കേരളത്തില്‍ എത്തിയത് ഇരുനൂറ് കോടിയിലധികം രൂപ; എട്ടു ശതമാനം കമ്മീഷന്‍ പറ്റിയത് കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍, കേന്ദ്രത്തിന്റെ ചാരസംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂന്നു മാസത്തിനകം നേതൃമാറ്റമുണ്ടാകും

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് കേന്ദ്ര ബിജെപി നല്‍കിയ പണത്തില്‍ എട്ടു ശതമാനം സംസ്ഥാന നേതൃത്വം കമ്മീഷന്‍ പറ്റിയതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടാണ് കേന്ദ്ര സംഘം നിയോഗിച്ച ചാര സംഘം നേതൃത്വത്തിന് കൈമാറിയത്. കോഴിക്കോട് സ്വദേശിയായ മിഥുന്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട് കൈമാറിയതെന്നാണ് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സംഘടനാ സംവിധാനത്തിലെ പാളിച്ചയും, തിരഞ്ഞെടുപ്പ് പരാജയവും സംബന്ധിച്ച് മറ്റൊരു റിപ്പോര്‍ട്ടും മിഥുന്റെ നേതൃത്വത്തില്‍ കൈമാറിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍ണാടകയിലെ വ്യവസായികളില്‍ നിന്നാണ് പണം കേരളത്തിലെത്തിയത്. ഈ പണത്തില്‍ എട്ടു ശതമാനം കേരളത്തിലെ നേതൃത്വം കമ്മീഷന്‍ പറ്റിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. രണ്ടു ദിവസം മുമ്പ് വിശദമായ റിപ്പോര്‍ട്ട് ദേശീയ നേതൃത്വത്തിന് മിഥുന്‍ നല്‍കിയിട്ടുണ്ട്. കൊടകരയില്‍ പിടികൂടിയ കുഴല്‍പണവുമായി ബന്ധപ്പെട്ട് അന്വേഷണം ബിജെപി പടിവാതിക്കലെത്തിയ സാഹചര്യത്തിലാണ് ബിജെപിയുടെ അകത്ത് നിന്നു തന്നെ റിപ്പോര്‍ട്ട് പോയിരിക്കുന്നത്. ഇതോടെ സംസ്ഥാന അദ്ധ്യക്ഷ പദവിയില്‍ നിന്ന് കെ സുരേന്ദ്രനെ മാറ്റുന്നത് സംബന്ധിച്ച ചര്‍ച്ചകളും നേതൃത്വം ആരംഭിച്ചിട്ടുണ്ട്. നേരത്തെ സുരേന്ദ്രനെ സംരക്ഷിച്ചിരുന്ന വി മുരളീധരനെ ഇക്കാര്യത്തില്‍ ദേശീയ നേതൃത്വം വിലക്കിയിയതായും സൂചനയുണ്ട്.

അമിത് ഷായുടെ വിശ്വസ്തനായ മിഥുന്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ നാലു പേരടങ്ങുന്ന സംഘമാണ് കേരളത്തിലെ പണമിടപാടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ദേശീയ സംഘത്തിന് നല്‍കിയത്. പ്രധാനമന്ത്രിയുടെ വിശ്വസ്തനായ അഖിലേഷ് മിശ്രയുമായും, പിഎം ഓഫീസുമായി നേരിട്ട് ബന്ധമുള്ള മിഥുന്‍ ഐടി പ്രൊഫഷണല്‍ കൂടിയാണ്. മിഥുന്റെ ദേശീയ നേതൃത്വവുമായുള്ള ബന്ധം സംസ്ഥാന നേതാക്കള്‍ക്ക് സ്വാധീനിക്കാന്‍ സാധിക്കാത്തതാണെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാക്കളിലൊരാള്‍ പറഞ്ഞു.

കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന പണം സംസ്ഥാന നേതൃത്വം നേരിട്ട് കൈകാര്യം ചെയ്യാമെന്ന് അറിയിച്ചതോടെയാണ് നേതൃത്വം ചാരസംഘത്തെ നിയോഗിച്ചത്. നേരത്തെ മെഡിക്കല്‍ കോളേജ് കോഴ അടക്കമുള്ള വിഷയത്തില്‍ സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ പണവിനിയോഗത്തില്‍ അതൃപ്തി ദേശീയ നേതൃത്വത്തിനുണ്ട്. കുഴല്‍പണ വിവാദവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. ആര്‍എസ്എസിന്റെയും ആശീര്‍വാദത്തോടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും വിവരമുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ