ചിത്രീകരണ വേളയിലൊന്നും ആരും നമ്മളോട് ഇങ്ങനെ പറഞ്ഞിട്ടുമില്ല, നമുക്ക് തോന്നിയതുമില്ല: വിവാദ ഡയലോഗ് വിഷയത്തില്‍ ജിനു എബ്രഹാം

ഷാജി കൈലാസ്-പൃഥ്വിരാജ് സിനിമ ‘കടുവ’യിലെ ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി തിരക്കഥാകൃത്ത് ജിനു എബ്രഹാം. അതൊരു പാത്ര സൃഷ്ടികൂടിയായിരുന്നു. എന്നാല്‍ മാറ്റം വരുത്താന്‍ വേണ്ട ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു, ക്ഷമ ചോദിക്കുന്നെന്നും ജിനു പറഞ്ഞു. മഹത് വചനങ്ങളും തെറ്റുകള്‍ പറയാതിരിക്കുകയും ചെയ്യുന്ന പതിവ് നായകന്മാരില്‍ നിന്ന് വ്യത്യസ്തമായ ഒരു പാത്ര സൃഷ്ടിയായിരുന്നു ഉദ്ദേശ്യമെന്നും ജിനു റിപ്പോര്‍ട്ടര്‍ ടിവിയുമായുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ജിനുവിന്റെ വാക്കുകള്‍’

സോഷ്യല്‍മീഡിയയില്‍ ആളുകള്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് പിഴവ് ശ്രദ്ധയില്‍പ്പെടുന്നത്. ചിത്രീകരണ വേളയിലൊന്നും ആരും നമ്മളോട് ഇങ്ങനെ പറഞ്ഞിട്ടുമില്ല, നമുക്ക് തോന്നിയതുമില്ല. സെന്‍സര്‍ ബോര്‍ഡ് ഈ സിനിമ കണ്ടപ്പോഴും അവരുടെ ഭാഗത്ത് നിന്നും കട്ട് ചെയ്യാനോ, മ്യൂട്ട് ചെയ്യാനോ ഉള്ള നിര്‍ദേശം ലഭിച്ചില്ല.

സിനിമ ഇറങ്ങി ഒരു മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ഇങ്ങനെ വന്നത്, ആലോചിച്ചപ്പോള്‍ ശരിയാണ്. അത്തരം ആളുകള്‍ക്ക് വേദന ഉണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് ഇന്ന് ഡയറക്ടര്‍ ഷാജി കൈലാസ് അതിനോട് നിരുപാധികം മാപ്പ് ചോദിച്ചത്. ആ രീതിയില്‍ ഈ കാര്യത്തില്‍ എന്ത് മാറ്റം കൊണ്ടുവരാം എന്ന തയാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

നമ്മുടെ നായകന്മാര്‍ എപ്പോഴും മഹത് വചനങ്ങള്‍ പറയുകയും തെറ്റുകള്‍ പറയാതിരിക്കുകയും ചെയ്യുന്ന ആളുകള്‍ ആണല്ലോ. ഈ സിനിമയില്‍ ഒന്നുരണ്ട് ഇടങ്ങളില്‍ നായക കഥാപാത്രത്തെ മറ്റുള്ളവര്‍ ചിലത് ബോധ്യപ്പെടുത്തിക്കൊടുക്കുന്നുണ്ട്. ചില തെറ്റുകള്‍ പറയുന്ന, ചില ലൂസ് ടോക്കുകള്‍ പറയുന്ന ചില എടുത്ത് ചാട്ടങ്ങള്‍ ഉള്ള നായകകഥാപാത്രത്തെയാണ് സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ