ഇന്റര്‍നാഷണല്‍ സിനിമക്കാരുടെ ഭീഷണിമൂലം ഷൂട്ടിങ് തീര്‍ന്ന സിനിമ ഉപേക്ഷിക്കാന്‍ പോലും തോന്നിപോയി; അനുഭവം പങ്കുവെച്ച് സംവിധായകന്‍

ഇന്റര്‍നാഷണല്‍ സിനിമക്കാരുടെ ഭീഷണിമൂലം ഷൂട്ടിങ് തീര്‍ന്ന സിനിമ ഉപേക്ഷിക്കാന്‍ പോലും തോന്നിയെന്ന് നവാഗത സംവിധായകന്‍ മനീഷ് കുറുപ്പ്. മലയാള സിനിമയിലെ വിനയന്‍ എന്ന യോദ്ധാവിന്റെ ചങ്കൂറ്റമാണ് പിന്നീട് സിനിമയൊരുക്കാന്‍ പ്രചോദനമായതെന്നും മനീഷ് പറയുന്നു.

സംവിധായകന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇന്റര്‍നാഷണല്‍ സിനിമക്കാരുടെ ഭീഷണിമൂലം ഷൂട്ടിങ് തീര്‍ന്ന സിനിമ ഉപേക്ഷിക്കാന്‍ പോലും തോന്നിപോയി,, നഷ്ട്ടങ്ങളെല്ലാം നികത്താന്‍ മറ്റ് ജോലികള്‍ക്ക് പോകാന്‍ തീരുമാനിച്ചു.. ആ കാലത്താണ് ‘വിനയന്‍’ എന്ന യോദ്ധാവിന്റെ ആകാശഗംഗയുടെ രണ്ടാംഭാഗം സിനിമയുടെ പോസ്റ്റര്‍ കാണുന്നത്.. സിനിമാസംഘടനകളെല്ലാം പിന്നില്‍നിന്നും മുന്നില്‍നിന്നും കുത്തിയിട്ടും ഒരു പോറല്‍പോലും പറ്റാതെ ചങ്കൂറ്റത്തോടെ നട്ടെല്ലുയര്‍ത്തി ഇവരുടെയെല്ലാം മുന്‍പിലൂടെ നടന്ന് പോകുന്ന വിനയന്‍ സാറിന്റെ രൂപം കണ്മുന്നിലൂടെ കടന്നുപോയി.. പിന്നീടങ്ങോട്ട് ‘വെള്ളരിക്കാപ്പട്ടണം’ സിനിമ പൂര്‍വ്വാധികം ശക്തിയോടെ പുനരാരംഭിച്ചു. സെന്‍സറിങ്ങില്‍ എത്തിയപ്പോള്‍ ഇന്റര്‍നാഷണല്‍ സിനിമയുടെ ആളുകള്‍ തടസ്സങ്ങളുമായി എത്തി, സെന്‍സര്‍ നമുക്ക് ലഭിക്കില്ല എന്ന ഘട്ടത്തില്‍ വിനയന്‍ സാറിന്റെ പഴയ ഹൈക്കോടതി വിധിപകര്‍പ്പുമായി സെന്‍സറില്‍ പോയി കണ്ടു, സെന്‍സര്‍ നല്‍കാതിരിക്കാനുള്ള കാരണങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു..

അടുത്ത ദിവസം സെന്‍സര്‍ നല്‍കാന്‍ തീരുമാനമായി.. ഞങ്ങളെപോലുള്ള തുടക്കകാര്‍ക്ക് വേണ്ടി വഴി വെട്ടിവെച്ച വിനയന്‍ എന്ന ധീരവിപ്ലവകാരിയെ സിനിമയില്‍ അസമത്വങ്ങള്‍ ഉള്ളകാലത്തോളം സ്മരണയോടെ ഓര്‍ക്കും.. ഇന്ന് സിനിമയുടെ പ്രൊമോഷന്‍ സോങ്ങ് റിലീസ് ചെയ്യിപ്പിക്കുവാന്‍ വിനയന്‍ സാറിലും പറ്റിയ ഒരു ഫിഗര്‍ മലയാള സിനിമയില്‍ ഇല്ലായെന്ന് ഞങ്ങള്‍ക്കെല്ലാം തോന്നി.. അങ്ങനെയാണ് വിനയന്‍ സാറിനെവിളിച്ചു കാര്യങ്ങളെല്ലാം പറഞ്ഞു, സാര്‍ സന്തോഷത്തോടെ ചെയ്യുമെന്നും സമ്മതിച്ചു..മലയാളത്തിലെ ബിഗ് ബഡ്ജറ്റ് സിനിമയായ പത്തൊന്‍പതാം നൂറ്റാണ്ടിന് എല്ലാവിധ ആശംസകളും നേരുന്നു..

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക