'മകന്റെ കൊലയാളികളെ പിടികൂടണം, അര്‍ഷാദിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല'; സജീവന്റെ അച്ഛന്‍

കൊച്ചിയിലേക്ക് ജോലിക്കായി എത്തിയ മകന്റെ മരണ വിവരം താങ്ങാനാകാതെ കുടുംബം. മലപ്പുറം വണ്ടൂര്‍ സ്വദേശിയായ സജീവ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒമ്പതാം തിയതിയാണ് മകന്‍ അവസാനമായി ഫോണ്‍ വിളിച്ചത്. അതിന് ശേഷം ഫോണ്‍ ഓഫായിരുന്നെന്നും മകന്റെ കൊലയാളികളെ പിടികൂടണമെന്നും സജീവ് കൃഷ്ണയുടെ അച്ഛന്‍ സജീവ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.

ദിവസങ്ങളായി മകനെ കുറിച്ച് വിവരമില്ലാതിരുന്നതോടെ കഴിഞ്ഞ ദിവസം സഹോദരനും ബന്ധുവും കൊച്ചിയിലേക്ക് പുറപ്പെട്ടിരുന്നു. ഇവര്‍ ചാലക്കുടിയിലെത്തിയപ്പോഴാണ് കൊലപാതക വിവരമറിഞ്ഞത്. ഏഴ് മാസമായി കൊച്ചിയിലെ ഫ്‌ളാറ്റില്‍ സജീവ് നാലു പേര്‍ക്കൊപ്പമാണ് താമസിക്കുന്നതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അര്‍ഷാദിനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ലെന്നും അച്ഛന്‍ വ്യക്തമാക്കി.

ഇന്നലെയാണ് കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പരിസരത്തുള്ള ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ സജീവ് കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. ഹോട്ടല്‍ ജീവനക്കാരനായിരുന്നു സജീവ്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയില്‍ . പൈപ്പ് ഡെക്റ്റിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്.

ഇടച്ചിറയിലെ ഓക്സോണിയ എന്ന ഫ്ലാറ്റിന്റെ 16 -ാം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സജീവിനൊപ്പം താമസിച്ചിരുന്ന അര്‍ഷാദാണ് കൊലപാതകം ചെയ്തത് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ കണ്ടെത്താനായി തിരച്ചില്‍ നടത്തുകയാണ്. കൊലപാതക വിവരം പുറത്തറിഞ്ഞതിന് പിന്നാലെ ഇന്നലെ വൈകുന്നേരം മുതലാണ് അര്‍ഷാദിന്റെ ഫോണ്‍ ഓഫായത്.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും