'മരണവാർത്ത വളരെ വേദനയുണ്ടാക്കി, നേരിട്ട് വീട്ടില്‍ എത്തി കാണണമെന്ന് തോന്നി'; ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സൂര്യ

അന്തരിച്ച മലയാളത്തിന്റെ പ്രിയ നടന്‍ ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തെന്നിന്ത്യന്‍ താരം സൂര്യ. ഇന്നലെ എത്തുമെന്ന് അറിയിച്ചെങ്കിലും എത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെ തന്നെ കണ്ടനാടുള്ള വീട്ടിലെത്തി ആദരമര്‍പ്പിക്കുകയായിരുന്നു. മരണവാർത്ത വളരെ വേദനയുണ്ടാക്കിയെന്ന് സൂര്യ പറഞ്ഞു.

കുഞ്ഞുനാള്‍ മുതല്‍ ശ്രീനിവാസന്റെ വലിയ ആരാധകനാണ് താനെന്ന് സൂര്യ പറഞ്ഞു. സിനിമയില്‍ ഞാന്‍ വരുന്നതിന് മുന്‍പേ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ഫോളോ ചെയ്യുന്നുണ്ട്. കൊച്ചിയിലുള്ളപ്പോഴാണ് വിയോഗ വാര്‍ത്ത അറിയുന്നത്. വളരെ വേദനയുണ്ടാക്കി. നേരിട്ട് വീട്ടില്‍ എത്തി കാണണമെന്ന് തോന്നി. അദ്ദേഹത്തിന്റെ സംഭാവനകള്‍, പഠിപ്പിച്ച കാര്യങ്ങള്‍, എഴുത്ത് തുടങ്ങി സിനിമയ്ക്കായി അദ്ദേഹം നല്‍കിയതെല്ലാം എല്ലാക്കാലവും ഓര്‍മിക്കപ്പെടും. ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും സൂര്യ പറഞ്ഞു.

കണ്ടനാടുള്ള വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ രാവിലെ 10 മണിക്കാണ് ശ്രീനിവാസന്റെ സംസ്‌കാരം. എറണാകുളം ടൗണ്‍ ഹാളില്‍ ഇന്നലെ നടന്ന പൊതുദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്മാരായ മമ്മൂട്ടി മോഹന്‍ ലാല്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.

Latest Stories

ശബരിമല സ്വർണക്കൊള്ള; 'ദേവസ്വം ജീവനക്കാരുടെ ഇടയിൽ പങ്കജ് ഭണ്ഡാരിക്കും ഗോവർദ്ധനനും വലിയ സ്വാധീനം'; ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ലക്ഷ്യം 600 കോടി അധിക വരുമാനം'; ട്രെയിൻ ടിക്കറ്റ് നിരക്കിൽ വർധനവ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

'14 വര്‍ഷത്തിന് മുകളില്‍ ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ കീഴ് കോടതികള്‍ക്ക് അധികാരമില്ല'; സുപ്രീംകോടതി

'അവധിക്കാല നിർബന്ധിത ക്ലാസ്സുകൾ ഒഴിവാക്കണം, സ്കൂളുകളെ വർഗീയ പരീക്ഷണ ശാലകളാക്കാൻ അനുവദിക്കില്ല'; മന്ത്രി വി ശിവൻകുട്ടി

'നിയമമുണ്ട്, നീതി ഇല്ല'; ആൾക്കൂട്ടക്കൊലപാതകങ്ങളിൽ നിയമത്തിന്റെ Execution തകർക്കുന്ന ഭരണകൂട ഉദാസീനതയും രാമ നാരായണന്റെ മരണവും

'മലയാളത്തിന്റെ ശ്രീനി ഇനി ഓർമകളിൽ ജീവിക്കും'; ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ ഒദ്യോഗിക ബഹുമതികളോടെ പൂർത്തിയായി

'ചില ലെജന്‍ഡ്‌സിനെ അവര്‍ ഈ ലോകത്തുനിന്ന് പോയ ശേഷമാണ് പലരും ആഘോഷിക്കാറ്, പക്ഷേ ശ്രീനി സാറിന്റെ കാര്യം വ്യത്യസ്തമാണ്'; പാർവതി

മലയാളത്തിന്‍റെ ശ്രീനിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര; സംസ്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ

ജയിൽ ഡിഐജി വിനോദ് കുമാറിന് സംരക്ഷണം; കൈക്കൂലി കേസിൽ സസ്പെന്‍റ് ചെയ്യാൻ നടപടിയില്ല

മലയാളത്തിന്‍റെ ശ്രീനിക്ക് വിട; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍