വിശ്വാസത്തെ തൊട്ടുകളിക്കാന്‍ അനുവദിക്കില്ല, ഭക്തര്‍ സമീപിച്ചതു കൊണ്ട് കേസ് കൊടുത്തു; 'കല്‍ക്കി'ക്കെതിരെ വക്കീല്‍ നോട്ടീസുമായി ആചാര്യ പ്രമോദ് കൃഷ്ണന്‍

ബോക്‌സ് ഓഫീസില്‍ ആയിരം കോടി പിന്നിട്ടതോടെ വിവാദത്തില്‍ കുടുങ്ങി പ്രഭാസ്-നാഗ് അശ്വിന്‍ ചിത്രം ‘കല്‍ക്കി 2898 എഡി’. സിനിമയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണന്‍. സിനിമ മതഗ്രന്ഥങ്ങളെ വളച്ചൊടിച്ചെന്നും ഹിന്ദു ദൈവങ്ങളെ അനാദരിച്ചുവെന്നുമാണ് ആരോപണം.

ഹിന്ദു പുരാണ ഗ്രന്ഥങ്ങളില്‍ എഴുതിയിട്ടുള്ള കല്‍ക്കി ഭഗവാനെ കുറിച്ചുള്ള അടിസ്ഥാന ആശയത്തെ വരെ സിനിമ മാറ്റിമറിച്ചു. അത് ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസത്തിന് എതിരാണ്. മതഗ്രന്ഥങ്ങളോടുള്ള അനാദരവാണെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

ഇത് ഹിന്ദു വിശ്വാസത്തിന്റെ തെറ്റിദ്ധാരണയിലേക്കും തെറ്റായ വ്യാഖ്യാനത്തിലേക്കും തുടര്‍ന്നുള്ള ശോഷണത്തിലേക്കും നയിക്കുമെന്നും ആരോപിക്കുന്നുണ്ട്. ഹിന്ദു ഗ്രന്ഥങ്ങളെ തെറ്റായി ചിത്രീകരിക്കാന്‍ ആര്‍ക്കും അവകാശമില്ല. തങ്ങളുടെ സനാതന വിശ്വാസത്തെ തൊട്ടുകളിക്കാന്‍ അനുവദിക്കില്ല.

കല്‍ക്കിയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് അഭിഭാഷകന്‍ ഉജ്ജവല്‍ ആനന്ദ് ശര്‍മ്മയും ആരോപിച്ചു. കൃത്രിമ ബീജസങ്കലനത്തിലൂടെ കല്‍ക്കി ഭഗവാന്റെ ജനനം ചിത്രീകരിച്ചത് സിനിമയുടെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കത്തിന്റെ ഉദാഹരണമാണ്.

ആശയക്കുഴപ്പത്തിലായ നിരവധി ഭക്തര്‍ സമീപിച്ചതിനാലാണ് പ്രമോദ് കൃഷ്ണന്‍ നിയമനടപടി സ്വീകരിച്ചത് എന്നാണ് ആനന്ദ് ശര്‍മ്മ പറയുന്നത്. അതേസമയം, ബിസി 3101ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ