സിനിമാ ചര്‍ച്ചയെന്ന പേരില്‍ അശ്ലീല ചിത്രം അയച്ച് മൂന്ന് കോടി തട്ടാന്‍ ശ്രമം; പരാതിയുമായി ബാദുഷ

യുവതിയും സംഘവും ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ. സിനിമ കഥ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഫോണില്‍ ബന്ധപ്പെട്ട ശേഷം അശ്ലീല ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെ അയച്ച്, മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായാണ് പരാതി.

കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ആലുവ ചെങ്ങമനാട് പൊയ്ക്കാട്ടുശ്ശേരി ചരിയന്‍പറമ്പില്‍ രമ്യാ കൃഷ്ണന്‍ (32), കോതമംഗംലം സ്വദേശി ബിജു, അഭിഭാഷകരായ എല്‍ദോ പോള്‍, സാജിദ്, പാലാരിവട്ടം നെല്ലിപ്പറമ്പ് വീട്ടില്‍ എന്‍.എ. അനീഷ് എന്നിവരെ പ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസെടുത്തു.

2020 ഒക്ടോബര്‍ 21 മുതലാണ് ഒന്നാം പ്രതിയായ രമ്യാ കൃഷ്ണന്‍ തന്നെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടത്. തുടര്‍ന്ന് അശ്ലീല ചിത്രങ്ങള്‍ വാട്‌സ് ആപ്പിലൂടെ അയക്കാനും തുടങ്ങി. ഒരു സ്ത്രീ കേസ് കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് പറഞ്ഞ് ബാദുഷയെ രമ്യ അഭിഭാഷകരായ എല്‍ദോ പോളിനും സാജിദിനും മുന്നിലെത്തിച്ചു.

രമ്യയുടെയും സുഹൃത്തിന്റെയും വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലുമുള്ള മെസേജുകള്‍ കാണിച്ച് കേസ് കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. 2022 ആഗസ്റ്റ് 31ന് അഭിഭാഷകരുടെ ഓഫിസില്‍ ചെന്ന തന്നോട് മൂന്ന് കോടി രൂപ ആവശ്യപ്പെട്ടു. വിലപേശലിനൊടുവില്‍ 1.25 കോടിയായി കുറച്ചു.

രണ്ടാം പ്രതി ഒഴികെയുള്ള നാലുപേരും ചേര്‍ന്ന് ഭീഷണിപ്പെടുത്തി തന്നെ കൊണ്ട് കരാറില്‍ ഒപ്പുവെപ്പിച്ചുവെന്നും അഡ്വാന്‍സായി പത്ത് ലക്ഷം വാങ്ങിയെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. വഞ്ചന, പണം തട്ടിയെടുക്കല്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു