ജിഹാദി എന്ന് വിളിച്ചതിന് കൃത്യമായ തെളിവുണ്ട്; കൂടുതൽ ശബ്ദ സന്ദേശങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തു വരും : മാലാ പാർവതി

‘അമ്മ’യിലെ പ്രശ്‌നങ്ങൾ അന്വേഷിക്കാൻ നിഷ്പക്ഷമായ സമിതി രൂപവത്കരിക്കണമെന്ന് നടി മാലാ പാർവതി. സംഘടനയിൽ നടക്കുന്നത് ഗുരുതരമായ പ്രശ്നങ്ങളാണെന്നും അടുത്ത ദിവസങ്ങളിൽ വലിയ ആരോപണങ്ങളുള്ള കൂടുതൽ ശബ്ദസന്ദേശങ്ങൾ പുറത്തുവരുമെന്നും അവർ പറഞ്ഞു.

‘ജിഹാദി എന്ന് വിളിച്ചതിനും വർഗീയവത്കരണം നടത്തിയതിനും കൃത്യമായ തെളിവുണ്ട്. അതുകൊണ്ടാണ് ഞാൻ അൻസിബയോടൊപ്പം നിൽക്കുന്നു എന്ന് ഉറപ്പുപറഞ്ഞത്. രാജീവ് കുടപ്പനക്കുന്നും മകനും ഭീഷണിക്കോ പ്രേരണയ്‌ക്കോ വഴങ്ങി അൻസിബ പറഞ്ഞിട്ടാണ് നോമ്പെടുത്തത് എന്ന് പറഞ്ഞിരുന്നെങ്കിൽ അവസ്ഥ വളരേ മോശമായിപ്പോയേനെ’ മാല പാർവതി പറഞ്ഞു.

‘എല്ലാവരേയും പിരിച്ചുവിടണമെന്നത് ഞാൻ ആദ്യത്തെ ദിവസം തന്നെ പറഞ്ഞ കാര്യമാണ്. അൻസിബയുടെ പരാതി കേൾക്കാൻ ഒരു സമിതിയുണ്ടാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ആ സമിതിയിൽ എന്റെ പേരുൾപ്പെടെ അൻസിബ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് അൻസിബയുടെ അറിവില്ലായ്മകൊണ്ട് പറഞ്ഞതാണ്. ഞാൻ അൻസിബയെ ശക്തമായി പിന്തുണച്ച് ഒപ്പം നിൽക്കുന്ന ആളാണ്. അങ്ങനെ ശക്തമായ നിലപാട് എടുത്തവരൊന്നും നിഷ്പക്ഷമായ സമിതിയിൽ വരരുത്.

രമേഷ് പിഷാരടിയും ധ്യാൻ ശ്രീനിവാസനും ന്യായമേ പറയുകയുള്ളൂ എന്ന വിശ്വാസത്തിലാവാം അവരുടെ പേര് പറഞ്ഞത്. സത്യം പറഞ്ഞാൽ, സിനിമാ മേഖലയിൽനിന്നുള്ള ഒരാളെപ്പോലും ആ സമിതിയിൽ ഉൾപ്പെടുത്തരുത്. സിനിമാ മേഖല തന്നെ രണ്ടോ മൂന്നോ ഭാഗമായി തിരിഞ്ഞ് പലരോടൊപ്പം നിൽക്കുകയാണ്. നിഷ്പക്ഷമായ സമിതിയാണ് അൻസിബയുടെ പരാതി കേൾക്കേണ്ടത്’ മാല പാർവതി കൂട്ടിച്ചേർത്തു.

Latest Stories

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: 18 സിപിഎം പ്രവർത്തകർ റിമാൻഡിൽ; ‌11പേരെ റിമാൻഡ് ചെയ്തു

'മോദിയെ കണ്ടപ്പോള്‍ ഉടനെ പിണറായിയുടെ വീട്ടില്‍ റെയ്ഡ് ചെയ്യണമെന്ന് പറഞ്ഞു, മുന്‍മന്ത്രിമാരായവര്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യം പറഞ്ഞതുകേട്ടപ്പോള്‍ ചിരിക്കണോ കരയണോ'; വി ഡി സതീശൻ

'ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം, വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം'; ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

കൊച്ചിയുടെ കനാലുകൾ മരിക്കുമ്പോൾ നഗരം ശ്വാസംമുട്ടുന്നു

'ഇ ഡി നടപടികൾ അന്വേഷണത്തിന്റെ ഭാഗം, സംസ്ഥാനത്തിന് റോളില്ല'; ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമെന്ന് വി ഡി സതീശൻ

'സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഉണ്ടാകും, എത്ര രാത്രി ആയാലും തീർക്കാൻ പറ്റുന്ന മുഴുവൻ ഫയലുകളും തീർക്കും'; വി ഡി സതീശൻ

'ബുദ്ധിശൂന്യരെ ബുദ്ധി കൊണ്ട് കീഴ്‌പ്പെടുത്തുന്നതിനെയാണ് വിവേകമെന്ന് പറയുന്നത്, അക്രമികളിൽ നിന്നും കേരള ജനതയെ രക്ഷിച്ച ആഭ്യന്തരമന്ത്രിക്ക് ഒരു സല്യൂട്ട്'; ജോയ് മാത്യു

മാസപ്പടി കേസ്; ഇ ഡിക്ക് അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി സി എം ആർ എൽ, അന്വേഷണം തടയണമെന്ന് ആവശ്യം

പൂനെയിൽ വ്യാജ മദ്യം കഴിച്ച് 18 പേർ മരിച്ചു; നിരവധി പേർ ​ഗുരുതരാവസ്ഥയിൽ

'വന്ദേ മാതരം മുഴുവനായും ആലപിക്കണമെന്നതാണ് പ്രോട്ടോക്കോൾ, എന്നാല്‍ ഉണ്ടായില്ല'; അതൃപ്തി അറിയിച്ച് ഗവര്‍ണര്‍