കമല്‍ നിങ്ങളൊരു ഇരട്ടത്താപ്പുകാരനാണ്; കമല്‍ഹാസനെതിരെ രൂക്ഷവിമര്‍ശനം

മീ ടൂ ക്യാംപെയ്‌ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നവരില്‍ പ്രമുഖനായിരുന്നു കമല്‍ഹാസന്‍. എന്നാല്‍ ഇപ്പോള്‍ ആരോപണം നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ തന്റെ പരിപാടിയിലേക്ക് ക്ഷണിച്ച നടനെതിരേ കടുത്ത വിമര്‍ശനം ഉയരുന്നു.

കമലിന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേയ്ക്ക് ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളില്‍ വൈരമുത്തുവും ഉള്‍പ്പെട്ടതാണ് വലിയ വിമര്‍ശനത്തിന് വഴി തെളിയിച്ചത്. ചടങ്ങിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കമല്‍ഹാസനെന്ന വ്യക്തിയും നടനും രാഷ്ട്രീയ പ്രവര്‍ത്തകനും കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ രംഗത്ത് വന്നിരിക്കുകയാണ്.

ഗായിക ചിന്‍മയിയാണ് വൈരമുത്തുവിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നത്. കമലിനെ വിമര്‍ശിച്ച് ചിന്‍മയിയും രംഗത്തെത്തിയിട്ടുണ്ട്. പൊതുഇടങ്ങില്‍ നില്‍ക്കുന്ന പീഡകര്‍ക്ക് എങ്ങിനെ പ്രതിച്ഛായ കെട്ടിപ്പടുക്കണമെന്ന് അറിയാം. അതും പൊതുവേദികളില്‍ കരുത്തും പിന്തുണയുമെല്ലാം പ്രദര്‍ശിപ്പിച്ച്. ചിലര്‍ക്ക് പിന്നണിയില്‍ ശക്തരായ രാഷ്ട്രീയ പ്രവര്‍ത്തകരുടെ പിന്തുണയുണ്ടായിരിക്കും. ഈയൊരു കാര്യമാണ് വര്‍ഷങ്ങളോളം എന്നെ ഭയചകിതയാക്കിയിരുന്നത്-ചിന്‍മയി ട്വീറ്റ് ചെയ്തു.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ