പൊട്ടിച്ചിരിപ്പിച്ച് മറിയം വന്ന് വിളക്കൂതി: റിവ്യു

ജിസ്യ പാലോറാന്‍

ചിരിപ്പൂരം തീര്‍ത്ത് ജെനിത് കാച്ചപ്പിള്ളി ചിത്രം മറിയം വന്ന് വിളിക്കൂതി. ആദ്യ സിനിമയിലൂടെ തന്നെ മികച്ചൊരു സംവിധായകന്‍ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ജെനിത്. കോമഡിയും സസ്‌പെന്‍സും നിറച്ചാണ് ചിത്രം എത്തിയിരിക്കുന്നത്. “മറിയം വന്ന് വിളിക്കൂതി” എന്ന ടൈറ്റില്‍ പോലെ തന്നെ വളരെ രസകരമായാണ് ചിത്രവും മുന്നോട്ടുപോകുന്നത്.

ഒരു ചെറിയ വിഷയമാണ് സ്‌ക്രീനിലെത്തിക്കുന്നത് എങ്കിലും ഏറ്റവും മികച്ചതാക്കാന്‍ തന്നെ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. സാഹചര്യത്തിന് അനുസരിച്ചുള്ള രസകരവും കുസൃതിയും നിറഞ്ഞ സന്ദര്‍ഭങ്ങളും സംഭാഷണങ്ങളുമാണ് സിനിമ സമ്മാനിക്കുന്ന ഫ്രഷ്‌നസ്. അധികം ലൊക്കേഷനുകളില്ലാതെ സിനിമ ഭംഗിയാക്കി ഒരുക്കി എന്നതാണ് സിനിമയുടെ ഹൈലൈറ്റ്. റോണി, ഉമ്മന്‍, കോശി, അഡ്ഡു, ബാലു, ഉണ്ണികൃഷ്ണന്‍ എന്നീ സുഹൃത്തുക്കളുടെ കഥ വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.

മറിയാമ്മ എന്ന റിട്ടേര്‍ഡ് ടീച്ചര്‍ ആയെത്തുന്നത് സേതുലക്ഷ്മിയാണ്. മറിയാമ്മ എന്ന കഥാപാത്രം സേതുലക്ഷ്മിയുടെ കരിയറിലെ തന്നെ വ്യത്യസ്തമായൊരു ചിത്രം തന്നെയാണ്. പൊലീസ് ഉദ്യോഗസ്ഥനായി എത്തിയ ബൈജുവും കോര്‍പറേറ്റ് കമ്പനിയുടെ എംഡിയായി എത്തിയ സിദ്ധാര്‍ഥ് ശിവയും പിസ ബോയ് ആയെത്തിയ ബേസില്‍ ജോസഫും തങ്ങളുടെ ഭാഗം മികച്ചതാക്കി.

സ്റ്റോണര്‍ ജോണറിലുള്ള കോമഡിയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. “കിളി പോയി” ആയിരുന്നു സ്‌റ്റോണര്‍ ജോണറില്‍ മോളിവുഡില്‍ എത്തിയ അവസാന ചിത്രം. തമാശയുടെ മാരത്തോണ്‍ തന്നെയാണ് സംവിധായകന്‍ സിനിമയില്‍ തീര്‍ത്തിരിക്കുന്നത്. സിനിമയുടെ അവസാനം ലഹരിക്കെതിരെ ഒരു ഉപദേശവും കൂടി പറഞ്ഞുവെക്കുന്നുണ്ട്.

ആദ്യം മുതല്‍ അവസാനം വരെ എല്ലാം മറന്ന് ചിരിക്കാം എന്ന ഉറപ്പാണ് മറിയം വന്ന് വിളക്കൂതി പ്രേക്ഷകന് സമ്മാനിക്കുന്നത്. “ഇതിഹാസ” സിനിമയുടെ നിര്‍മ്മാതാക്കളില്‍ നിന്നും പുറത്തുവരുന്ന ചിത്രത്തില്‍ സിനോജ് പി. അയ്യപ്പന്റെ ഛായാഗ്രഹണവും വസിം, മുരളി എന്നിവരുടെ സംഗീതവും മികച്ചതാണ്. അപ്പു എന്‍. ഭട്ടതിരിയുടെ എഡിറ്റിങ്ങും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നുണ്ട്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ