കിരീടവും ചെങ്കോലുമില്ലാത്ത മനുഷ്യൻ; മലയാളത്തിന്റെ ഒരേയൊരു ലോഹിതദാസ്

മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളാണ് എ. കെ ലോഹിതദാസ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സ്റ്റാർഡമല്ല തനിക്ക് വേണ്ടതെന്നും, അവരിലെ നടനെയാണ് ആവശ്യമെന്നും ഉറക്കെ പ്രഖ്യാപിച്ച തിരക്കഥാകൃത്ത്. മലയാളത്തിൽ എന്നും ജീവിതഗന്ധിയായ സിനിമകളും, പച്ചയായ മനുഷ്യരെയും വരച്ചിട്ട അതുല്യ കലാകാരൻ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എഴുപത് വയസ് തികഞ്ഞേനെ.

 ലോഹിതദാസ്

ലോഹിതദാസ് (ഫോട്ടോ കടപ്പാട്- മാതൃഭൂമി)

നാല്പത്തിനാല് തിരക്കഥകൾ, സംവിധായകനായി 12 ചിത്രങ്ങൾ ഇതാണ് ലോഹിതദാസ് മലയാളികൾക്ക് വേണ്ടി മാറ്റിവെച്ചിട്ട് പോയത്. അതൊരു അടയാളപ്പെടുത്തൽ കൂടിയാവുന്നു. ‘ഒരു നല്ല സിനിമ നിർമ്മിക്കാൻ നിങ്ങൾക്ക് മൂന്ന് കാര്യങ്ങളാണ് ആവശ്യം, സ്ക്രിപ്റ്റ്, സ്ക്രിപ്റ്റ്, സ്ക്രിപ്റ്റ്’ എന്ന് പറഞ്ഞത് വിഖ്യാത സംവിധായകൻ ഹിച്ച്കോക്ക് ആണ്. അത്തരമൊരു വാക്യത്തിന്റെ പൂർണരൂപമായിരുന്നു മലയാള സിനിമയ്ക്ക് ലോഹിതദാസ് എന്ന പേര്.

ചെറുകഥകളായിരുന്നു ലോഹിതദാസിന്റെ തട്ടകം. അവിടെ നിന്നാണ് പിന്നീട് പ്രൊഫഷണൽ നാടകമെഴുത്തിലേക്ക് എത്തുന്നത്. ലോഹിതദാസിന്റെ തന്നെ ‘ഏകാദശി നോറ്റ കാക്ക’ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ‘സിന്ധു ശാന്തമായി ഒഴുകുന്നു’ എന്ന നാടകത്തിലൂടെയാണ് പ്രൊഫഷണൽ നാടക രംഗത്തേക്ക് പ്രവേശിക്കുന്നത്. 1986-ലെ മികച്ച നാടകത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലോഹിതദാസ് ഇതിലൂടെ സ്വന്തമാക്കി. സിന്ധു ശാന്തമായ് ഉറങ്ങുന്നു, അവസാനം വന്ന അതിഥി, സ്വപ്നം വിതച്ചവർ എന്നിവയായിരുന്നു ലോഹിതദാസിന്റ പ്രധാന നാടകങ്ങൾ.

ലോഹിതദാസ്

1987-ൽ സിബി മലയിലിന്റെ ‘തനിയാവർത്തനം’ എന്ന ചിത്രത്തിന് തിരക്കഥയെഴുതികൊണ്ടായിരുന്നു ലോഹിതദാസ് സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് മലയാളത്തിലെ തന്നെ അക്കാലത്തെ മികച്ച സംവിധായകരായ ജോഷി, ഭരതൻ, ഐ. വി ശശി, സത്യൻ അന്തിക്കാട് തുടങ്ങീ നിരവധി പ്രതിഭകളോടൊപ്പം പ്രവർത്തിച്ചു. അതിൽ തന്നെ സിബി മലയിലുമായി ചേർന്ന് പുറത്തിറങ്ങിയ കിരീടം, ഭരതം, ധനം, കമലദളം, ചെങ്കോൽ തുടങ്ങിയ സിനിമകളെല്ലാം തന്നെ ഇന്ന് ക്ലാസിക്കുകളാണ്. 1988-ൽ ഭൂതക്കണ്ണാടിയിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്ക്കാരം.

Kireedam (1989) - IMDb

സേതുമാധവനും ബാലൻ മാഷും രാജീവ് മേനോനും അച്ചൂട്ടിയും, ആന്റണിയും, ചന്ദ്രദാസും, മേലേടത്ത് രാഘവൻ നായരും, വിദ്യാധരനും ഭാവനയും പ്രിയംവദയും ഭാനുവും എന്നും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. തന്റെ മരണ ശേഷമായിരിക്കും ലോഹിതദാസ് എന്ന പേര് മലയാളികൾ വിലയിരുത്തുന്നതെന്ന് ലോഹിതദാസ് ഒരിക്കൽ പറഞ്ഞിരുന്നു. സിനിമയുള്ളിടത്തോളം കാലം മലയാളികൾ ലോഹിതദാസ് എന്ന പേര് ചർച്ച ചെയ്തുകൊണ്ടേയിരിക്കും. അതാണ് എഴുത്തിന്റെ ശക്തി.

Latest Stories

ഞാന്‍ മരിച്ച് കഴിഞ്ഞെങ്കിലും എന്നെ കുറിച്ച് പഠിക്കുമെന്ന് അന്ന് തമാശ പറഞ്ഞു, ഇന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ പാഠ്യ വിഷയം: വേടന്‍

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ജാമ്യം, ഒബ്സെർവഷൻ ഹോമിൽ നിന്നും വിട്ടയക്കും

ബലാത്സംഗശ്രമം എന്ന് വരെ എനിക്കെതിരെ പരാതിയുണ്ട്.. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി വളരെയധികം റിലീഫ് നല്‍കി: കൃഷ്ണകുമാര്‍

ഇ എസ് ബിജിമോൾക്ക് വിലക്കേർപ്പെടുത്തി സിപിഐ; ഇടുക്കി ജില്ലയ്ക്ക് പുറത്ത് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കരുതെന്ന് നിർദേശം

1.30 ലക്ഷം രൂപ അപര്യാപ്തം; പാക്കിസ്ഥാന്റെ ഷെല്‍ ആക്രമണത്തില്‍ വീടുകള്‍ നശിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ബേബി; കാശ്മീരില്‍ സിപിഎം സംഘം

'കേരളത്തിൽ നൂറുശതമാനം സാക്ഷരതയുണ്ടെങ്കിലും വിദ്യാഭ്യാസം ഇല്ല'; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

ഒന്നും കണ്ടിട്ടില്ലെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ്; ജയസൂര്യക്കും ബാലചന്ദ്രമേനോനുമെതിരെ തെളിവില്ല, കേസുകള്‍ അവസാനിപ്പിക്കുന്നു

ദിയക്കും കൃഷ്ണകുമാറിനും ആശ്വാസം, നിര്‍ണ്ണായകമായി ബാങ്ക് ഇടപാടുകളും സിസിടിവി ദൃശ്യങ്ങളും, ജീവനക്കാരികളുടെ പരാതിയില്‍ കഴമ്പില്ല

അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത; കേരളത്തിന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്