മുരളിയുടെ ശില്‍പത്തിന് വേണ്ടി ചെലവഴിച്ചത് മൂന്ന് വര്‍ഷം, മാനഹാനി മാത്രമാണ് ഒടുവില്‍ കിട്ടിയത് : പ്രതികരണവുമായി ശില്‍പി വില്‍സണ്‍ പൂക്കോയി

മുരളിയുടെ ശില്‍പത്തിനായി 3 വര്‍ഷം ചെലവഴിച്ചിട്ടും തനിക്ക് ഒടുവില്‍ മാനഹാനി മാത്രമാണ് പ്രതിഫലമായി കിട്ടിയത് എന്നും ശില്‍പി വില്‍സണ്‍ പൂക്കോയി. സംഗീത നാടക അക്കാദമിക്കു വേണ്ടി നടന്‍ മുരളിയുടെ ശില്‍പം പൂര്‍ത്തിയാക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ശില്‍പത്തിന്റെ ചിത്രം അയച്ചു കൊടുത്തപ്പോള്‍ തെറ്റില്ല എന്ന് ഭാരവാഹികള്‍ പറഞ്ഞതില്‍ പ്രകാരം നിര്‍മാണം തുടരുകയായിരുന്നു എന്നാണ് വിത്സണ്‍ പറയുന്നത്.

കളിമണ്ണില്‍ ശില്‍പ്പ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ കൊറോണ കാലമായിരുന്നു. അതിനാല്‍, അക്കാദമി ഭാരവാഹികള്‍ക്കു നേരിട്ടു വിലയിരുത്താന്‍ കഴിഞ്ഞില്ല. ശില്‍പത്തിന്റെ ചിത്രം അയച്ചു കൊടുത്തപ്പോള്‍ തെറ്റില്ലെന്നു പറയുകയും നിര്‍മ്മാണം തുടരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

എറണാകുളത്ത് എരൂരിലുള്ള സ്റ്റുഡിയോയില്‍ അജ്ഞാത സംഘം ആക്രമിച്ച് ശില്‍പം തകര്‍ത്തു. അതിനു ശേഷം രണ്ടാമതൊരു ചിത്രം അക്കാദമി നല്‍കിയതു വച്ചായിരുന്നു നിര്‍മ്മാണം. ഇത് വച്ച് കളിമണ്ണില്‍ ശില്‍പം പൂര്‍ത്തിയായപ്പോള്‍ പരിശോധിക്കാനെത്തിയത് കലയുമായി ബന്ധമില്ലാത്ത സാങ്കേതിക വിദഗ്ധരും.

മുരളിയുമായി സാദൃശ്യമില്ലെന്ന ഇവരുടെ ശുപാര്‍ശ അക്കാദമി ചെയര്‍മാനായിരുന്ന നേമം പുഷ്പരാജും ശരിവച്ചു. 19 ലക്ഷത്തിന് കരാര്‍ ഏറ്റെടുത്ത ജോലിക്ക് മുന്‍കൂറായി 5,70,000 രൂപയാണ് കൈപ്പറ്റിയത്. ഇത് അടിയന്തരമായി തിരിച്ചു നല്‍കാനും ആവശ്യപ്പെട്ടു.

കുമാരകോടിയിലെ ആശാന്റെ ശില്‍പം, ആലപ്പുഴ പുന്നപ്ര വയലാര്‍ ശില്‍പം, രാജാകേശവദാസന്റെ ശില്‍പം തുടങ്ങി ഒട്ടേറെ ശില്‍പങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതില്‍ എനിക്ക് മുരളിയുടെ ശില്‍പത്തിനായി 3 വര്‍ഷം ചിലവഴിക്കേണ്ടിവന്നു. മാനഹാനി മാത്രമാണ് എനിക്ക് പ്രതിഫലമായി കിട്ടിയത്’.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു