അറംപറ്റിപ്പോയി, സീരിയലില്‍ സംഭവിച്ചത് തന്നെ ജീവിതത്തിലും; മുടങ്ങിപ്പോയ വിവാഹ നിശ്ചയം വീണ്ടും നടത്തി നടി ഗൗരി കൃഷ്ണ

നടി ഗൗരി കൃഷ്ണയുടെ വിവാഹനിശ്ചയം കഴിഞ്ഞു. നടി നായികയായിരുന്ന സീരിയല്‍ പൗര്‍ണമി തിങ്കളിന്റെ സംവിധായകനാണ് ഗൗരിയുടെ വരന്‍. വിവാഹ നിശ്ചയത്തെ കുറിച്ച് നേരത്തെ റെഡ് കാര്‍പെറ്റ് എന്ന ഷോയില്‍ വന്നപ്പോള്‍ ഗൗരി പറഞ്ഞിരുന്നു.

എന്നാല്‍ ആരെയാണ് കല്യാണം കഴിക്കാന്‍ പോകുന്നത് എന്നത് സസ്പെന്‍സ് ആണ് എന്നാണ് നടി പറഞ്ഞത്. സീരിയല്‍ ലോകത്ത് തന്നെ ഉള്ള ആളാണെന്നും എന്നാല്‍ ക്യാമറയ്ക്ക് പിന്നിലാണ് എന്നുമാണ് ഗൗരി പറഞ്ഞത്. ഇന്ന് രാവിലെയാണ് പൗര്‍ണമി തിങ്കളിന്റെ സംവിധായകനായ മനോജിനെയാണ് വിവാഹം ചെയ്യുന്നതെന്ന് നടി അറിയിച്ചത്.

മനോജ് സാറിനെയാണ് താന്‍ വിവാഹം ചെയ്യുന്നത് എന്നാണ് ഗൗരി പറഞ്ഞത്. ‘സര്‍’ വിളി ശീലിച്ച് പോയി എന്നും ഗൗരി പറയുന്നു. ലൊക്കേഷനില്‍ വച്ച് അങ്ങനെ വിളിച്ചാണ് ശീലം. പെട്ടന്ന് ഒന്നും അത് മാറ്റാന്‍ കഴിയുന്നില്ല. മനോജ് സര്‍ എന്ന് തന്നെയാണ് ഇപ്പോഴും വിളിക്കുന്നത്.

ഭാവിയില്‍ മാറിയേക്കാം എന്നും നടി പറയുന്നു. പൗര്‍ണമി തിങ്കള്‍ എന്ന സീരിയലില്‍ വിഷ്ണു വി നായര്‍ ആണ് പ്രേംജിത്ത് ശങ്കര്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. പൗര്‍ണമി ആയി എത്തുന്ന ഗൗരി നായകനെ പ്രേം സര്‍ എന്നാണ് വിളിക്കുന്നത്. അത് തന്റെ ജീവിതത്തിലും അങ്ങനെ സംഭവിച്ചു പോയി.

സീരിയല്‍ അറം പറ്റിയതാണോ എന്നും നടി പറയുന്നു. മുമ്പ് ഒരിക്കല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ചടങ്ങ് പലവിധ കാരണങ്ങളാല്‍ മുടങ്ങിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി 23ന് വിവാഹം നിശ്ചയം നടത്താനുള്ള എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ തീരുമാനിച്ച തിയതിയില്‍ നിശ്ചയം നടത്താന്‍ കഴിഞ്ഞില്ല.

ചെറുക്കനും കൂട്ടര്‍ക്കും കോവിഡ് പോസിറ്റീവ് ആയതിനാലാണ് വിവാഹ നിശ്ചയം നടത്താന്‍ സാധിക്കാതിരുന്നത് എന്നാണ് ഗൗരി പറഞ്ഞത്. എല്ലാവരുടേയും ആരോഗ്യ പ്രശ്‌നങ്ങള്‍ മാറിയതോടെയാണ് ഇന്ന് ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്.

ഇന്ന് രാവിലെ തന്റെ യുട്യൂബ് ചാനല്‍ വഴിയാണ് ഇന്നാണ് തന്റെ വിവാഹ നിശ്ചയമെന്ന് ഗൗരി കൃഷ്ണ പറഞ്ഞത്. നിശ്ചയ ചടങ്ങുകള്‍ ലൈവായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഗൗരി കൃഷ്ണ അറിയിച്ചിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക