'ഗോപി മഞ്ചൂരി എവിടെ അടുപ്പത്താണോ...?', അമൃതയുടെ പോസ്റ്റിന് പരിഹാസ കമന്റ്; മറുപടിയുമായി താരം

‘ഷെഫീക്കിന്റെ സന്തോഷം’ സിനിമ കണ്ടിറങ്ങിയ ശേഷം മകള്‍ പാപ്പുവിനെ കുറിച്ച് ബാല പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. സിനിമ കാണാന്‍ മകള്‍ ഒപ്പമുണ്ടാവണം എന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ‘ഗോപി മഞ്ചൂരിയന്‍’ അതിന് സമ്മതിച്ചില്ല എന്നാണ് ബാല പറഞ്ഞത്. ഗോപി സുന്ദറിനെ വിമര്‍ശിച്ചായിരുന്നു ഈ പരാമര്‍ശം.

ഇതിന് പിന്നാലെ അമൃത സുരേഷ് പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ക്ക് ‘ഗോപി മഞ്ചൂരിയന്‍’ കമന്റുകളും എത്താന്‍ തുടങ്ങി. മകളോടൊപ്പമുള്ള വീഡിയോ പങ്കുവച്ചപ്പോഴും ഇതേ കമന്റുകള്‍ എത്തിയതോടെ പ്രതികരിച്ചിരിക്കുകയാണ് അമൃത. മൃത നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

മകള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോയാണ് അമൃത പങ്കുവെച്ചത്. തന്റെ വീട്ടിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ പ്രേമി മകള്‍ പാപ്പുവാണെന്ന് അമൃത വീഡിയോയില്‍ പറയുന്നുണ്ട്. ‘ഗോപി മഞ്ചൂരി എവിടെ അടുപ്പത്താണോ…’ എന്ന പരിഹാസ കമന്റാണ് വീഡിയോക്ക് താഴെ എത്തിയത്.

‘അയ്യേ… കഷ്ടം’ എന്നാണ് അമൃത മറുപടിയായി കുറിച്ചത്. വൈകാതെ കമന്റുകള്‍ നീക്കം ചെയ്യപ്പെടുകയും ചെയ്തു. പാപ്പു ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ വൈറലായതോടെ നിരവധി പേര്‍ പാപ്പുവിന്റെ കഴിവിനെ അഭിനന്ദിച്ചും എത്തി. മകളുടെ സമ്മതവും ഗോപി സുന്ദറുമായി പ്രണയത്തിലായപ്പോള്‍ തനിക്ക് ലഭിച്ചിരുന്നുവെന്ന് അമൃത പറഞ്ഞിട്ടുണ്ട്.

Latest Stories

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍