അഞ്ച് വയസുകാരിയുടെ മൃതദേഹത്തില്‍ 67 മുറിവുകള്‍; പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ കൊടുംക്രൂരതയ്ക്ക് തൂക്കുകയര്‍

പത്തനംതിട്ടയില്‍ അഞ്ച് വയസുകാരിയെ മര്‍ദ്ദിച്ചും ലൈംഗികമായി പീഡിപ്പിച്ചും കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. കൊല്ലപ്പെട്ട കുട്ടിയുടെ രണ്ടാനച്ഛനാണ് പ്രതിയായ തമിഴ്‌നാട് രാജപാളയം സ്വദേശി അലക്‌സ് പാണ്ഡ്യന്‍. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി ഒന്നിന്റേതാണ് വിധി പ്രഖ്യാപനം.

മൂന്ന് വര്‍ഷം മുന്‍പ് 2021 ഏപ്രില്‍ 5ന് ആയിരുന്നു കുമ്പഴയിലെ വാടക വീട്ടില്‍ ക്രൂരകൃത്യം അരങ്ങേറിയത്. 67 മുറിവുകളാണ് കുഞ്ഞിന്റെ ദേഹത്ത് കൊലപാതകത്തിന് ശേഷം കണ്ടെത്തിയത്. ഇതുകൂടാതെ കത്തികൊണ്ട് കുട്ടിയെ മുറിവേല്‍പ്പിച്ചിരുന്നതായും ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണം. കൊലപാതകം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട്, ബലാത്സംഗം തുടങ്ങി 16 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. 16 വകുപ്പുകളിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

നേരത്തെ രാജപാളയത്ത് താമസിക്കുമ്പോഴും പ്രതി കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. അന്ന് പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുഞ്ഞ് തിരുനല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. കേസില്‍ തിരുനല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പെടെ സാക്ഷി മൊഴി നല്‍കി.

സംഭവ ദിവസം കുഞ്ഞിനെ രണ്ടാനച്ഛനെ ഏല്‍പ്പിച്ച് മാതാവ് വീട്ടുജോലിക്ക് പോയിരുന്നു. തുടര്‍ന്ന് മാതാവ് തിരികെ എത്തിയപ്പോള്‍ ചലനമില്ലാത്ത കുട്ടിയെയാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി