പ്രഭാസ് ചിത്രം ചോര്‍ന്നു? 'രാജാസാബി'ന്റെ പ്രമേയം ഐഎംഡിബി സൈറ്റില്‍! പ്രതികരിച്ച് സംവിധായകന്‍

പൊങ്കല്‍ ദിനത്തില്‍ ആയിരുന്നു ‘രാജാസാബ്’ ചിത്രം പ്രഖ്യാപിച്ച് കളര്‍ഫുള്‍ പോസ്റ്ററുമായി പ്രഭാസ് എത്തിയത്. മാരുതിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം റൊമാന്റിക്-ഹൊറര്‍ മൂവിയാണ് എന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് പല ചര്‍ച്ചകളും ഉയര്‍ന്നിരുന്നു.

രാജാ സാബുമായി ബന്ധപ്പെട്ട ഐഎംഡിബി പേജില്‍ അപ്‌ഡേറ്റ് ചെയ്യപ്പെട്ട ലോഗ് ലൈനുകളില്‍ പറയുന്നത് ഒരു നിധി വേട്ടയാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ്. നായകന് പാരമ്പര്യമായി ലഭിച്ച വസ്തുവാണ് രാജാ ഡീലക്‌സ് എന്ന സിനിമാ തിയേറ്റര്‍. ഈ വസ്തുവില്‍ എവിടെയോ നിധിയുണ്ടെന്ന് മനസിലാക്കി അതുതേടുന്നയാളാണ് നായകന്‍ എന്നാണ് മറ്റൊരു കഥ.

ഈ പ്രമേയങ്ങളോടും ചര്‍ച്ചകളോടും പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ മാരുതി ഇപ്പോള്‍. ”ദമ്പതിമാരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍, ഒരു നെഗറ്റീവ് എനര്‍ജിയുടെ സാന്നിധ്യം അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് ഇവര്‍ക്ക് തങ്ങളുടെ വിധി മാറ്റി മറിക്കേണ്ടി വരികയാണ്” എന്ന ഐഎംഡിബിയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് സംവിധായകന്റെ പ്രതികരണം.

ഇങ്ങനെയൊരു കഥയെ കുറിച്ച് അറിയില്ലെന്നും മറ്റൊരു തിരക്കഥ വച്ചാണ് ചിത്രം ഷൂട്ട് ചെയ്യുന്നതെന്നും ഐഎംഡിബി ലോകം ഇക്കാര്യം ഉള്‍ക്കൊള്ളുമോ എന്നുമാണ് എക്‌സ് പോസ്റ്റില്‍ സംവിധായകന്‍ മാരുതി ചോദിക്കുന്നത്.

അതേസമയം, പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി വിശ്വപ്രസാദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവേക് കുച്ചിബോട്‌ലയാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. തമന്‍ എസ് ആണ് സംഗീതസംവിധായകന്‍. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് രാജാ സാബ് റിലീസ് ചെയ്യുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക