അഞ്ച് വയസുകാരിയുടെ മൃതദേഹത്തില്‍ 67 മുറിവുകള്‍; പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ കൊടുംക്രൂരതയ്ക്ക് തൂക്കുകയര്‍

പത്തനംതിട്ടയില്‍ അഞ്ച് വയസുകാരിയെ മര്‍ദ്ദിച്ചും ലൈംഗികമായി പീഡിപ്പിച്ചും കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. കൊല്ലപ്പെട്ട കുട്ടിയുടെ രണ്ടാനച്ഛനാണ് പ്രതിയായ തമിഴ്‌നാട് രാജപാളയം സ്വദേശി അലക്‌സ് പാണ്ഡ്യന്‍. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി ഒന്നിന്റേതാണ് വിധി പ്രഖ്യാപനം.

മൂന്ന് വര്‍ഷം മുന്‍പ് 2021 ഏപ്രില്‍ 5ന് ആയിരുന്നു കുമ്പഴയിലെ വാടക വീട്ടില്‍ ക്രൂരകൃത്യം അരങ്ങേറിയത്. 67 മുറിവുകളാണ് കുഞ്ഞിന്റെ ദേഹത്ത് കൊലപാതകത്തിന് ശേഷം കണ്ടെത്തിയത്. ഇതുകൂടാതെ കത്തികൊണ്ട് കുട്ടിയെ മുറിവേല്‍പ്പിച്ചിരുന്നതായും ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണം. കൊലപാതകം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട്, ബലാത്സംഗം തുടങ്ങി 16 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. 16 വകുപ്പുകളിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

നേരത്തെ രാജപാളയത്ത് താമസിക്കുമ്പോഴും പ്രതി കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. അന്ന് പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുഞ്ഞ് തിരുനല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. കേസില്‍ തിരുനല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പെടെ സാക്ഷി മൊഴി നല്‍കി.

സംഭവ ദിവസം കുഞ്ഞിനെ രണ്ടാനച്ഛനെ ഏല്‍പ്പിച്ച് മാതാവ് വീട്ടുജോലിക്ക് പോയിരുന്നു. തുടര്‍ന്ന് മാതാവ് തിരികെ എത്തിയപ്പോള്‍ ചലനമില്ലാത്ത കുട്ടിയെയാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ