പൈറസി വ്യവസായത്തിലേയ്ക്ക് കടക്കുകയാണ് നല്ലതെന്നിപ്പോള്‍ തോന്നുന്നു:വിജയ് ബാബു

സിനിമയില്‍ നിന്ന് പൈറസി വ്യവസായത്തിലേയ്ക്ക് തന്നെ കടക്കുകയാണ് നേട്ടമെന്ന് തനിയ്ക്കു തോന്നിത്തുടങ്ങിയതായി ആട് 2വിന്റെ നിര്‍മ്മാതാവ് വിജയ് ബാബു. കഴിഞ്ഞ ദിവസം ആട് 2 ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ച സംഭവത്തിലാണ് വിജയ് ബാബുവിന്റെ പ്രതികരണം. നിങ്ങളുടെ സമയവും കളഞ്ഞ് പണവും മുടക്കി സിനിമകള്‍ നിര്‍മ്മിക്കുന്നതിലും ഭേദം പൈറസി വ്യവസായത്തിലേയ്ക്ക് തന്നെ കടക്കുകയാണ് നല്ലത്.

https://www.facebook.com/vijay.babu.5249/posts/10215221171744894?pnref=story

അല്ലെങ്കില്‍ ഇതു കണ്ടു കൊണ്ട് മിണ്ടാതിരിക്കണം, മറ്റേതെങ്കിലും രാജ്യത്തായിരുന്നുവെങ്കിലും ഇത്തരക്കാരെ പണ്ടേ ജയിലിലടയ്ക്കുമായിരുന്നെന്നും ഫെയ്‌സ്ബുക് പോസ്റ്റിലൂടെ വിജയ് വ്യക്തമാക്കി. പൈറസി പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സിനിമാവ്യവസായത്തിന് നിലനില്‍പ്പുണ്ടാവില്ലെന്നും ഫെയ്‌സ്ബുക്കിന്റെ സഹായത്തോടെ ഇത്തരത്തിലുള്ള പേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആട്2വിന്റെ തീയേറ്റര്‍ പ്രിന്‌റ് ഫേയ്‌സ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ച ഒരാളെ അറസ്റ്റു ചെയ്തു.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന