റൈറ്റ് റീ കോള്‍ എന്ന ആശയത്തെ പിന്തുണയ്ക്കുന്ന ആളാണോ? മറുപടി പറഞ്ഞ് മമ്മൂട്ടി

മമ്മൂട്ടി ചിത്രം വണ്ണിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് ശേഷം റൈറ്റ് ടു റീകാള്‍ എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. റൈറ്റ് റീ കോള്‍ എന്ന ആശയത്തെ പിന്തുണയ്ക്കുന്ന ആളാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍.

“”എനിക്ക് നിങ്ങളെയൊക്കെ പോലെ ഒരു രാഷ്ട്രീയ നിലപാട് ഉണ്ടെന്നല്ലാതെ ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തകനോ, രാഷ്ട്രീയമായി എന്തെങ്കിലും പ്രവൃത്തി ചെയ്യണമെന്നോ ആഗ്രഹിക്കുന്ന ആളല്ല. ഇതൊക്കെ വന്നാല്‍ കൊള്ളാമെന്നുള്ള ആഗ്രഹമുള്ളയാള്‍ തന്നെയാണ്”” എന്നാണ് മമ്മൂട്ടിയുടെ മറുപടി.

മമ്മൂക്കയ്ക്ക് ഒരു മുഖ്യമന്ത്രിയാകാന്‍ അവസരം കിട്ടിയാല്‍ റൈറ്റ് ടു റീ കോള്‍ കൊണ്ടുവരുമോ എന്ന ചോദ്യത്തിന് തനിക്ക് അങ്ങനെയൊരു അവസരം കിട്ടുകയേയില്ല, മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നേയില്ല എന്നും മമ്മൂട്ടി പറഞ്ഞു.

സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിട്ടത്. ചിത്രത്തിന് പിണറായി വിജയനുമായി സാമ്യമുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് അങ്ങനെ തോന്നിയിട്ടില്ല. നമ്മള്‍ ടിവിയില്‍ കാണുന്ന പുളളിയല്ലേ. അതിനപ്പുറം സിനിമയില്‍ ഒന്നുമില്ല എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ