അന്നേ രക്ഷപ്പെടുന്നത് ബാബു ആന്റണിയുടെ പേര് പറഞ്ഞ്; 28 വര്‍ഷം മുമ്പുള്ള ഡയറി എടുത്ത് രമേഷ് പിഷാരടി

ഒരു കാലത്ത് താന്‍ ബാബു ആന്റണിയുടെ കടുത്ത ആരാധകനായിരുന്നുവെന്ന് നടന്‍ രമേഷ് പിഷാരടി. തന്റെ ഡയറി മറ്റാരും എടുത്ത് വായിക്കാതിരിക്കാന്‍ ബാബു ആന്റണിയുടെ ഫോട്ടോ ഡയറിയുടെ കവറില്‍ ഒട്ടിച്ചു വച്ചിരുന്നു. ഈ ഡയറി ആരെങ്കിലും എടുത്ത വായിച്ചാല്‍ ബാബു ആന്റണി വന്ന് ഇടിക്കും എന്ന് ഡയറിയില്‍ എഴുതിയും വച്ചിരുന്നു. ബാബു ആന്റണിയെ കുട്ടിക്കാലത്ത് തന്റെ രക്ഷകനായിട്ടാണ് കരുതിയിരുന്നതെന്നും 28 വര്‍ഷം പഴക്കമുള്ള ആ ഡയറി താന്‍ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും രമേഷ് പിഷാരടി പറയുന്നു.

1995 കാലഘട്ടത്തില്‍ ബാബു ആന്റണി ചേട്ടന്‍ വര്‍ഷത്തില്‍ എട്ട്, ഒന്‍പത് പടങ്ങളൊക്കെ അഭിനയിച്ചിരുന്നു. അന്ന് ഞാന്‍ അദ്ദേഹത്തിന്റെ കൊടും ഫാന്‍ ആണ്. അദ്ദേഹത്തെ പോലെ മുടി വളര്‍ത്തണമെന്നുണ്ട്. പക്ഷേ എന്റേത് ചുരുണ്ട മുടി ആയതുകൊണ്ട് ബാക്കിലേക്ക് വളരില്ല

95 മുതല്‍ ഇന്നലെ വരെ ദിവസവും ഡയറി എഴുതുന്ന പതിവുണ്ട്. ഞാന്‍ എപ്പോഴും ഡയറി എഴുതും. എന്റെ സഹോദരങ്ങള്‍ എന്റെ ഡയറി എടുത്ത് വായിക്കാതിരിക്കാന്‍ ബുക്കിന്റെ കവറില്‍ ബാബു ചേട്ടന്റെ ഒരു പടം വെട്ടിയെടുത്ത് ഒട്ടിച്ചു വച്ചിട്ട് ”ഇത് രമേഷിന്റെ ഡയറിയാണ്. ഇത് എടുത്താല്‍ അറിയാല്ലോ ഞാന്‍ വരും വന്നു നിങ്ങളെ ഇടിക്കും” എന്ന് എഴുതി വച്ചിരുന്നു.

അന്ന് മനസ്സില്‍ എന്റെ രക്ഷകനാണ് ബാബുച്ചേട്ടന്‍. ഇതൊരു അതിശയോക്തി അല്ല, ആ ഡയറി ഇപ്പോഴും ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്.”- രമേഷ് പിഷാരടി പറയുന്നു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു