വിശ്വാസത്തെ തൊട്ടുകളിക്കാന്‍ അനുവദിക്കില്ല, ഭക്തര്‍ സമീപിച്ചതു കൊണ്ട് കേസ് കൊടുത്തു; 'കല്‍ക്കി'ക്കെതിരെ വക്കീല്‍ നോട്ടീസുമായി ആചാര്യ പ്രമോദ് കൃഷ്ണന്‍

ബോക്‌സ് ഓഫീസില്‍ ആയിരം കോടി പിന്നിട്ടതോടെ വിവാദത്തില്‍ കുടുങ്ങി പ്രഭാസ്-നാഗ് അശ്വിന്‍ ചിത്രം ‘കല്‍ക്കി 2898 എഡി’. സിനിമയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണന്‍. സിനിമ മതഗ്രന്ഥങ്ങളെ വളച്ചൊടിച്ചെന്നും ഹിന്ദു ദൈവങ്ങളെ അനാദരിച്ചുവെന്നുമാണ് ആരോപണം.

ഹിന്ദു പുരാണ ഗ്രന്ഥങ്ങളില്‍ എഴുതിയിട്ടുള്ള കല്‍ക്കി ഭഗവാനെ കുറിച്ചുള്ള അടിസ്ഥാന ആശയത്തെ വരെ സിനിമ മാറ്റിമറിച്ചു. അത് ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസത്തിന് എതിരാണ്. മതഗ്രന്ഥങ്ങളോടുള്ള അനാദരവാണെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

ഇത് ഹിന്ദു വിശ്വാസത്തിന്റെ തെറ്റിദ്ധാരണയിലേക്കും തെറ്റായ വ്യാഖ്യാനത്തിലേക്കും തുടര്‍ന്നുള്ള ശോഷണത്തിലേക്കും നയിക്കുമെന്നും ആരോപിക്കുന്നുണ്ട്. ഹിന്ദു ഗ്രന്ഥങ്ങളെ തെറ്റായി ചിത്രീകരിക്കാന്‍ ആര്‍ക്കും അവകാശമില്ല. തങ്ങളുടെ സനാതന വിശ്വാസത്തെ തൊട്ടുകളിക്കാന്‍ അനുവദിക്കില്ല.

കല്‍ക്കിയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് അഭിഭാഷകന്‍ ഉജ്ജവല്‍ ആനന്ദ് ശര്‍മ്മയും ആരോപിച്ചു. കൃത്രിമ ബീജസങ്കലനത്തിലൂടെ കല്‍ക്കി ഭഗവാന്റെ ജനനം ചിത്രീകരിച്ചത് സിനിമയുടെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കത്തിന്റെ ഉദാഹരണമാണ്.

ആശയക്കുഴപ്പത്തിലായ നിരവധി ഭക്തര്‍ സമീപിച്ചതിനാലാണ് പ്രമോദ് കൃഷ്ണന്‍ നിയമനടപടി സ്വീകരിച്ചത് എന്നാണ് ആനന്ദ് ശര്‍മ്മ പറയുന്നത്. അതേസമയം, ബിസി 3101ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ