ജോണ്‍ പോളിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലുള്ള തിരക്കഥാകൃത്ത് ജോണ്‍ പോളിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചു.
എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജോണ്‍ പോളിന് വേണ്ടി സഹായം അഭ്യര്‍ഥിച്ച് സുഹൃത്തുക്കള്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

പ്രൊഫ. എം.കെ. സാനു, പ്രൊഫ. എം. തോമസ് മാത്യൂ, ഫാ. തോമസ് പുതുശ്ശേരി, എം. മോഹന്‍, സി.ഐ.സി.സി. ജയചന്ദ്രന്‍, പി. രാമചന്ദ്രന്‍, അഡ്വ. മനു റോയ്, സി.ജി രാജഗോപാല്‍, ജോണ്‍സണ്‍ സി. എബ്രഹാം തുടങ്ങിയവരാണ് സഹായം അഭ്യര്‍ഥിച്ച് രംഗത്തെത്തിയത്. രണ്ടു മാസത്തോളമായി ജോണ്‍ പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജോണ്‍ പോളിന് സഹായം നല്‍കാനാകുന്നവര്‍ മകളുടെ ഭര്‍ത്താവ് ജിജി അബ്രഹാമിന്റെ അക്കൗണ്ടിലേക്ക് സഹായം അയയ്ക്കണമെന്ന് സുഹൃത്തുക്കള്‍ അഭ്യര്‍ഥിച്ചിരുന്നു.

ജിബി അബ്രഹാമിന്റെ എസ്.ബി.ഐ. കാക്കൂര്‍ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കും പണം അയക്കാം.അക്കൗണ്ട് നമ്പര്‍: 67258022274. ഐ.എഫ്.എസ്.സി: SBIN 0070543. 9446610002 എന്ന നമ്പറിലേക്ക് ഗൂഗിള്‍ പേ ആയും സഹായങ്ങള്‍ നല്‍കാം.

Latest Stories

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി