ബീന പോളിനെ പരിഗണിച്ചില്ല; ഷാജി എൻ കരുൺ ചലച്ചിത്ര അക്കാദമി ചെയർമാനായേക്കും

ലൈംഗികാരോപണത്തെ തുടർന്ന് രാജിവെച്ച് പുറത്തുപോവേണ്ടി വന്ന രഞ്ജിത്തിന് പകരം ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് വിഖ്യാത സംവിധായകൻ ഷാജി എൻ കരുണിനെ പരിഗണിക്കാൻ സാധ്യത. നിലവില്‍, കെഎസ്എഫ്‌ഡിസി ചെയര്‍മാനും ചലച്ചിത്രവികസന നയരൂപീകരണ സമിതി അധ്യക്ഷനുമാണ് ഷാജി എൻ കരുൺ.

ചലച്ചിത്ര അക്കാദമി സ്ഥാനത്തേക്ക് ഇനിയെങ്കിലുമൊരു സ്ത്രീയെ കൊണ്ടുവരണമെന്ന് കലാ- സാംസ്കാരിക മേഖലയിൽ നിന്നും നിർദ്ദേശങ്ങൾ ഉയർന്നുവന്നിരുന്നു. എഡിറ്റർ ബീന പോൾ, ഐഎഫ്എഫ്കെ ആർടിസ്റ്റിക് ഡയറക്ടർ ആയിരുന്ന ദീപിക സുശീലൻ എന്നിവരുടെ പേരുകളായിരുന്നു പ്രധാനമായും ഉയർന്നുകേട്ടിരുന്നത്. എന്നാൽ കേരള രാജ്യാന്തര ചലച്ചിത്ര മേള അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഷാജി എൻ കരുണിനെ തന്നെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത.

ഷാജി എൻ കരുൺ സ്ഥാനമൊഴിയുന്ന കെഎസ്എഫ്‌ഡിസി അധ്യക്ഷ സ്ഥാനത്തേക്ക് കമലിനെ പരിഗണിക്കാനും സാധ്യതകളുണ്ട്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണത്തെ തുടർന്നാണ് രഞ്ജിത്തിന് രാജി വെച്ച് പുറത്തുപോവേണ്ടി വന്നത്.

‘പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഹോട്ടൽ മുറിയിൽ വെച്ചാണ് രഞ്ജിത് തന്നോട് അപമര്യാദയായി പെരുമാറിയതെന്നായിരുന്നു ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ