ശിശുക്ഷേമ സമിതിയുടെ അനുമതിയില്ലാതെ ദത്തെടുക്കല്‍; മൂന്നര വയസുള്ള കുഞ്ഞിനെ മോചിപ്പിച്ചു

കോഴിക്കോട് ശിശുക്ഷേമ സമിതിയുടെ അനുമതിയില്ലാതെ അനധികൃത ദത്തെടുക്കല്‍. മൂന്നര വയസുള്ള കുഞ്ഞിനെ സമിതി മോചിപ്പിച്ച് സര്‍ക്കാര്‍ സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശത്തില്‍ പന്നിയങ്കര പൊലീസ് കേസെടുത്തിട്ടുണ്ട്.

മൂന്ന് വര്‍ഷം മുമ്പാണ് കുഞ്ഞിനെ നിയമനടപടി ക്രമങ്ങള്‍ പാലിക്കാതെ ദത്ത് നല്‍കിയത്. ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ അവിവാഹിതയായ ഒരു യുവതിയാണ് കുഞ്ഞിനെ പ്രസവിച്ചത്. വീട്ടുകാര്‍ തന്നെയാണ് ദത്ത് നല്‍കിയത്. കുട്ടികള്‍ ഇല്ലാതിരുന്ന കോഴിക്കോട് സ്വദേശികളായ ദമ്പതികള്‍ കുഞ്ഞിനെ ഏറ്റെടുത്തു.

എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ദത്ത് നടന്നതെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതോടെയാണ് വിവരം പുറത്ത് വന്നത്. അനധികൃത ദത്താണെന്ന് തെളിഞ്ഞതോടെയാണ് കുഞ്ഞിനെ സമിതി മോചിപ്പിച്ചത്.

Latest Stories

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ