എ. വിജയരാഘവന്‍ പി.ബിയിലേക്ക്; കെ.എന്‍ ബാലഗോപാലും, പി.രാജീവും സി.സിയില്‍, കേന്ദ്ര നേതൃനിരയിലേയ്ക്ക് പുതുമുഖങ്ങള്‍

കേരളത്തില്‍ നിന്നും എ വിജയരാഘവന്‍ പോളിറ്റ് ബ്യൂറോയിലേക്ക്. മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, പി.രാജീവ് എന്നിവരെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമനായിട്ടുണ്ട്. സംസ്ഥാനത്ത് നിന്നുള്ള വനിത പ്രതിനിധികളായി വനിത കമ്മീഷന്‍ അദ്ധ്യക്ഷ പി.സതീദേവി, സി.എസ്.സുജാത, എന്നിവരെയാണ് പരിഗണിച്ചിരിക്കുന്നത്. അതേസമയം സിപിഎം ജനറല്‍ സെക്രട്ടറിയായി യെച്ചൂരി തന്നെ തുടരും.

ഇന്നലെ രാത്രി ചേര്‍ന്ന് പിബി യോഗത്തിലാണ് ധാരണയായിരിക്കുന്നത്. ഇന്ന് ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം സിസി അംഗങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

പിബിയില്‍ നിന്ന് എസ് രാമചന്ദ്രന്‍ പിള്ള ഒഴിയുന്നതോടെയാണ് വിജയരാഘവന്‍ കേന്ദ്ര തലത്തില്‍ പ്രവര്‍ത്തിക്കാനായി എത്തുന്നത്. എല്‍ഡിഎഫ് കണ്‍വീനറാണ് എ വിജയരാഘവന്‍. സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ കിസാന്‍സഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്ള പിബിയിലേക്ക് എത്തും. പ്രായപരിധി മാനദണ്ഡം അടിസ്ഥാനമാക്കി ഹന്നന്‍ മൊള്ള ഒഴിയുന്ന ഒഴിവലേക്കാണ് ധാവ്‌ള എത്തുന്നത്.

പശ്ചിമ ബംഗാളില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി, സംസ്ഥാന സെക്രട്ടറിയേറ് അംഗവും, ദളിത് ശോഷന്‍ മുക്തി മഞ്ച് അദ്ധ്യക്ഷനുമായ രാമചന്ദ്ര ഡോമും പിബിയിലെത്തും. ആദ്യ ദളിത് പ്രാതിനിധ്യമായാണ് രാമചന്ദ്ര ഡോം എത്തുക. കേരളത്തില്‍ നിന്ന ദളിത് പ്രാതിനിധ്യം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ദളിത് പ്രാതിനിധ്യം കാര്യമായി പരിഗണിക്കപ്പെട്ടിരുന്നു.

ബിമന്‍ ബോസും സൂര്യകാന്ത് മിശ്രയും പിബിയില്‍ നിന്ന് ഒഴിയുകയാണെന്ന് അറിയിച്ചിരുന്നു. കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് പി.കരുണാകരന്‍, വൈക്കം വിശ്വന്‍ എന്നിവരും ഒഴിയും.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ