ഹജ് സബ്‌സിഡി: കൊഴുത്തത് വിമാനക്കമ്പനികള്‍

മലപ്പുറം ∙ പേരു കേൾക്കുമ്പോൾ ഹജ് സബ്‌സിഡി എന്നതു തീർഥാടകനു ലഭിക്കുന്ന വലിയ സൗജന്യമായി തോന്നുമെങ്കിലും ഇതിന്റെ ഗുണം ഏറ്റവുമധികം ലഭിച്ചതു വിമാനക്കമ്പനികൾക്ക്. തീർഥാടനകാലത്ത് ഈടാക്കുന്ന കൊള്ളനിരക്കിനു വിമാനക്കമ്പനികൾക്കു സർക്കാർ നൽകിയിരുന്നതാണു യഥാർഥത്തിൽ ഹജ് സബ്സിഡി. വർഷങ്ങളായി എയർ ഇന്ത്യയാണു ‘ഗുണഭോക്താക്കൾ’. എയർ ഇന്ത്യയുടെ അമിത നിരക്ക് നിയന്ത്രിക്കാൻ ഏതാനും വർഷം മുൻപു ഹജ് യാത്രയ്ക്കു സൗദി എയർ ലൈൻസിനെക്കൂടി തിരഞ്ഞെടുത്തതോടെ അവർക്കും സബ്സിഡിത്തുക കിട്ടിത്തുടങ്ങി.

ഹജ് തീർഥാടകർക്കു കപ്പൽയാത്രയാണു ചെലവു കുറവ്. എന്നാൽ, 1974ൽ കപ്പൽയാത്ര ഇന്ത്യ നിർത്തി. കുറഞ്ഞ ചെലവിലുള്ള തീർഥാടന അവസരം നഷ്ടപ്പെട്ടപ്പോൾ പരിഹാരം എന്ന നിലയിലാണ്, വിമാനയാത്രയിൽ നിശ്ചിത തുക സബ്‌സിഡിയായി നൽകാൻ തീരുമാനിച്ചത്. 1974ൽ ഇന്ദിരാഗാന്ധി സർക്കാരാണു സബ്സിഡി തുടങ്ങിയത്. കഴിഞ്ഞ വർഷത്തെ ഹജ് തീർഥാടനത്തിനു കൊച്ചി – ജിദ്ദ – കൊച്ചി റൂട്ടിൽ വിമാനക്കമ്പനികൾ നിശ്ചയയിച്ച നിരക്ക് 72,812 രൂപയാണ്. വിമാനത്താവളത്തിലെ ഫീസായും നികുതിയായും 3560 രൂപകൂടി ചേർക്കുമ്പോൾ 76,372 രൂപ. ഇതിൽ കേന്ദ്രസർക്കാരിന്റെ സബ്സിഡി 10,750 രൂപയായിരുന്നു. ബാക്കി 65,622 രൂപ വീതം ഓരോ തീർഥാടകനും അടച്ചു.

കൊച്ചി – ജിദ്ദ – കൊച്ചി റൂട്ടിൽ സാധാരണ ടിക്കറ്റിന് ഏകദേശം 32,000 രൂപയാണെന്നിരിക്കെ അതിന്റെ ഇരട്ടിയിലേറെ തുകയാണു തീർഥാടകർ സ്വന്തമായി അടച്ചത്. ഇതിനു പുറമേയാണു സർക്കാരിന്റെ സബ്സിഡിയും വിമാനക്കമ്പനികൾക്കു ലഭിച്ചത്. സർക്കാർ സബ്സിഡിയുടെ ആറിരട്ടിയിലേറെ തുക വിമാന ടിക്കറ്റിനായി അടയ്ക്കുമ്പോഴും സൗജന്യമായി പോകുന്നുവെന്ന തോന്നലുണ്ടാക്കുന്നുവെന്നതാണു സബ്സിഡിയെക്കുറിച്ചു തീർഥാടകർക്കുള്ള പരാതി. സബ്സിഡി വേണ്ടെന്നുവയ്ക്കുകയും പകരം മൽസരാടിസ്ഥാനത്തിൽ ഗ്ലോബൽ ടെൻഡർ വിളിക്കുകയും ചെയ്താൽ, ഇപ്പോൾ ചെലവഴിക്കുന്നതിന്റെ പകുതി തുക മാത്രമായിരിക്കും ടിക്കറ്റ് നിരക്കെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സബ്സിഡി വാങ്ങി തീർഥാടനത്തിനു പോകുന്നുവെന്ന ആക്ഷേപം ഒഴിവാക്കുകയും ചെയ്യാം.

ഹജ് യാത്ര സുഗമമാക്കാൻ നാലു വഴികൾ

1. നിരക്ക് നിയന്ത്രണം: സബ്സിഡി ഒഴിവാകുമ്പോൾ പകരം തീർഥാടകർ ആവശ്യപ്പെടുന്നതു ടിക്കറ്റ് നിരക്കു നിയന്ത്രണമാണ്. തീർഥാടനകാലത്തെ കൊള്ളനിരക്കു നിയന്ത്രിക്കാൻ സർക്കാർ സംവിധാനവും വേണം.

2. ഹജ് സർവീസിന് ആഗോള ടെൻഡർ: ഇന്ത്യയിലെയും സൗദി അറേബ്യയിലെയും കമ്പനികളെ മാത്രം ഉൾപ്പെടുത്തി ടെൻഡർ വിളിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇതു മാറ്റി ആഗോള ടെൻഡർ ക്ഷണിച്ചാൽ നിരക്കു കുത്തനെ കുറയും.

3. കപ്പൽ സർവീസ്: ചെലവു കുറഞ്ഞ യാത്രാമാർഗമെന്ന നിലയിൽ കപ്പൽ സർവീസ് പുനരാരംഭിക്കുക. ഇതിനുള്ള തീരുമാനം കേന്ദ്രം എടുത്തിട്ടുണ്ട്.

4. ഒഴിഞ്ഞ സീറ്റ് ഒഴിവാക്കുക: ഹജ് വിമാനങ്ങൾ തീർഥാടകരെ കൊണ്ടുപോകുമ്പോഴും തിരിച്ചു കൊണ്ടുവരുമ്പോഴും ഒരു ഭാഗത്തേക്കു കാലിയായി പറക്കേണ്ടിവരുന്നുണ്ട്. ഇത് ഒഴിവാക്കാൻ, ആ സർവീസുമായി ബന്ധിപ്പിച്ചു മറ്റു യാത്രക്കാരെ കയറ്റുക.

Advertisement

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ