'കൊറോണയേക്കാള്‍ വലിയ ടൈം ബോംബാണ് അന്യസംസ്ഥാന തൊഴിലാളികളുടെ പലായനം'; വിമര്‍ശിച്ച് കമല്‍ഹാസന്‍

രാജ്യത്ത് മെയ് 3 വരെ ലോക്ഡൗണ്‍ നീട്ടിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിനെ ബാല്‍ക്കണി സര്‍ക്കാരെന്ന് വിശേഷിപ്പിച്ച് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ഹാസന്‍. കൊറോണയേക്കാള്‍ വലിയ ടൈം ബോംബാണ് അന്യസംസ്ഥാന തൊഴിലാളികളുടെ പലായനം എന്നാണ് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

“”എല്ലാ ബാല്‍ക്കണി ആളുകളും അടിത്തട്ടിലേക്കും ശ്രദ്ധിക്കണം. ആദ്യം ഡല്‍ഹിയില്‍, ഇപ്പോള്‍ മുംബൈ. കൊറോണയേക്കാള്‍ വലിയ ടൈം ബോംബാണ് അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിസന്ധി. ബാല്‍ക്കണി സര്‍ക്കാര്‍ അടിത്തട്ടില്‍ എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിക്കണം”” എന്നാണ് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

അന്യസംസ്ഥാന തൊഴിലാളികള്‍ ലോക്ഡൗണിനിടെ നടന്നും കൂട്ടമായും സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകുന്നത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുമെന്ന് കമല്‍ഹാസന്‍ പറയുന്നു. അതേസമയം, 11,439 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.

Latest Stories

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; 3000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് അധിക ചാര്‍ജ്ജ്

അത്രയ്ക്ക് കൂളാവേണ്ട, രാജ്യത്ത് തണുപ്പിനും നിയന്ത്രണം വരുന്നു... എസികൾക്ക് താപനില പരിധി ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനം

ഇന്ത്യയെ ഇനി പ്രകോപിപ്പിക്കരുത്; അത്തരം നീക്കങ്ങള്‍ സഹിക്കാന്‍ പോകുന്നില്ല; പാകിസ്താന്റെ ഉള്ളറകളില്‍ പോയി പോലും തീവ്രവാദികളെ വകവരുത്തുമെന്ന് എസ് ജയശങ്കര്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: ഇന്ന് 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച് അലര്‍ട്ട്; 14നും 15നും അതി തീവ്രമഴയ്ക്ക് സാധ്യത

പുഷ്പക വിമാനത്തില്‍ നിന്നും കൈ പുറത്തേക്കിടാം, അപ്പോള്‍ സീതയുടെ കൈയ്യില്‍ ചുറ്റിയ മിന്നലാണ് മിന്നല്‍ വള: കൈതപ്രം

പ്രധാനമന്ത്രിയെ കാണണമെങ്കിൽ കോവിഡ് ടെസ്റ്റ് നിർബന്ധം; പുതിയ തീരുമാനം രാജ്യത്ത് കേസുകൾ വർധിക്കുന്നതിനിടെ

MSC എൽസ-3 കപ്പൽ അപകടം; കേസെടുത്ത് പൊലീസ്, കപ്പൽ കമ്പനി ഒന്നാം പ്രതി

IND VS ENG: കോഹ്ലിയുടെ പകരക്കാരനാവാൻ എറ്റവും യോ​ഗ്യൻ ആ താരം, അവനെ നാലാം നമ്പറിൽ കളിപ്പിച്ചാൽ ഇന്ത്യക്ക് പരമ്പര പിടിക്കാം, നിർദേശിച്ച് മുൻ ക്രിക്കറ്റർ

'കുറച്ച് അതിരുകടന്നു പോയി'; മസ്‌കിന് ട്രംപിനെ കുറ്റപ്പെടുത്തിയതില്‍ പശ്ചാത്താപം; ആ എക്‌സ് പോസ്റ്റുകള്‍ വേണ്ടിയിരുന്നില്ലെന്ന് ലോകകോടീശ്വരന്റെ തിരിച്ചറിവ്

ശക്തമായ മഴ; കല്ലാർകുട്ടി ഡാമിൻറെ എല്ലാ ഷട്ടറുകളും ഉയർത്തി