ഇന്റര്‍നാഷണല്‍ സിനിമക്കാരുടെ ഭീഷണിമൂലം ഷൂട്ടിങ് തീര്‍ന്ന സിനിമ ഉപേക്ഷിക്കാന്‍ പോലും തോന്നിപോയി; അനുഭവം പങ്കുവെച്ച് സംവിധായകന്‍

ഇന്റര്‍നാഷണല്‍ സിനിമക്കാരുടെ ഭീഷണിമൂലം ഷൂട്ടിങ് തീര്‍ന്ന സിനിമ ഉപേക്ഷിക്കാന്‍ പോലും തോന്നിയെന്ന് നവാഗത സംവിധായകന്‍ മനീഷ് കുറുപ്പ്. മലയാള സിനിമയിലെ വിനയന്‍ എന്ന യോദ്ധാവിന്റെ ചങ്കൂറ്റമാണ് പിന്നീട് സിനിമയൊരുക്കാന്‍ പ്രചോദനമായതെന്നും മനീഷ് പറയുന്നു.

സംവിധായകന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇന്റര്‍നാഷണല്‍ സിനിമക്കാരുടെ ഭീഷണിമൂലം ഷൂട്ടിങ് തീര്‍ന്ന സിനിമ ഉപേക്ഷിക്കാന്‍ പോലും തോന്നിപോയി,, നഷ്ട്ടങ്ങളെല്ലാം നികത്താന്‍ മറ്റ് ജോലികള്‍ക്ക് പോകാന്‍ തീരുമാനിച്ചു.. ആ കാലത്താണ് ‘വിനയന്‍’ എന്ന യോദ്ധാവിന്റെ ആകാശഗംഗയുടെ രണ്ടാംഭാഗം സിനിമയുടെ പോസ്റ്റര്‍ കാണുന്നത്.. സിനിമാസംഘടനകളെല്ലാം പിന്നില്‍നിന്നും മുന്നില്‍നിന്നും കുത്തിയിട്ടും ഒരു പോറല്‍പോലും പറ്റാതെ ചങ്കൂറ്റത്തോടെ നട്ടെല്ലുയര്‍ത്തി ഇവരുടെയെല്ലാം മുന്‍പിലൂടെ നടന്ന് പോകുന്ന വിനയന്‍ സാറിന്റെ രൂപം കണ്മുന്നിലൂടെ കടന്നുപോയി.. പിന്നീടങ്ങോട്ട് ‘വെള്ളരിക്കാപ്പട്ടണം’ സിനിമ പൂര്‍വ്വാധികം ശക്തിയോടെ പുനരാരംഭിച്ചു. സെന്‍സറിങ്ങില്‍ എത്തിയപ്പോള്‍ ഇന്റര്‍നാഷണല്‍ സിനിമയുടെ ആളുകള്‍ തടസ്സങ്ങളുമായി എത്തി, സെന്‍സര്‍ നമുക്ക് ലഭിക്കില്ല എന്ന ഘട്ടത്തില്‍ വിനയന്‍ സാറിന്റെ പഴയ ഹൈക്കോടതി വിധിപകര്‍പ്പുമായി സെന്‍സറില്‍ പോയി കണ്ടു, സെന്‍സര്‍ നല്‍കാതിരിക്കാനുള്ള കാരണങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു..

അടുത്ത ദിവസം സെന്‍സര്‍ നല്‍കാന്‍ തീരുമാനമായി.. ഞങ്ങളെപോലുള്ള തുടക്കകാര്‍ക്ക് വേണ്ടി വഴി വെട്ടിവെച്ച വിനയന്‍ എന്ന ധീരവിപ്ലവകാരിയെ സിനിമയില്‍ അസമത്വങ്ങള്‍ ഉള്ളകാലത്തോളം സ്മരണയോടെ ഓര്‍ക്കും.. ഇന്ന് സിനിമയുടെ പ്രൊമോഷന്‍ സോങ്ങ് റിലീസ് ചെയ്യിപ്പിക്കുവാന്‍ വിനയന്‍ സാറിലും പറ്റിയ ഒരു ഫിഗര്‍ മലയാള സിനിമയില്‍ ഇല്ലായെന്ന് ഞങ്ങള്‍ക്കെല്ലാം തോന്നി.. അങ്ങനെയാണ് വിനയന്‍ സാറിനെവിളിച്ചു കാര്യങ്ങളെല്ലാം പറഞ്ഞു, സാര്‍ സന്തോഷത്തോടെ ചെയ്യുമെന്നും സമ്മതിച്ചു..മലയാളത്തിലെ ബിഗ് ബഡ്ജറ്റ് സിനിമയായ പത്തൊന്‍പതാം നൂറ്റാണ്ടിന് എല്ലാവിധ ആശംസകളും നേരുന്നു..

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം