ഹാപ്പിയല്ല ഈ 'വാലൻന്റൈൻ' ; പ്രണയം പേടിസ്വപ്നമാക്കിയ സിനിമ!

വാലൻന്റൈൻ എന്ന് കേൾക്കുമ്പോൾ പ്രണയവും പ്രണയിതാക്കളുമൊക്കെയാണ് ആദ്യം മനസിൽ വരിക. എന്നാൽ ‘വാലൻന്റൈൻ’ എന്ന വാക്ക് ഒരു പേടിസ്വപ്നമാക്കി മാറ്റിയ ഒരു സിനിമ പുറത്തിറങ്ങിയിട്ടുണ്ട്. സസ്‌പെൻസും കൊലപാതകത്തിന് പിന്നിലെ രഹസ്യവും മാനസിക പിരിമുറുക്കവും എന്നിവയെല്ലാം ചേർത്തിണക്കി പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും ഇരുണ്ട വശം കൂടി കാണിച്ചു കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സ്ലാഷർ വിഭാഗത്തിലെ ഒരു കിടിലൻ മൂവിയായി മാറിയ ‘വാലൻന്റൈൻ’ എന്ന ചിത്രമാണ് അത്.

അർബൻ ലെജൻഡ് എന്ന സിനിമയുടെ പേരിൽ അറിയപ്പെടുന്ന ജാമി ബ്ലാങ്ക്‌സ് ആണ് വാലൻന്റൈൻ സംവിധാനം ചെയ്തത്. ഒരു ചില്ലിംഗ് സ്ലാഷർ ചിത്രമാണ് 2001ൽ പുറത്തിറങ്ങിയ ‘വാലൻ്റൈൻ’. ഡെനിസ് റിച്ചാർഡ്സ്, കാതറിൻ ഹെയ്ഗൽ, ജെസീക്ക കാപ്ഷാ, ജെസീക്ക കോഫീൽ, മേരി ഷെൽട്ടൺ, ഡേവിഡ് ബോറിയാനാസ്, ജോണി വിറ്റ്വർത്ത്, ഡാനിയൽ കോസ്ഗ്രോവ്, ആദം ജെ. ഹാരിംഗ്ടൺ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ടോം സാവേജിന്റെ അതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

വാലന്റൈൻസ് ദിനത്തിന് മുമ്പുള്ള ദിവസങ്ങളിൽ മുഖംമൂടി ധരിച്ച ഒരു കൊലയാളിയുടെ ആക്രമണത്തിന് വിധേയമാകുന്ന സാൻ ഫ്രാൻസിസ്കോയിലെ ഒരു കൂട്ടം സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്.

1988-ൽ സാൻ ഫ്രാൻസിസ്കോയിലെ ഒരു ജൂനിയർ ഹൈസ്കൂളിലെ സെന്റ് വാലന്റൈൻസ് ഡേ ഡാൻസിനിടെ പുറത്താക്കപ്പെട്ട വിദ്യാർത്ഥിയായ ജെറമി മെൽട്ടൺ സ്കൂളിലെ അറിയപ്പെടുന്ന നാല് പെൺകുട്ടികളോട് നൃത്തം ചെയ്യാൻ ആവശ്യപ്പെടുകയും അവർ നിരസിക്കുകയും ചെയ്യുന്നു. എന്നാൽ ഇവരുടെ ധനികയായ സുഹൃത്ത് ഡൊറോത്തി ജെറമിയുടെ ക്ഷണം സ്വീകരിക്കുകയും ജെറമിയോട് കൂടുതൽ അടുക്കുകയും ചെയ്യുന്നു.

ഇരുവരും മറ്റുള്ള വിദ്യാർത്ഥികളാൽ കണ്ടുപിടിക്കപെടുമ്പോൾ ജെറമി തന്നെ ശാരീരികമായി ഉപദ്രവിച്ചായി ഡൊറോത്തി പറയുകയാണ്. ശേഷം അവരിൽ നിന്നും ജെറാമിക്ക് മർദ്ദനമേൽക്കുകയും ജെറമിയെ പുറത്താക്കുകയും ചെയ്യുന്നു. പിന്നീട് ജുവനൈൽ ഹാളിലേക്കും തുടർന്ന് അദ്ദേഹം ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തി.

പതിമൂന്ന് വർഷങ്ങൾക്ക് ശേഷം, മെഡിക്കൽ വിദ്യാർത്ഥിനിയായ ഷെല്ലിക്ക് ഒരു ഭീഷണിപ്പെടുത്തുന്ന ഒരു വാലന്റൈൻസ് കാർഡ് ലഭിക്കുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമയിൽ ഉള്ളത്. ഒരു മണിക്കൂറും 36 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം.

2001 ഫെബ്രുവരി 2ന് തിയേറ്ററുകളിലെത്തിയ ചിത്രം, 1980 കളിലെ സ്ലാഷർ ചിത്രങ്ങളുമായി വളരെ സാമ്യമുള്ളതാണെന്ന് നിരൂപകർ വിലയിരുത്തിയിരുന്നു. 29 മില്യൺ ഡോളർ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം 36.7 മില്യൺ ഡോളറാണ് നേടിയത്. മൂന്ന് ടീൻ ചോയ്‌സ് അവാർഡുകൾക്കുള്ള നോമിനേഷനുകളും ചിത്രത്തിന് ലഭിച്ച അംഗീകാരങ്ങളിൽ ഉൾപ്പെടുന്നുണ്ട്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി