ഗീതു മാത്രമല്ലല്ലോ സെക്‌സിസ്റ്റ് ട്രെയ്‌ലര്‍ ഉണ്ടാക്കുന്നത്, ഞങ്ങള്‍ ആരും പുണ്യാളന്മാരല്ല, സിനിമാ പ്രവര്‍ത്തകരാണ്; 'ടോക്‌സിക്' വിവാദത്തില്‍ ഡബ്ല്യുസിസി

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ‘ടോക്‌സിക്’ ചിത്രത്തിലെ സത്രീ വിരുദ്ധത ചര്‍ച്ചയായിരുന്നു. ഈ വിഷയത്തില്‍ ഡബ്ല്യൂുസിസിയോ സംഘടനയിലെ അംഗങ്ങളോ പ്രതികരിക്കാത്തതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഡബ്ല്യുസിസി അംഗമായ മിറിയം ജോസഫ്. ഗീതു മോഹന്‍ദാസ് മാത്രമല്ലല്ലോ സെക്‌സിസ്റ്റ് ട്രെയ്‌ലര്‍ ഇറക്കുന്നത് എന്നാണ് മിറിയം പറയുന്നത്.

ഡബ്ല്യുസിസിയ്ക്കുളളില്‍ പല ചര്‍ച്ചകളും നടക്കാറുണ്ട്. അതെല്ലാം ഞങ്ങള്‍ പത്രക്കാര്‍ക്ക് കൊടുക്കാറില്ല. ഞങ്ങള്‍ പൊലീസുകാരല്ല, എല്ലാവരെയും പൊലീസിങ്ങ് ചെയ്യാന്‍ പോകുന്നില്ല. അതല്ല ഞങ്ങളുടെ ജോലി, അതല്ല ഞങ്ങളുടെ ആഗ്രഹം. സെക്‌സിസ്റ്റ് ആയിട്ടുളള കാര്യങ്ങള്‍ കാണുന്നത് ഇഷ്ടമല്ല. ഗീതുവിനോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് സംഘടനയ്ക്കുളളില്‍ പറയും.

അതുകൊണ്ടാണ് ഡബ്ല്യുസിസി ഒരു സംഘടനയായി നിലനില്‍ക്കുന്നത്. ഗീതു മോഹന്‍ദാസ് ഇപ്പോഴും സംഘടനയിലെ അംഗമാണ്. നിങ്ങളുടെ പ്രവര്‍ത്തനം എന്താണ്, നിങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് ‘അമ്മ’ സംഘടയോട് ചോദിക്കാറുണ്ടോ? ഡബ്ല്യുസിസിയോട് മാത്രം എന്തുകൊണ്ട് ചോദിക്കുന്നു. സെക്‌സിസ്റ്റ് ട്രെയ്‌ലര്‍ ഗീതു മോഹന്‍ദാസ് മാത്രമല്ലല്ലോ ഉണ്ടാക്കിയത്.

സെക്‌സിസ്റ്റ് ട്രെയിലര്‍ ഉണ്ടാക്കുന്ന പുരുഷന്മാരോട് അതിനെ കുറിച്ച് ചോദിക്കാറുണ്ടോ? ഞങ്ങള്‍ ആരും പുണ്യാളന്മാരല്ല. എല്ലാവരെയും പോലെ തന്നെയുളള സാധാരണ സിനിമാ പ്രവര്‍ത്തകരാണ്. ചില കാര്യങ്ങള്‍ മാറ്റണം. ചില നിലപാടുകള്‍ മാറ്റണം. അത് ഇനി നിങ്ങള്‍ എന്ത് ചോദിച്ചാലും ഞങ്ങള്‍ ഇവിടെ തന്നെ കാണും. ഞങ്ങള്‍ എങ്ങോട്ടും പോകുന്നില്ല എന്നാണ് മിറിയം പറയുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി