മുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ ജ്വല്ലറിയില്‍ നിന്ന് പണം കവര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി

തിരുവനന്തപുരം നെയ്യാറ്റിന്‍ കരയിലെ ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസം സ്‌കൂള്‍ യൂണിഫോമിലെത്തി പണം കവര്‍ന്നയാളെ കണ്ടെത്തി. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ജ്വല്ലറിയില്‍ നിന്ന് 25,000 രൂപ കവര്‍ന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിദ്യാര്‍ത്ഥിനിയെ പിടികൂടിയത്.

തീരദേശത്തെ ഒരു സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം യൂണിഫോം ധരിച്ചായിരുന്നു മോഷണം നടത്തിയത്. കോളജ് വിദ്യാര്‍ത്ഥിയായിരിക്കും മോഷണം നടത്തിയിട്ടുണ്ടാകുക എന്നായിരുന്നു നിഗമനം. എന്നാല്‍ യൂണീഫോം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആണെന്ന് കണ്ടെത്തിയത്. അടുത്തുണ്ടായിരുന്ന ബ്യൂട്ടി പാര്‍ലറില്‍ നിന്നും മൊബൈല്‍ ഷോപ്പുകളില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചു.

സ്‌കൂളില്‍ ആയിരുന്ന പെണ്‍കുട്ടി പല്ലുവേദനയാണെന്ന് പറഞ്ഞ് പുറത്തിറങ്ങുകയായിരുന്നു. പിന്നീട് നെയ്യാറ്റിന്‍കരയിലെ ഒരു ബ്യൂട്ടിപാര്‍ലറില്‍ മുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ എത്തുകയായിരുന്നു. ബ്യൂട്ടീഷന്‍ ആവശ്യപ്പെട്ട പണം കൈവശം ഇല്ലാതിരുന്നതിനാല്‍ പെണ്‍കുട്ടി അടുത്തുള്ള മൊബൈല്‍ കടകളില്‍ ചെന്ന് 1000 രൂപ കടമായി ആവശ്യപ്പെട്ടു. അവിടെ നിന്ന് ഒന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ജ്വല്ലറിയില്‍ എത്തി പണം കവരുകയും ശേഷം മുടി സ്‌ട്രെയ്റ്റ് ചെയ്യുകയുമായിരുന്നു.

പെണ്‍കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന പൊലീസ് പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. പണം തിരികെ നല്‍കാമെന്ന് രക്ഷിതാക്കള്‍ പറഞ്ഞതിനെ തുടര്‍ന്ന് ജ്വല്ലറി ഉടമയും സംഭവത്തില്‍ പരാതി നല്‍കിയില്ല. പട്ടാപ്പകല്‍ നടന്ന കവര്‍ച്ച വ്യാപാരികളെ ഞെട്ടിച്ചിരുന്നു. മോഷണം നടത്തിയ ആളെ കണ്ടെത്തിയതോടെയാണ് വ്യാപാരികള്‍ക്ക് ആശ്വാസമായത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക