ലൊക്കേഷനിലേക്ക് നയന്‍താരയുടെ മാസ് എന്‍ട്രി; ഒപ്പം തലൈവരുടെ ആശംസകളും, വീഡിയോ

നയന്‍താര നായികയായി എത്തുന്ന 75-ാമത് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. നവാഗതനായ നിലേഷ് കൃഷ്ണയാണ് സംവിധാനം. ശങ്കറിന്റെ അസോഷ്യേറ്റ് ആയി 2.0 ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ നിലേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് നയന്‍താര എത്തുന്ന വീഡിയോയാണ് വൈറലാകുന്നത്.

ഒപ്പം ചിത്രത്തിന് ആശംസകള്‍ നേരുന്ന രജനികാന്തിനെയും വീഡിയോയില്‍ കാണാം. ജയ്, സത്യരാജ്, കെ.എസ് രവികുമാര്‍, അച്യുത് കുമാര്‍, റെഡിന്‍ കിങ്‌സ്ലി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. പത്ത് വര്‍ഷത്തിന് ശേഷം ജയ്യും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.

അറ്റ്ലി സംവിധാനം ചെയ്ത ‘രാജാ റാണി’യിലാണ് ഇരുവരും ഇതിന് മുമ്പ് ഒന്നിച്ച് അഭിനയിച്ചത്. എസ്. തമന്‍ ആണ് സംഗീതം. ഛായാഗ്രഹണം സത്യന്‍ സൂര്യന്‍, എഡിറ്റിംഗ് പ്രവീണ്‍ ആന്റണി. സീ സ്റ്റുഡിയോസ്, ട്രൈഡെന്റ് ആര്‍ട്‌സ്, നാഡ് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

അതേസമയം, ‘ജവാന്‍’ ആണ് നയന്‍താരയുടെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഷാരൂഖ് ഖാന്റെ നായികയായാണ് ചിത്രത്തില്‍ താരം എത്തുന്നത്. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രം ജൂണില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം.

Latest Stories

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍