തിയേറ്ററുടമകളുടെ പട്ടിണി മാറ്റിയത് അന്യഭാഷാ സിനിമകള്‍, നാശത്തിന്റെ വക്കിലെത്തി മലയാള സിനിമ; കണക്കുകള്‍ ഇങ്ങനെ..

മലയാള സിനിമ മുട്ടുകുത്തിയപ്പോള്‍ തിയേറ്ററുടമകള്‍ക്ക് ലാഭം ഉണ്ടാക്കി കൊടുത്തത് അന്യഭാഷാ സിനിമകള്‍. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ മലയാള സിനിമയ്ക്ക് 700 കോടി രൂപയാണ് നഷ്ടം. മുടക്കുമുതല്‍ തിരിച്ചു കിട്ടിയത് 14 സിനിമകള്‍ക്ക് മാത്രമാണ്. അതില്‍ ‘2018’, ‘കണ്ണൂര്‍ സ്‌ക്വാഡ്’, ‘ആര്‍ഡിഎക്‌സ്’, ‘രോമാഞ്ചം’, ‘നേര്’ എന്നീ സിനിമകള്‍ മാത്രമാണ് വലിയ രീതിയില്‍ കളക്ഷന്‍ ഉണ്ടാക്കിയത്.

220 സിനിമകള്‍ മലയാളത്തില്‍ റിലീസിന് എത്തിയപ്പോള്‍ 130 അന്യഭാഷാ ചിത്രങ്ങളാണ് കേരളത്തില്‍ റിലീസിനെത്തിയത്. അതില്‍ തന്നെ തമിഴ് സിനിമകളാണ് കേരളത്തില്‍ കൂടുതല്‍ കളക്ഷന്‍ നേടിയത്. ‘ലിയോ’, ‘ജയിലര്‍’, ‘ജിഗര്‍തണ്ഡ ഡബിള്‍ എക്‌സ്’, ‘പോര്‍ തൊഴില്‍’, ‘പൊന്നിയിന്‍ സെല്‍വന്‍ 2’ എന്നീ തമിഴ് ചിത്രങ്ങളാണ് കേരളത്തില്‍ വലിയ നേട്ടം ഉണ്ടാക്കിയത്.

ഇതിന് പുറമെ ‘ജവാന്‍’, ‘പഠാന്‍’ എന്നീ ഹിന്ദി ചിത്രങ്ങളും ‘ഓപ്പണ്‍ഹൈമര്‍’, ‘മിഷന്‍ ഇംപോസിബിള്‍- ഡെഡ് റെക്കനിങ്’ എന്നീ ഹോളിവുഡ് ചിത്രങ്ങളും വന്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. വിജയ്-ലോകേഷ് കനകരാജ് ചിത്രം ലിയോ കേരളത്തില്‍ നേടിയത് 60 കോടി രൂപയാണ്. രജനികാന്ത് ചിത്രം ജയിലര്‍ 57.7 കോടി രൂപയാണ് കേരളത്തില്‍ നിന്നും നേടിയത്. 22 കോടി രൂപയാണ് ‘പൊന്നിയിന്‍ സെല്‍വന്‍ 2’ നേടിയത്.

ജിഗര്‍തണ്ഡ ഡബിള്‍ എക്‌സ്, പോര്‍ തൊഴില്‍ എന്നീ സിനിമകള്‍ 10 കോടിക്ക് അടുത്ത് കളക്ഷനാണ് തിയേറ്ററില്‍ നിന്നും നേടിയത്. ജവാന്‍, പഠാന്‍ എന്നീ ചിത്രങ്ങള്‍ 10 കോടിക്ക് മുകളിലും ഓപ്പണ്‍ഹൈമര്‍, മിഷന്‍ ഇംപോസിബിള്‍ ചിത്രങ്ങള്‍ 10 കോടിക്ക് അടുത്തും കളക്ഷന്‍ നേടിയിട്ടും.

അതേസമയം, 2023ന്റെ അതേ അവസ്ഥ തന്നെയായിരുന്നു 2022ലും എന്നാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്നുമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 180 മലയാള സിനിമകള്‍ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ 17 സിനിമകളാണ് സാമ്പത്തിക നേട്ടമുണ്ടാക്കിയത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ