'ആദ്യ ചവിട്ട് ആശാന്റെ നെഞ്ചത്ത്'; കെ. ജി ജോർജിനെ ചവിട്ടി സംഘട്ടനം പഠിച്ച മമ്മൂട്ടി

മലയാളത്തിന് ഇന്ത്യൻ സിനിമയുടെ മുമ്പിൽ തലയുയർത്തി നിൽക്കാൻ പാകത്തിലുള്ള സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ഇന്ന് രാവിലെ അന്തരിച്ച കെ. ജി ജോർജ്. മലയാളത്തിൽ നവ തരംഗ സിനിമയ്ക്ക് തുടക്കമിട്ട പ്രധാനപ്പെട്ട സംവിധായകരിൽ ഒരാളായിരുന്നു  കെ. ജി ജോർജ്.

അദ്ദേഹവുമായുള്ള ഓരോർമ്മ പങ്കുവെക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി. 1980 ലാണ്  കെ. ജി ജോർജിന്റെ ‘മേള’ എന്ന സിനിമ  റിലീസ് ചെയ്യുന്നത്. സർക്കസ് കൂടാരവും അവിടുത്തെ മനുഷ്യരുടെ ജീവിതവും പറഞ്ഞ സിനിമയിൽ മമ്മൂട്ടി മോട്ടോർ അഭ്യാസിയായാണ് എത്തിയത്. അന്ന് സ്റ്റണ്ട് അധികം വശമില്ലാത്ത ആളായിരുന്നു മമ്മൂട്ടി. എന്നാൽ  കെ. ജി ജോർജിന്റെ ശിക്ഷണത്തിൽ മമ്മൂട്ടി മേളയുടെ സെറ്റിൽ തന്നെ സ്റ്റണ്ട് പഠിച്ചു.

“മേളയിൽ ഒരു ചെറിയ ആക്ഷൻ സീനുണ്ട്, സ്റ്റണ്ട് മാസ്റ്ററൊന്നുമില്ല. സംവിധായകൻ തന്നെയാണ് സ്റ്റണ്ട് മാസ്റ്റർ. എനിക്ക് ഇതൊന്നും പരിചയമില്ലായിരുന്നു. പുള്ളി  എന്നോട് ഓപ്പോസിറ്റ് സൈഡിൽ നിന്നും ചവിട്ടാൻ പറഞ്ഞു. ഞാൻ അതുപോലെ ചെയ്തു. എന്റെ ചവിട്ട് കൊണ്ട് അദ്ദേഹം അവിടെ വീണു. ഡയറക്ടറെ ചവിട്ടിയാണ് ഞാൻ സ്റ്റണ്ട് പഠിച്ചത്. അതിന് പോലും അദ്ദേഹത്തിന് മടിയില്ലായിരുന്നു” എന്നാണ് മമ്മൂട്ടി മുൻപൊരു അഭിമുഖത്തിൽ പറഞ്ഞത്.

ഇവിടെയുള്ള മികച്ച നടന്മാരെക്കാളും പ്രഗത്ഭനായ അഭിനേതാവാണ് കെ. ജി ജോർജെന്നും, ജോർജ് സാറിന്റെ രൂപത്തിലും രീതിയിലും അദ്ദേഹം കാണിക്കുന്നതിന്റെ ഒരു ശതാമനമെങ്കിലും കാണിച്ചാൽ വലിയ അഭിനേതാവ് ആകാമെന്നും മമ്മൂട്ടി പറഞ്ഞു.

അതേ സമയം കെ. ജി ജോർജിന്റെ നിര്യാണത്തിൽ മമ്മൂട്ടി ആദരാഞ്ജലികൾ അർപ്പിച്ചു. ‘ഹൃദയത്തോട് ചേർത്തു വെച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു. ആദരാഞ്ജലികൾ ജോർജ് സാർ’ മമ്മൂട്ടി ഫെയ്സ് ബുക്കിൽ കുറിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക