മുരളിയുടെ ശില്‍പത്തിന് വേണ്ടി ചെലവഴിച്ചത് മൂന്ന് വര്‍ഷം, മാനഹാനി മാത്രമാണ് ഒടുവില്‍ കിട്ടിയത് : പ്രതികരണവുമായി ശില്‍പി വില്‍സണ്‍ പൂക്കോയി

മുരളിയുടെ ശില്‍പത്തിനായി 3 വര്‍ഷം ചെലവഴിച്ചിട്ടും തനിക്ക് ഒടുവില്‍ മാനഹാനി മാത്രമാണ് പ്രതിഫലമായി കിട്ടിയത് എന്നും ശില്‍പി വില്‍സണ്‍ പൂക്കോയി. സംഗീത നാടക അക്കാദമിക്കു വേണ്ടി നടന്‍ മുരളിയുടെ ശില്‍പം പൂര്‍ത്തിയാക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ശില്‍പത്തിന്റെ ചിത്രം അയച്ചു കൊടുത്തപ്പോള്‍ തെറ്റില്ല എന്ന് ഭാരവാഹികള്‍ പറഞ്ഞതില്‍ പ്രകാരം നിര്‍മാണം തുടരുകയായിരുന്നു എന്നാണ് വിത്സണ്‍ പറയുന്നത്.

കളിമണ്ണില്‍ ശില്‍പ്പ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ കൊറോണ കാലമായിരുന്നു. അതിനാല്‍, അക്കാദമി ഭാരവാഹികള്‍ക്കു നേരിട്ടു വിലയിരുത്താന്‍ കഴിഞ്ഞില്ല. ശില്‍പത്തിന്റെ ചിത്രം അയച്ചു കൊടുത്തപ്പോള്‍ തെറ്റില്ലെന്നു പറയുകയും നിര്‍മ്മാണം തുടരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

എറണാകുളത്ത് എരൂരിലുള്ള സ്റ്റുഡിയോയില്‍ അജ്ഞാത സംഘം ആക്രമിച്ച് ശില്‍പം തകര്‍ത്തു. അതിനു ശേഷം രണ്ടാമതൊരു ചിത്രം അക്കാദമി നല്‍കിയതു വച്ചായിരുന്നു നിര്‍മ്മാണം. ഇത് വച്ച് കളിമണ്ണില്‍ ശില്‍പം പൂര്‍ത്തിയായപ്പോള്‍ പരിശോധിക്കാനെത്തിയത് കലയുമായി ബന്ധമില്ലാത്ത സാങ്കേതിക വിദഗ്ധരും.

മുരളിയുമായി സാദൃശ്യമില്ലെന്ന ഇവരുടെ ശുപാര്‍ശ അക്കാദമി ചെയര്‍മാനായിരുന്ന നേമം പുഷ്പരാജും ശരിവച്ചു. 19 ലക്ഷത്തിന് കരാര്‍ ഏറ്റെടുത്ത ജോലിക്ക് മുന്‍കൂറായി 5,70,000 രൂപയാണ് കൈപ്പറ്റിയത്. ഇത് അടിയന്തരമായി തിരിച്ചു നല്‍കാനും ആവശ്യപ്പെട്ടു.

കുമാരകോടിയിലെ ആശാന്റെ ശില്‍പം, ആലപ്പുഴ പുന്നപ്ര വയലാര്‍ ശില്‍പം, രാജാകേശവദാസന്റെ ശില്‍പം തുടങ്ങി ഒട്ടേറെ ശില്‍പങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതില്‍ എനിക്ക് മുരളിയുടെ ശില്‍പത്തിനായി 3 വര്‍ഷം ചിലവഴിക്കേണ്ടിവന്നു. മാനഹാനി മാത്രമാണ് എനിക്ക് പ്രതിഫലമായി കിട്ടിയത്’.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ