12 വയസ് പ്രായവ്യാത്യാസം; ഗൂഗിള്‍ ട്രെന്‍ഡ് ചാര്‍ട്ടില്‍ ഒന്നാമതെത്തി 'സാമന്ത-രാജ് നിദിമോരുവിന്റെ പ്രായം'

സാമന്തയുടെ വിവാഹത്തിന് പിന്നാലെ ചര്‍ച്ചയായി ഭര്‍ത്താവ് രാജ് നിദിമോരുവിന്റെ പ്രായം. ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ‘രാജ് നിദിമോരുവിന്റെ പ്രായം’ ഗൂഗിള്‍ ട്രെന്‍ഡ് ചാര്‍ട്ടുകളില്‍ ഒന്നാമത് എത്തിയിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 50 വയസ് ആണ് രാജ് നിദിമോരുവിന്റെ പ്രായം. 38 വയസ് ആണ് സാമന്തയുടെ പ്രായം. ഇരുവരും തമ്മില്‍ 12 വയസ് വ്യാത്യാസമുണ്ട്.

1975 ഓഗസ്റ്റ് 4ന് തിരുപ്പതിയിലാണ് രാജ് നിദിമോരു ജനിച്ചത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍. കോയമ്പത്തൂരിലെ ഈശ യോഗ സെന്ററിലെ ലിംഗ ഭൈരവി ദേവിയുടെ സന്നിധിയിലായിരുന്നു വിവാഹം നടന്നത്. വിവാഹ ചിത്രങ്ങള്‍ സമാന്തയും സുഹൃത്തുക്കളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

ദ് ഫാമിലി മാന്‍, ഫാര്‍സി, സിറ്റാഡല്‍: ഹണി ബണ്ണി തുടങ്ങിയ ഹിറ്റ് വെബ് സീരീസുകളുടെ സംവിധായകനാണ് രാജ് നിദിമോരു. 2024ല്‍ ഇരുവരും ഡേറ്റിങിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും സമാന്ത അത് നിഷേധിച്ചിരുന്നു. എന്നാലിപ്പോള്‍ വിവാഹത്തോടെ ആ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടിരിക്കുകയാണ്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി