' ഞാന്‍ രിസബാവയാണ്', പലരും അറിയാതെ പോയ സത്യം

കഴിഞ്ഞ ദിവസമാണ് നടന്‍ രിസബാവയ്ക്ക് മലയാള സിനിമ വിട ചൊല്ലിയത്. സിനിമാതാരങ്ങളും ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരിനെച്ചൊല്ലിയാണ് ചര്‍ച്ചകള്‍. റിസബാവ എന്നു തന്നെയാണോ അദ്ദേഹത്തിന്റെ പേര് എന്നാണ് സോഷ്യല്‍ മീഡിയയില്‍ തര്‍ക്കം. അല്ലെന്നാണ് മുമ്പ് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുള്ളത്.

ഞാന്‍ രിസബാവയാണെന്ന് പഴയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്. രിസബാവ എന്ന് അറിയപ്പെടാനാണ് തനിക്കു താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചില മാധ്യമങ്ങളില്‍ റിസബാവയെന്ന് അച്ചടിച്ചു വന്നതോടെയാണ് അദ്ദേഹം അന്ന് തന്റെ പേരിന് പിന്നിലെ കഥ പറഞ്ഞത്.

‘നാടകത്തില്‍ നിന്ന് സിനിമയില്‍ എത്തിയപ്പോള്‍ രിസബാവ എന്ന പേര് സമ്മാനിച്ചത് തിക്കുറിശ്ശി മാമനാണ്. സരിഗമപധനിസയിലെ രിയും സയും ചേര്‍ന്നാണ് രിസബാവയെന്ന പേരിട്ടത്. പിന്നീട് മാധ്യമങ്ങളില്‍ രിസബാവയെന്നത് റിസബാവയായി എഴുതാന്‍ തുടങ്ങി. ഞാനത് ആദ്യമൊന്നും തിരുത്താന്‍ പോയില്ല. പക്ഷെ ഇപ്പോള്‍ ഞാന്‍ രിസബാവയെന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. അങ്ങനെ പ്രസിദ്ധീകരിച്ചു കാണാനാണ് എന്റെ മോഹം.’

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം