ഭക്ഷണം പോലും നല്‍കാതെ മര്‍ദ്ദിച്ചു, പിതാവിന്റെ കാല്‍ തല്ലിയൊടിച്ചു; കേരള മന:സാക്ഷിയെ ഞെട്ടിച്ച് വീണ്ടും കൊച്ചിയില്‍ സ്ത്രീധന പീഡനം

സ്ത്രീധനത്തിന്റെ പേരില്‍ കൊടുംക്രൂരത, കൊച്ചിയില്‍ സ്വര്‍ണാഭരം നല്‍കാത്തതിന് ഭാര്യയെ തല്ലി, ഭാര്യാപിതാവിന്റെ കാല്‍ തല്ലിയൊടിച്ചു. പച്ചാളം സ്വദേശി ജിപ്‌സണ്‍ ആണ് ഭാര്യ ഡയാനയെ ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് ജിപ്‌സന്റെയും, ഡയാനയും തമ്മിലുള്ള വിവാഹം നടന്നത്. രണ്ടാം വിവാഹമായിരുന്നു ജിപ്‌സണും, ഡയാനയും വിവാഹിതരാകുന്നത്.

തന്റെ സ്വര്‍ണാഭരണങ്ങളാണ് അവര്‍ക്ക് ആവശ്യമെന്നും, ഇതിനെചൊല്ലി കല്യാണം കഴിഞ്ഞ് മുന്നാം നാള്‍ മുതല്‍ ഭര്‍ത്താവും, ഭര്‍തൃമാതാവും തന്നെ ഉപദ്രവിക്കാറുണ്ടെന്നും യുവതി പറഞ്ഞു. അടിവയറ്റിലും നടുവിനും നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് യുവതി വെളിപ്പെടുത്തി. പലപ്പോഴും മര്‍ദ്ദന വിവരം ഭര്‍തൃമാതാവിനോട് പറഞ്ഞെങ്കിലും സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായി പീഡിപ്പിച്ചുവെന്നും ഡയാന പറയുന്നു. പുറത്ത് കാണുന്ന ശരീര ഭാഗങ്ങളില്‍ തല്ലരുതെന്ന് മകന് ഭര്‍തൃമാതാവ് നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും ഡയാന പറയുന്നു. സ്വര്‍ണത്തിന് വേണ്ടി അവര്‍ തന്നെ കൊല്ലാന്‍ പോലും മടിക്കില്ലെന്നും ഡയാന പറഞ്ഞു.

വിശന്നപ്പോള്‍ ഭക്ഷണം കഴിച്ചപ്പോള്‍ പോലും വീട്ടുകാരുടെ ഉപദ്രവം സഹിക്കേണ്ടി വന്നു. വിവാഹം നടത്തിയ വികാരിയെ വീട്ടിലെത്തിയപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ജിപ്‌സന്റെ സുഹൃത്തായ വികാരി ഡയാനയെ രണ്ടാം വിവാഹമാണ്, പുറത്ത് അറിഞ്ഞാന്‍ പള്ളിയില്‍ വിലയുണ്ടാകില്ലെന്ന് പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു.

അതിന് പിന്നാലെ യുവതി തിരികെ വീട്ടിലേക്ക് എത്തുകയായിരുന്നു. ഇത് സംസാരിക്കാനാണ് യുവതിയുടെ പിതാവ് ചക്കരപറമ്പ് സ്വദേശി ജോര്‍ജ്ജ് പച്ചാളത്തുള്ള ജിപ്‌സന്റെ വീട്ടില്‍ പോയത്. ഈ സമയത്താണ് ജിപ്‌സണും, അദ്ദേഹത്തിന്റെ മാതാപിതാക്കളും ചേര്‍ന്ന് യുവതിയുടെ പിതാവ് ജോര്‍ജ്ജിന്റെ കാല്‍ തല്ലിയൊടിക്കുകയും, വാരിയെല്ലിന് പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്നാണ് പരാതി.

മര്‍ദ്ദന വിവരം പുറത്തു പറയാന്‍ ഡയാന ശ്രമിച്ചെങ്കിലും ഫോണ്‍ പിടിച്ചു വാങ്ങുകയും മര്‍ദ്ദിക്കുകയും ചെയ്തു. ജൂലൈ 12ന് വനിതാ സെല്ലില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം കാര്യമായി നടന്നിട്ടില്ല. ചക്കര പറമ്പ് സ്വദേശി ജോര്‍ജ്ജിനെ ആശുപത്രിയിലേക്ക് മാറ്റി, 16ന് നോര്‍ത്ത് പൊലീസ് സ്റ്റേഷനിലും കമ്മീഷണര്‍ക്കും പരാതി നല്‍കിയെങ്കിലും അന്വേഷണം നടന്നിട്ടില്ല.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ