'നെല്ലുല്‍പാദനം വര്‍ധിക്കുന്നത് നാടിനാകെ ബാധ്യത', വിചിത്രന്യായം മോദി സര്‍ക്കാരിന്റേത്; വ്യാപാര കരാറില്‍ അമേരിക്കന്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിപണി തുറക്കുന്നതിന്റെ ആദ്യപടി?, കേന്ദ്രം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി

നെല്ലുല്‍പാദനം വര്‍ധിക്കുന്നത് നാടിനാകെ ബാധ്യതയാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിചിത്ര ന്യായം കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം നെല്ലിന് നല്‍കുന്ന അധിക പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി. നെല്ലുല്‍പാദനം ആവശ്യത്തിലധികം ആയതിനാല്‍ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്ന് കേന്ദ്ര ധനകാര്യ എക്സ്പെന്റീച്ചര്‍ സെക്രട്ടറി ഔദ്യോഗികമായി അറിയിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതു സംബന്ധിച്ച കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോര്‍പ്പറേറ്റുകളുടെ കോടാനുകോടി രൂപയുടെ കടം എഴുതിത്തള്ളാന്‍ മടിക്കാത്തവരാണ് നെല്‍കര്‍ഷകനു നല്‍കുന്ന ബോണസ് വലിയ ബാധ്യതയായി ചിത്രീകരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹസിച്ചു. ഉല്‍പാദന വര്‍ധനവിനെ ബാധ്യതയായി വ്യാഖ്യാനിച്ച് നിലവിലുള്ള ബോണസ് നയം പുനഃപരിശോധിക്കണമെന്ന് സംസ്ഥാനത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇത് കര്‍ഷകരോടു മാത്രമല്ല നാടിനോടാകെയുള്ള ശത്രുതാ മനോഭാവമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഇന്ത്യ -യുഎസ് വ്യാപാര കരാറിന്റെ ഭാഗമായി അമേരിക്കന്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിപണി തുറന്നു കൊടുക്കുന്നതിന്റെ ആദ്യപടിയായാണോ ഇതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നെല്‍ക്കര്‍ഷകര്‍ക്ക് നല്‍കാനുള്ള സഹായത്തില്‍ കേന്ദ്ര വിഹിതം യഥാസമയം നല്‍കാതെയാണ് ഇത്തരമൊരു നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം നിശ്ചയിക്കുന്ന മിനിമം താങ്ങുവിലയ്ക്കു മുകളില്‍ ബോണസ് നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ നെല്‍കര്‍ഷകരെ ചേര്‍ത്തുപിടിക്കുന്നതെന്നും ഇതില്‍ കേന്ദ്ര സര്‍ക്കാരിന് എന്തിനാണ് അസ്വസ്ഥതയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിക്കുന്നു. കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നെല്ലു സംഭരണത്തിനായി കിലോക്ക് 6.31 രൂപയാണ് അധികമായി നല്‍കുന്നത്.

Latest Stories

ശബരിമലയില്‍ നിന്ന് കടത്തിയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തില്‍ ആശയകുഴപ്പം തുടരുന്നു; സാമ്പിളുകള്‍ വീണ്ടും ശേഖരിച്ച് മറ്റൊരു ലാബില്‍ കൂടി പരിശോധന നടത്തും

ഭിന്നശേഷി കുട്ടികൾക്കായി ഒരു ആകാശ യാത്ര ഒരുക്കി ഐ സി എൽ ഫിൻകോർപ്

മലപ്പുറം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് സമസ്ത പ്രമേയം; ഇടുക്കി- പാലക്കാട് ജില്ലകളിലും സമാന നിലപാട് വേണം, ജനസംഖ്യാ വര്‍ധനവ് അടക്കം പരിഗണിക്കണം

ലോകത്തെ മനസ്സിലാക്കാനുള്ള ശ്രമം ലാഭകരമല്ല

കടകംപള്ളി പറഞ്ഞത് പോലെ ഒറ്റത്തവണയല്ല, ഒന്നിലേറെ തവണ പോറ്റിയുടെ വീട്ടില്‍ പോയിട്ടുണ്ട്; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

പിണറായി സഖാവ് ഒരിക്കൽ വീട്ടിൽനിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്, ഭക്ഷണമെല്ലാം കഴിച്ചു സന്തോഷത്തോടെ അമ്മയോടും യാത്ര പറഞ്ഞാണ് പോയത് : കുറിപ്പുമായി ആനത്തലവട്ടം ആനന്ദന്‍റെ മകൻ

യോഗ്യതയില്ലാത്ത അധ്യാപകർ ഇനി വേണ്ട; സ്വാശ്രയ കോളേജുകളിൽ യുജിസി യോഗ്യത നിർബന്ധമാക്കി സർക്കാർ ഉത്തരവ്

T20 WORLD CUP: 'ബാറ്റ്‌സ്മാന്മാർ ആ ഒരു കാര്യത്തിൽ കാണിച്ച മണ്ടത്തരം കൊണ്ടാണ് ടീം തകർച്ച നേരിട്ടത്'; തുറന്നടിച്ച് സൂര്യകുമാർ യാദവ്

T20 WORLD CUP: നോ ലുക്ക് ഷോട്ടിന് ശ്രമിച്ചു, അവസാനം നോ ലുക്ക് ഔട്ട് ആയി മടങ്ങി; സായീം അയൂബിന് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

T20 WORLD CUP: ഞാൻ അപ്പോൾ അനുഭവിച്ച സമ്മർദ്ദം എനിക്ക് മാത്രേ അറിയൂ: സൂര്യകുമാർ യാദവ്