'ആശുപത്രി ബില്ലടക്കാന്‍ പണമില്ല, എസ്.പി.ബിയുടെ മൃതദേഹം വിട്ടുകിട്ടാന്‍ ഇടപെട്ടത് ഉപരാഷ്ട്രപതി'; വ്യാജവാര്‍ത്തകള്‍ക്ക് എതിരെ മകന്‍ ചരണ്‍

ആശുപത്രിയില്‍ പണം അടക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടിയതിനാല്‍ എസ്.പി ബാലസുബ്രമണ്യത്തിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ഉപരാഷ്ട്രപതി ഇടപെടേണ്ടി വന്നു എന്ന വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് എസ്പി ചരണ്‍. എസ്പിബിയുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് ചരണിന്റെ പ്രതികരണം.

എസ്പിബിയുടെ കുടുംബത്തിന് ആശുപത്രിയില്‍ പണം അടക്കാന്‍ സാധിച്ചില്ല. തമിഴ്നാട് സര്‍ക്കാരിനോട് സഹായം ചോദിച്ചുവെങ്കിലും സഹായിക്കാത്തതിനെ തുടര്‍ന്ന് ഉപരാഷ്ട്രപതിയെ സമീപിക്കുകയായിരുന്നു. അദ്ദേഹം ഇടപെട്ടാണ് മൃതദേഹം വിട്ടു നല്‍കാന്‍ തീരുമാനമായത് എന്നാണ് പ്രചരിക്കുന്നത്.

എന്നാല്‍ ഇതെല്ലാം ശുദ്ധ നുണയാണെന്ന് എസ്പിബി ചരണ്‍ വ്യക്തമാക്കി. ഓഗസ്റ്റ് 5-ന് ആണ് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് എസ്പിബിയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു മുതലുള്ള എല്ലാ ബില്ലുകളും കുടുംബം തന്നെയാണ് അടച്ചത് എന്ന് ചരണ്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ കുടുംബവും ആശുപത്രി അധികൃതരും സംയുക്ത പ്രസ്താവന ഇറക്കുമെന്നും ചരണ്‍ വ്യക്തമാക്കി. എന്തിനാണ് ആളുകള്‍ ഇങ്ങനെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും എസ്പിബിയുമായി അടുപ്പമുള്ളവരെ ഇത് ബുദ്ധിമുട്ടിക്കുന്ന കാര്യമാണെന്നും ചരണ്‍ വീഡിയോയില്‍ പറഞ്ഞു.

Latest Stories

സഞ്ജു സാംസൺ ചെന്നൈയിലേക്ക്; നിർണായക സൂചന നൽകി പരിശീലകൻ; സംഭവം ഇങ്ങനെ

ഡൊണാള്‍ഡ് ട്രംപിന് വഴങ്ങി ഇസ്രായേല്‍; ഇറാനിലുള്ള ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിച്ചു

IND VS ENG: ഈ മത്സരം തോറ്റാൽ എയറിലാകാൻ പോകുന്നത് നീയാണ് മോനെ; ക്യാച്ച് പാഴാക്കിയ ജയ്‌സ്വാളിനെതിരെ താരങ്ങൾ

IND VS ENG: നിന്റെ കൈയിൽ എന്താ ഓട്ടയാണോ മോനെ; നാണംകെട്ട റെക്കോഡ് സ്വന്തമാക്കി യശസ്‌വി ജയ്‌സ്വാൾ

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തരുതെന്ന് ട്രംപ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആക്ഷേപങ്ങളെ കുറിച്ചെല്ലാം സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം

നിന്നെ ഇനി വേണ്ട, ഞങ്ങൾക്ക് നിന്റെ സഹോദരനെ മതി, ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട നിമിഷം വെളിപ്പെടുത്തി മുൻ ക്രിക്കറ്റർ

'ഡേറ്റിംഗിലായിരുന്നു, രണ്ട് വർഷത്തോളം ഒരുമിച്ച്, പരസ്യമാക്കാൻ ആഗ്രഹിച്ചില്ല'; കോഹ്‌ലിയോടൊപ്പമുള്ള ബ്രസീലിയൻ നടിയുടെ പഴയ ചിത്രങ്ങൾ വൈറൽ!

ഇറാന്‍ ആക്രമണത്തിന്റെ കണക്കുകളുമായി ഇസ്രായേല്‍; ഏറ്റവും വലിയ ആക്രമണം ജൂണ്‍ 15ന്

ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; തിരിച്ചടിക്കാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി; വീണ്ടും അസ്വസ്ഥമായി പശ്ചിമേഷ്യ