എന്‍ജിനീയറിംഗ് കോളജില്‍ വെച്ച് തുടങ്ങിയ സൗഹൃദം; ഓര്‍മ്മകള്‍ പങ്കുവെച്ച് ശ്രീകുമാരന്‍ തമ്പി

എസ്.പി ബാലസുബ്രമണ്യത്തെ അനുസ്മരിച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. മലയാളത്തില്‍ 120 ഓളം ഗാനങ്ങളാണ് എസ്പിബി ആലപിച്ചത്. അതില്‍ ഏറെയും എഴുതിയത് ശ്രീകുമാരന്‍ തമ്പിയാണ്. എന്നാല്‍ ഗായകന്‍- ഗാനരചയിതാവ് എന്ന ബന്ധം മാത്രമല്ല എസ്പിബിക്കും ശ്രീകുമാരന്‍ തമ്പിക്കും ഇടയിലുള്ളത്. എന്‍ജിനീയറിംഗ് കോളജില്‍ വെച്ച് തുടങ്ങിയ ബന്ധമാണ് ഇവര്‍ക്കിടയില്‍.

സുഹൃത്തിന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നു എന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്. മദ്രാസ് ഐഐടിയില്‍ പഠിക്കുമ്പോള്‍ തന്റെ ജൂനിയറായിരുന്നു ബാലു. അദ്ദേഹം എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കിയില്ല. താന്‍ പഠിച്ച് പാസായെങ്കിലും തന്റെ നിയോഗവും സിനിമ തന്നെയായിരുന്നു എന്നാണ് ശ്രീകുമാരന്‍ തമ്പി മനോരമ ഓണ്‍ലൈനോട് പറയുന്നത്.

യോഗമുള്ളവള്‍ എന്ന സിനിമയിലെ ഗാനം പാടാനായി എസ്പിബിയെ വിളിച്ചതും അന്നത്തെ അനുഭവങ്ങളും ശ്രീകുമാരന്‍ തമ്പി പങ്കുവെച്ചു. ആര്‍. കെ ശങ്കര്‍ സംഗീതം നിര്‍വ്വഹിക്കുന്ന “”നീലസാഗര തീരം”” എന്ന ഗാനം പാടാനായാണ് എസ്പിബി എത്തിയത്. ബാലുവിന്റെ ഉച്ചാരണം ശരിയാക്കാനായി ശേഖറിന്റെ വീട്ടില്‍ ഒത്തുകൂടി.

ഓരോ വാക്കും പറഞ്ഞു പഠിപ്പിച്ചാണ് ആ പാട്ട് ശരിയാക്കിയത്. തുടര്‍ന്ന് പ്രേമം എന്നൊരു ഗാനം കൂടെയുണ്ടായി. അതിന് ശേഷം, മമ്മൂട്ടി നായകനായി അഭിനയിച്ച ആദ്യ പടം മുന്നേറ്റത്തില്‍ പാടി. “”ചിരി കൊണ്ടു പൊതിയും മൗന ദുഃഖങ്ങള്‍”” എന്നുള്ള പാട്ടായിരുന്നു അത്. ശ്യാമിന്റെ സംഗീതത്തില്‍ ബാലു അതിമനോഹരമായി ആ ഗാനം പാടി എന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക