'ആശുപത്രി ബില്ലടക്കാന്‍ പണമില്ല, എസ്.പി.ബിയുടെ മൃതദേഹം വിട്ടുകിട്ടാന്‍ ഇടപെട്ടത് ഉപരാഷ്ട്രപതി'; വ്യാജവാര്‍ത്തകള്‍ക്ക് എതിരെ മകന്‍ ചരണ്‍

ആശുപത്രിയില്‍ പണം അടക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടിയതിനാല്‍ എസ്.പി ബാലസുബ്രമണ്യത്തിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ഉപരാഷ്ട്രപതി ഇടപെടേണ്ടി വന്നു എന്ന വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് എസ്പി ചരണ്‍. എസ്പിബിയുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് ചരണിന്റെ പ്രതികരണം.

എസ്പിബിയുടെ കുടുംബത്തിന് ആശുപത്രിയില്‍ പണം അടക്കാന്‍ സാധിച്ചില്ല. തമിഴ്നാട് സര്‍ക്കാരിനോട് സഹായം ചോദിച്ചുവെങ്കിലും സഹായിക്കാത്തതിനെ തുടര്‍ന്ന് ഉപരാഷ്ട്രപതിയെ സമീപിക്കുകയായിരുന്നു. അദ്ദേഹം ഇടപെട്ടാണ് മൃതദേഹം വിട്ടു നല്‍കാന്‍ തീരുമാനമായത് എന്നാണ് പ്രചരിക്കുന്നത്.

എന്നാല്‍ ഇതെല്ലാം ശുദ്ധ നുണയാണെന്ന് എസ്പിബി ചരണ്‍ വ്യക്തമാക്കി. ഓഗസ്റ്റ് 5-ന് ആണ് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് എസ്പിബിയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു മുതലുള്ള എല്ലാ ബില്ലുകളും കുടുംബം തന്നെയാണ് അടച്ചത് എന്ന് ചരണ്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ കുടുംബവും ആശുപത്രി അധികൃതരും സംയുക്ത പ്രസ്താവന ഇറക്കുമെന്നും ചരണ്‍ വ്യക്തമാക്കി. എന്തിനാണ് ആളുകള്‍ ഇങ്ങനെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും എസ്പിബിയുമായി അടുപ്പമുള്ളവരെ ഇത് ബുദ്ധിമുട്ടിക്കുന്ന കാര്യമാണെന്നും ചരണ്‍ വീഡിയോയില്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ