12 വയസ് പ്രായവ്യാത്യാസം; ഗൂഗിള്‍ ട്രെന്‍ഡ് ചാര്‍ട്ടില്‍ ഒന്നാമതെത്തി 'സാമന്ത-രാജ് നിദിമോരുവിന്റെ പ്രായം'

സാമന്തയുടെ വിവാഹത്തിന് പിന്നാലെ ചര്‍ച്ചയായി ഭര്‍ത്താവ് രാജ് നിദിമോരുവിന്റെ പ്രായം. ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ‘രാജ് നിദിമോരുവിന്റെ പ്രായം’ ഗൂഗിള്‍ ട്രെന്‍ഡ് ചാര്‍ട്ടുകളില്‍ ഒന്നാമത് എത്തിയിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 50 വയസ് ആണ് രാജ് നിദിമോരുവിന്റെ പ്രായം. 38 വയസ് ആണ് സാമന്തയുടെ പ്രായം. ഇരുവരും തമ്മില്‍ 12 വയസ് വ്യാത്യാസമുണ്ട്.

1975 ഓഗസ്റ്റ് 4ന് തിരുപ്പതിയിലാണ് രാജ് നിദിമോരു ജനിച്ചത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍. കോയമ്പത്തൂരിലെ ഈശ യോഗ സെന്ററിലെ ലിംഗ ഭൈരവി ദേവിയുടെ സന്നിധിയിലായിരുന്നു വിവാഹം നടന്നത്. വിവാഹ ചിത്രങ്ങള്‍ സമാന്തയും സുഹൃത്തുക്കളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

ദ് ഫാമിലി മാന്‍, ഫാര്‍സി, സിറ്റാഡല്‍: ഹണി ബണ്ണി തുടങ്ങിയ ഹിറ്റ് വെബ് സീരീസുകളുടെ സംവിധായകനാണ് രാജ് നിദിമോരു. 2024ല്‍ ഇരുവരും ഡേറ്റിങിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും സമാന്ത അത് നിഷേധിച്ചിരുന്നു. എന്നാലിപ്പോള്‍ വിവാഹത്തോടെ ആ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടിരിക്കുകയാണ്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.

Latest Stories

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്