ചിത്രീകരണ വേളയിലൊന്നും ആരും നമ്മളോട് ഇങ്ങനെ പറഞ്ഞിട്ടുമില്ല, നമുക്ക് തോന്നിയതുമില്ല: വിവാദ ഡയലോഗ് വിഷയത്തില്‍ ജിനു എബ്രഹാം

ഷാജി കൈലാസ്-പൃഥ്വിരാജ് സിനിമ ‘കടുവ’യിലെ ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി തിരക്കഥാകൃത്ത് ജിനു എബ്രഹാം. അതൊരു പാത്ര സൃഷ്ടികൂടിയായിരുന്നു. എന്നാല്‍ മാറ്റം വരുത്താന്‍ വേണ്ട ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു, ക്ഷമ ചോദിക്കുന്നെന്നും ജിനു പറഞ്ഞു. മഹത് വചനങ്ങളും തെറ്റുകള്‍ പറയാതിരിക്കുകയും ചെയ്യുന്ന പതിവ് നായകന്മാരില്‍ നിന്ന് വ്യത്യസ്തമായ ഒരു പാത്ര സൃഷ്ടിയായിരുന്നു ഉദ്ദേശ്യമെന്നും ജിനു റിപ്പോര്‍ട്ടര്‍ ടിവിയുമായുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ജിനുവിന്റെ വാക്കുകള്‍’

സോഷ്യല്‍മീഡിയയില്‍ ആളുകള്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് പിഴവ് ശ്രദ്ധയില്‍പ്പെടുന്നത്. ചിത്രീകരണ വേളയിലൊന്നും ആരും നമ്മളോട് ഇങ്ങനെ പറഞ്ഞിട്ടുമില്ല, നമുക്ക് തോന്നിയതുമില്ല. സെന്‍സര്‍ ബോര്‍ഡ് ഈ സിനിമ കണ്ടപ്പോഴും അവരുടെ ഭാഗത്ത് നിന്നും കട്ട് ചെയ്യാനോ, മ്യൂട്ട് ചെയ്യാനോ ഉള്ള നിര്‍ദേശം ലഭിച്ചില്ല.

സിനിമ ഇറങ്ങി ഒരു മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ഇങ്ങനെ വന്നത്, ആലോചിച്ചപ്പോള്‍ ശരിയാണ്. അത്തരം ആളുകള്‍ക്ക് വേദന ഉണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് ഇന്ന് ഡയറക്ടര്‍ ഷാജി കൈലാസ് അതിനോട് നിരുപാധികം മാപ്പ് ചോദിച്ചത്. ആ രീതിയില്‍ ഈ കാര്യത്തില്‍ എന്ത് മാറ്റം കൊണ്ടുവരാം എന്ന തയാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

നമ്മുടെ നായകന്മാര്‍ എപ്പോഴും മഹത് വചനങ്ങള്‍ പറയുകയും തെറ്റുകള്‍ പറയാതിരിക്കുകയും ചെയ്യുന്ന ആളുകള്‍ ആണല്ലോ. ഈ സിനിമയില്‍ ഒന്നുരണ്ട് ഇടങ്ങളില്‍ നായക കഥാപാത്രത്തെ മറ്റുള്ളവര്‍ ചിലത് ബോധ്യപ്പെടുത്തിക്കൊടുക്കുന്നുണ്ട്. ചില തെറ്റുകള്‍ പറയുന്ന, ചില ലൂസ് ടോക്കുകള്‍ പറയുന്ന ചില എടുത്ത് ചാട്ടങ്ങള്‍ ഉള്ള നായകകഥാപാത്രത്തെയാണ് സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം