ഞാൻ നിയമം അനുസരിക്കുന്ന ആൾ, ഇന്ത്യയിൽ ജീവന് ഭീഷണി, തിരിച്ചയക്കരുത് - മല്യ ലണ്ടനിലെ കോടതിയിൽ

ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന കേന്ദ്ര സർക്കാരിന്റെ അപേക്ഷ ലണ്ടനിലെ കോടതി പരിഗണിക്കാനിരിക്കെ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നു മദ്യ രാജാവ് വിജയ് മല്യ. “എനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണ്. എനിക്ക് കൂടുതലൊന്നും പറയാനില്ല, ഞാനല്ല തീരുമാനങ്ങൾ എടുക്കുന്നത്. ഞാൻ നിയമവും നടപടിക്രമങ്ങളും അനുസരിക്കുന്ന ആളാണ്”,- വിചാരണ നടപടികൾക്കായി ആദ്യ ദിനം കോടതിയിൽ എത്തിയപ്പോൾ മല്യ പറഞ്ഞു.

കേസിൽ കക്ഷി ചേർന്ന സി ബി ഐയ്ക്ക് വേണ്ടി ഒരു പറ്റം ഉദ്യോഗസ്ഥന്മാരാണ് ലണ്ടനിലെ കോടതിയിൽ എത്തിയത്. ഈ മാസം 14 വരെ കോടതിയിൽ വിചാരണ തുടരും. വെസ്റ്റ് മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിചാരണ നടക്കുന്നത്. തന്നെ ഇന്ത്യയിലേക്ക് തിരിച്ചയച്ചാൽ ജീവന് ഭീഷണി ഉണ്ടെന്നാണ് മല്യ ഉന്നയിക്കുന്ന പ്രധാന വാദമുഖം. എന്നാൽ മല്യയുടെ സുരക്ഷ ഇന്ത്യ ഉറപ്പാക്കുമെന്ന് സി ബി ഐ ലണ്ടനിലെ കോടതിക്ക് ഉറപ്പ് നൽകും. ഇന്ത്യയിലെ ബാങ്കുകളെ 9000 കോടി രൂപ തിരിച്ചടയ്ക്കാതെ വഞ്ചിച്ചുവെന്ന് കേസിൽ അറസ്റ്റിലായ മല്യ ഇപ്പോൾ കോടതി ജാമ്യത്തിലാണ്. മല്യയെ വിചാരണക്കായി ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം.

Latest Stories

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി