മുരളിയുടെ ശില്‍പത്തിന് വേണ്ടി ചെലവഴിച്ചത് മൂന്ന് വര്‍ഷം, മാനഹാനി മാത്രമാണ് ഒടുവില്‍ കിട്ടിയത് : പ്രതികരണവുമായി ശില്‍പി വില്‍സണ്‍ പൂക്കോയി

മുരളിയുടെ ശില്‍പത്തിനായി 3 വര്‍ഷം ചെലവഴിച്ചിട്ടും തനിക്ക് ഒടുവില്‍ മാനഹാനി മാത്രമാണ് പ്രതിഫലമായി കിട്ടിയത് എന്നും ശില്‍പി വില്‍സണ്‍ പൂക്കോയി. സംഗീത നാടക അക്കാദമിക്കു വേണ്ടി നടന്‍ മുരളിയുടെ ശില്‍പം പൂര്‍ത്തിയാക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ശില്‍പത്തിന്റെ ചിത്രം അയച്ചു കൊടുത്തപ്പോള്‍ തെറ്റില്ല എന്ന് ഭാരവാഹികള്‍ പറഞ്ഞതില്‍ പ്രകാരം നിര്‍മാണം തുടരുകയായിരുന്നു എന്നാണ് വിത്സണ്‍ പറയുന്നത്.

കളിമണ്ണില്‍ ശില്‍പ്പ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ കൊറോണ കാലമായിരുന്നു. അതിനാല്‍, അക്കാദമി ഭാരവാഹികള്‍ക്കു നേരിട്ടു വിലയിരുത്താന്‍ കഴിഞ്ഞില്ല. ശില്‍പത്തിന്റെ ചിത്രം അയച്ചു കൊടുത്തപ്പോള്‍ തെറ്റില്ലെന്നു പറയുകയും നിര്‍മ്മാണം തുടരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

എറണാകുളത്ത് എരൂരിലുള്ള സ്റ്റുഡിയോയില്‍ അജ്ഞാത സംഘം ആക്രമിച്ച് ശില്‍പം തകര്‍ത്തു. അതിനു ശേഷം രണ്ടാമതൊരു ചിത്രം അക്കാദമി നല്‍കിയതു വച്ചായിരുന്നു നിര്‍മ്മാണം. ഇത് വച്ച് കളിമണ്ണില്‍ ശില്‍പം പൂര്‍ത്തിയായപ്പോള്‍ പരിശോധിക്കാനെത്തിയത് കലയുമായി ബന്ധമില്ലാത്ത സാങ്കേതിക വിദഗ്ധരും.

മുരളിയുമായി സാദൃശ്യമില്ലെന്ന ഇവരുടെ ശുപാര്‍ശ അക്കാദമി ചെയര്‍മാനായിരുന്ന നേമം പുഷ്പരാജും ശരിവച്ചു. 19 ലക്ഷത്തിന് കരാര്‍ ഏറ്റെടുത്ത ജോലിക്ക് മുന്‍കൂറായി 5,70,000 രൂപയാണ് കൈപ്പറ്റിയത്. ഇത് അടിയന്തരമായി തിരിച്ചു നല്‍കാനും ആവശ്യപ്പെട്ടു.

കുമാരകോടിയിലെ ആശാന്റെ ശില്‍പം, ആലപ്പുഴ പുന്നപ്ര വയലാര്‍ ശില്‍പം, രാജാകേശവദാസന്റെ ശില്‍പം തുടങ്ങി ഒട്ടേറെ ശില്‍പങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതില്‍ എനിക്ക് മുരളിയുടെ ശില്‍പത്തിനായി 3 വര്‍ഷം ചിലവഴിക്കേണ്ടിവന്നു. മാനഹാനി മാത്രമാണ് എനിക്ക് പ്രതിഫലമായി കിട്ടിയത്’.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക