' ഞാന്‍ രിസബാവയാണ്', പലരും അറിയാതെ പോയ സത്യം

കഴിഞ്ഞ ദിവസമാണ് നടന്‍ രിസബാവയ്ക്ക് മലയാള സിനിമ വിട ചൊല്ലിയത്. സിനിമാതാരങ്ങളും ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരിനെച്ചൊല്ലിയാണ് ചര്‍ച്ചകള്‍. റിസബാവ എന്നു തന്നെയാണോ അദ്ദേഹത്തിന്റെ പേര് എന്നാണ് സോഷ്യല്‍ മീഡിയയില്‍ തര്‍ക്കം. അല്ലെന്നാണ് മുമ്പ് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുള്ളത്.

ഞാന്‍ രിസബാവയാണെന്ന് പഴയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്. രിസബാവ എന്ന് അറിയപ്പെടാനാണ് തനിക്കു താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചില മാധ്യമങ്ങളില്‍ റിസബാവയെന്ന് അച്ചടിച്ചു വന്നതോടെയാണ് അദ്ദേഹം അന്ന് തന്റെ പേരിന് പിന്നിലെ കഥ പറഞ്ഞത്.

‘നാടകത്തില്‍ നിന്ന് സിനിമയില്‍ എത്തിയപ്പോള്‍ രിസബാവ എന്ന പേര് സമ്മാനിച്ചത് തിക്കുറിശ്ശി മാമനാണ്. സരിഗമപധനിസയിലെ രിയും സയും ചേര്‍ന്നാണ് രിസബാവയെന്ന പേരിട്ടത്. പിന്നീട് മാധ്യമങ്ങളില്‍ രിസബാവയെന്നത് റിസബാവയായി എഴുതാന്‍ തുടങ്ങി. ഞാനത് ആദ്യമൊന്നും തിരുത്താന്‍ പോയില്ല. പക്ഷെ ഇപ്പോള്‍ ഞാന്‍ രിസബാവയെന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. അങ്ങനെ പ്രസിദ്ധീകരിച്ചു കാണാനാണ് എന്റെ മോഹം.’

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍