലയില്‍ വീണ്ടും ആനക്കൂട്ടമിറങ്ങി. രാത്രിയില്‍ പെരുന്തുരുത്തിക്കളം ഭാഗത്തിറങ്ങിയ ആനക്കൂട്ടം പുലര്‍ച്ചെ വരെ വീടുകള്‍ക്ക് സമീപം നിലയുറപ്പിച്ചു. ഏക്കര്‍കണക്കിനു കൃഷിനശിപ്പിച്ചു. പെരുന്തുരുത്തിക്കളം ഭാഗത്തെയും മേലെ ധോണിയിലെയും പനയും, തെങ്ങും, കവുങ്ങും വാഴയുമെല്ലാം ആനക്കൂട്ടം തരിപ്പണമാക്കി.

ആനയിറങ്ങിയെന്ന വിവരം വനംവകുപ്പ് ആര്‍ആര്‍ടി സംഘത്തെ ഒട്ടേറെതവണ വിളിച്ചറിയിക്കാന്‍ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ലെന്ന് നാട്ടുകാര്‍. പലതവണ ശ്രമിച്ചു. പരാജയപ്പെട്ടു. ഒടുവില്‍ പതിവ് ശൈലിയില്‍ ബഹളം വെച്ച് ആനയെ കാട് കയറ്റാന്‍ നാട്ടുകാര്‍ ശ്രമിച്ചു.

എന്നാല്‍ കാടിനെക്കാള്‍ നാട്ടുവഴികള്‍ നന്നായി അറിയുന്ന കാട്ടാനക്കൂട്ടം മടങ്ങാനൊരുക്കമായിരുന്നില്ല. രാത്രി ഒരു മണിയോടെ നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം മൂന്ന് മണി കഴിഞ്ഞിട്ടും ജനവാസമേഖലയില്‍ നിന്നും പിന്മാറാന്‍ ഒരുക്കമായിരുന്നില്ല.

ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇതേ ആനക്കൂട്ടം ധോണിയിലെ ജനവാസമേഖലയില്‍ ഇറങ്ങുന്നത്. പടക്കം പൊട്ടിയാലും പിന്തിരിയാത്ത പഴയ പിടി സെവന്റെ ശൈലി ഈ ആനകളും പിന്തുടരുന്നുവെന്നാണ് നാട്ടുകാരുടെ നിഗമനം.

Latest Stories

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലിം ലീഗ്