ഇര്‍ഫാന്‍ ഖാന്റെയും ഋഷി കപൂറിന്റെയും നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

ഇര്‍ഫാന്‍ ഖാന്റെയും ഋഷി കപൂറിന്റെയും നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും. ഇര്‍ഫാന്‍ ഖാന്റെ വിയോഗം ലോക സിനിമയ്ക്കും നാടകത്തിനും കനത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അതേസമയം, ഋഷി കപൂര്‍ പ്രതിഭയുടെ ശക്തികേന്ദ്രമായിരുന്നു എന്നാണ് മോദിയുടെ വാക്കുകള്‍.

ഇര്‍ഫാന്‍ ഖാന്റെ വിവിധ പ്ലാറ്റ്‌ഫോമുകളിലെ മികവേറിയ പ്രകടനം എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. “”ബഹുമുഖം, ആകര്‍ഷകം, സജീവം… ഇങ്ങനെ ആയിരുന്നു ഋഷി കപൂര്‍ ജി. പ്രതിഭയുടെ ശക്തികേന്ദ്രമായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ പോലും ഞങ്ങളുടെ ഇടപെടലുകള്‍ ഞാന്‍ എപ്പോഴും ഓര്‍ക്കും. സിനിമകളോടും ഇന്ത്യയുടെ പുരോഗതിയോടും അദ്ദേഹത്തിന് അതിയായ അഭിനിവേശമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ മനോവേദനയുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും അനുശോചനം. ഓം ശാന്തി”” എന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ സിനിമാമേഖലയുടെ വിലമതിക്കാനാകാത്ത സ്വത്തായിരുന്നു ഇര്‍ഫാന്‍ ഖാനെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. “”മികച്ച നടനായിരുന്നു ഇര്‍ഫാന്‍ ഖാന്‍. അദ്ദേഹത്തിന്റെ പ്രകടനം ആഗോളതലത്തില്‍ പ്രശസ്തി നേടിക്കൊടുത്തു. ഇര്‍ഫാന്‍ഖാന്റെ വിയോഗം രാജ്യത്തിന് തന്നെ കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു”” അമിത് ഷാ ട്വീറ്റ് ചെയ്തു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ