ഹജ് സബ്‌സിഡി: കൊഴുത്തത് വിമാനക്കമ്പനികള്‍

മലപ്പുറം ∙ പേരു കേൾക്കുമ്പോൾ ഹജ് സബ്‌സിഡി എന്നതു തീർഥാടകനു ലഭിക്കുന്ന വലിയ സൗജന്യമായി തോന്നുമെങ്കിലും ഇതിന്റെ ഗുണം ഏറ്റവുമധികം ലഭിച്ചതു വിമാനക്കമ്പനികൾക്ക്. തീർഥാടനകാലത്ത് ഈടാക്കുന്ന കൊള്ളനിരക്കിനു വിമാനക്കമ്പനികൾക്കു സർക്കാർ നൽകിയിരുന്നതാണു യഥാർഥത്തിൽ ഹജ് സബ്സിഡി. വർഷങ്ങളായി എയർ ഇന്ത്യയാണു ‘ഗുണഭോക്താക്കൾ’. എയർ ഇന്ത്യയുടെ അമിത നിരക്ക് നിയന്ത്രിക്കാൻ ഏതാനും വർഷം മുൻപു ഹജ് യാത്രയ്ക്കു സൗദി എയർ ലൈൻസിനെക്കൂടി തിരഞ്ഞെടുത്തതോടെ അവർക്കും സബ്സിഡിത്തുക കിട്ടിത്തുടങ്ങി.

ഹജ് തീർഥാടകർക്കു കപ്പൽയാത്രയാണു ചെലവു കുറവ്. എന്നാൽ, 1974ൽ കപ്പൽയാത്ര ഇന്ത്യ നിർത്തി. കുറഞ്ഞ ചെലവിലുള്ള തീർഥാടന അവസരം നഷ്ടപ്പെട്ടപ്പോൾ പരിഹാരം എന്ന നിലയിലാണ്, വിമാനയാത്രയിൽ നിശ്ചിത തുക സബ്‌സിഡിയായി നൽകാൻ തീരുമാനിച്ചത്. 1974ൽ ഇന്ദിരാഗാന്ധി സർക്കാരാണു സബ്സിഡി തുടങ്ങിയത്. കഴിഞ്ഞ വർഷത്തെ ഹജ് തീർഥാടനത്തിനു കൊച്ചി – ജിദ്ദ – കൊച്ചി റൂട്ടിൽ വിമാനക്കമ്പനികൾ നിശ്ചയയിച്ച നിരക്ക് 72,812 രൂപയാണ്. വിമാനത്താവളത്തിലെ ഫീസായും നികുതിയായും 3560 രൂപകൂടി ചേർക്കുമ്പോൾ 76,372 രൂപ. ഇതിൽ കേന്ദ്രസർക്കാരിന്റെ സബ്സിഡി 10,750 രൂപയായിരുന്നു. ബാക്കി 65,622 രൂപ വീതം ഓരോ തീർഥാടകനും അടച്ചു.

കൊച്ചി – ജിദ്ദ – കൊച്ചി റൂട്ടിൽ സാധാരണ ടിക്കറ്റിന് ഏകദേശം 32,000 രൂപയാണെന്നിരിക്കെ അതിന്റെ ഇരട്ടിയിലേറെ തുകയാണു തീർഥാടകർ സ്വന്തമായി അടച്ചത്. ഇതിനു പുറമേയാണു സർക്കാരിന്റെ സബ്സിഡിയും വിമാനക്കമ്പനികൾക്കു ലഭിച്ചത്. സർക്കാർ സബ്സിഡിയുടെ ആറിരട്ടിയിലേറെ തുക വിമാന ടിക്കറ്റിനായി അടയ്ക്കുമ്പോഴും സൗജന്യമായി പോകുന്നുവെന്ന തോന്നലുണ്ടാക്കുന്നുവെന്നതാണു സബ്സിഡിയെക്കുറിച്ചു തീർഥാടകർക്കുള്ള പരാതി. സബ്സിഡി വേണ്ടെന്നുവയ്ക്കുകയും പകരം മൽസരാടിസ്ഥാനത്തിൽ ഗ്ലോബൽ ടെൻഡർ വിളിക്കുകയും ചെയ്താൽ, ഇപ്പോൾ ചെലവഴിക്കുന്നതിന്റെ പകുതി തുക മാത്രമായിരിക്കും ടിക്കറ്റ് നിരക്കെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സബ്സിഡി വാങ്ങി തീർഥാടനത്തിനു പോകുന്നുവെന്ന ആക്ഷേപം ഒഴിവാക്കുകയും ചെയ്യാം.

ഹജ് യാത്ര സുഗമമാക്കാൻ നാലു വഴികൾ

1. നിരക്ക് നിയന്ത്രണം: സബ്സിഡി ഒഴിവാകുമ്പോൾ പകരം തീർഥാടകർ ആവശ്യപ്പെടുന്നതു ടിക്കറ്റ് നിരക്കു നിയന്ത്രണമാണ്. തീർഥാടനകാലത്തെ കൊള്ളനിരക്കു നിയന്ത്രിക്കാൻ സർക്കാർ സംവിധാനവും വേണം.

2. ഹജ് സർവീസിന് ആഗോള ടെൻഡർ: ഇന്ത്യയിലെയും സൗദി അറേബ്യയിലെയും കമ്പനികളെ മാത്രം ഉൾപ്പെടുത്തി ടെൻഡർ വിളിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇതു മാറ്റി ആഗോള ടെൻഡർ ക്ഷണിച്ചാൽ നിരക്കു കുത്തനെ കുറയും.

3. കപ്പൽ സർവീസ്: ചെലവു കുറഞ്ഞ യാത്രാമാർഗമെന്ന നിലയിൽ കപ്പൽ സർവീസ് പുനരാരംഭിക്കുക. ഇതിനുള്ള തീരുമാനം കേന്ദ്രം എടുത്തിട്ടുണ്ട്.

4. ഒഴിഞ്ഞ സീറ്റ് ഒഴിവാക്കുക: ഹജ് വിമാനങ്ങൾ തീർഥാടകരെ കൊണ്ടുപോകുമ്പോഴും തിരിച്ചു കൊണ്ടുവരുമ്പോഴും ഒരു ഭാഗത്തേക്കു കാലിയായി പറക്കേണ്ടിവരുന്നുണ്ട്. ഇത് ഒഴിവാക്കാൻ, ആ സർവീസുമായി ബന്ധിപ്പിച്ചു മറ്റു യാത്രക്കാരെ കയറ്റുക.

Advertisement

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി