ടിക്കറ്റ് കിട്ടാനില്ലാതെ 'ഇന്റർസ്റ്റെല്ലാർ'; കിട്ടിയാലും ഇന്നുകൂടി മാത്രം...

ടിക്കറ്റ് കിട്ടാനുണ്ടോ? എന്ന് ചോദിച്ചു നടക്കുകയാണ് ഒരു കൂട്ടം സിനിമാപ്രേമികൾ. കിട്ടാതായത് മലയാള സിനിമയുടേതോ തമിഴ് സിനിമയുടേതോ ആണെന്ന് കരുതിയെങ്കിൽ തെറ്റി. ഇന്റെർസ്റ്റെല്ലാർ എന്ന ഹോളിവുഡ് സിനിമയുടെ ടിക്കറ്റ് അന്വേഷിച്ചാണ് ഇപ്പോൾ പലരുടെയും നടപ്പ്. ഹോളിവുഡ് സൂപ്പർഹിറ്റ് സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ മാസ്റ്റർപീസ് ആണ് ഈ ചിത്രം.

ഇന്ത്യൻ സിനിമയിൽ റീ റിലീസ് കാലം തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലെ മിക്ക സിനിമകളും വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററുകളിൽ എത്തുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഹോളിവുഡിൽ റീ-റിലീസ് ട്രെൻഡ് നേരെത്തെ ആരംഭിച്ചിരുന്നു. ഇന്റെർസ്റ്റെല്ലാറിന്റെ ലിമിറ്റഡ് റിലീസ് കേരളത്തിലും കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ട് തരംഗമായി മാറിയിരുന്നു.

വലിയ പ്രേക്ഷക പ്രശംസ നേടിയ ക്രിസ്റ്റഫർ നോളൻ ചിത്രമായത് കൊണ്ടുതന്നെ സിനിമാസ്വാദകരും നോളൻ ആരാധകരും അടക്കം നിരവധി പേരാണ് സിനിമ കാണുവാൻ വേണ്ടി എത്തിയത്. സിനിമയ്ക്ക് ഇന്ത്യയിൽ നിന്നും ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ചിത്രം ഐമാക്‌സിൽ ഏറ്റവും മികച്ച അനുഭവമാണ് നൽകുന്നത് എന്നും ഇത്രയും വർഷങ്ങൾക്കിപ്പുറവും ചിത്രം ഒരു വിസ്മയമായി തന്നെ തുടരുകയാണ് എന്നുമാണ് സിനിമ കണ്ടവർ എക്സിൽ കുറിക്കുന്നത്.

മാത്രമല്ല, കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും പുതിയ റിലീസുകൾ മറികടക്കുകയും വലിയ കളക്ഷൻ നേടുകയും ചെയ്തിട്ടുണ്ട്. ആദ്യ ദിവസം സിനിമ 2.50 കോടിയാണ് കേരളത്തിൽ നിന്നും നേടിയത്. ഒരു ഹോളിവുഡ് സിനിമ ഇന്ത്യൻ റീ-റിലീസിൽ നിന്നും നേടുന്ന ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ ആണിത്. പല സ്ഥലങ്ങളിലും വലിയ തിരക്കാണ് സിനിമയ്ക്ക് അനുഭവപ്പെടുന്നത്.

കേരളത്തിൽ ആകെയുള്ള രണ്ട് ഐമാക്സ് തീയേറ്ററുകളിലും റിലീസ് തീയതിക്ക് ഏറെ മുൻപ് തന്നെ ടിക്കറ്റുകൾ വിറ്റു പോയിരുന്നു. പല തിയേറ്ററുകളിലും ചിത്രത്തിന് വെളുപ്പിന് ഷോ വയ്ക്കുകയും ചെയ്തിരുന്നു. 4ഡിഎക്സിനൊപ്പം സാധാരണ 2 ഡി പതിപ്പിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു ഇന്ത്യയിൽ നിന്ന് സിനിമ ഇതുവരെ 15.50 കോടി രൂപ മൊത്തം കളക്ഷൻ നേടിയതായാണ് റിപോർട്ടുകൾ.

ഫെബ്രുവരി ഏഴിനാണ് ഇന്ത്യയിൽ സിനിമയുടെ റീ-റിലീസ് ചെയ്തത്. രാജ്യത്തെ വിവിധ തിയറ്ററുകളിലും ഐ മാക്‌സിലുമായിരുന്നു സിനിമയുടെ പ്രദർശനം ഉണ്ടായിരുന്നത്. ഐമാക്സ് ഉൾപ്പെടെ ചുരുക്കം ചില സ്‌ക്രീനുകളിൽ മാത്രമാണ് സിനിമ റീ-റിലീസ് ചെയ്തത്.

2014ൽ ക്രിസ്റ്റഫർ നോളൻറെ സംവിധാനത്തിൽ ഒരുങ്ങിയ എപിക് സയൻസ് ഫിക്ഷൻ ഡ്രാമ ചിത്രം ആയിരുന്നു ഇന്റെർസ്റ്റെല്ലാർ. ഒരു അച്ഛൻ – മകൾ ബന്ധത്തിന്റെ തീവ്ര സ്നേഹത്തെ മനോഹരമായി ചിത്രീകരിച്ച സയൻസ് ഫിക്ഷൻ ചലച്ചിത്രാനുഭവമാണ് ഈ സിനിമ. മാത്യു മക്കോനാഗെ, ആൻ ഹാത്ത്‌വേ, ജെസ്സിക്ക ചാസ്റ്റൈൻ, മൈക്കൽ കെയ്ൻ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പത്താം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു സിനിമ റീ റിലീസ് ചെയ്തത്. നിർമാതാക്കളായ വാർണർ ബ്രോസ് ആണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
ഇതിന് മുൻപും ഇന്റെർസ്റ്റെല്ലാർ തിയേറ്ററുകളിൽ റീ-റിലീസ് ചെയ്തിട്ടുണ്ട്. ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിലായിരുന്നു ഇത്. 10.8 മില്യൺ ഡോളറാണ് ഇൻ്റർസ്റ്റെല്ലാർ വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്നും അപ്പോൾ നേടിയത്. ഇതോടെ എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടിയ റീ-റിലീസായി ഇന്റെർസ്റ്റെല്ലാർ മാറുകയും ചെയ്തിരുന്നു.

165 മില്യൺ ഡോളറിൽ ഒരുക്കിയ സിനിമ 730.8 മില്യൺ ഡോളറാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും ഇതുവരെ നേടിയത്. റീ-റിലീസിന്റെ അവസാനദിനം ഇന്നാണ്. അതുകൊണ്ട് തന്നെ സിനിമാപ്രേമികൾക്ക് ഇന്റെർസ്റ്റെല്ലാർ ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരം എന്നുകൂടി മാത്രമേ ഉണ്ടാവുകയായുള്ളു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ