ഹന്‍സികയുടെ വരന്‍ സുഹൃത്തിന്റെ മുന്‍ ഭര്‍ത്താവ്; വിവാഹത്തിന് പിന്നാലെ വിവാദം

നടി ഹന്‍സികയുടെ വിവാഹം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരിക്കുകയാണ്. മുംബൈ വ്യവസായി സുഹൈല്‍ ഖതൂരിയാണ് താരത്തിന്റെ ഭര്‍ത്താവ്. ഇരുവരുടെയും വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് വിവാദമുണ്ടായിരിക്കുന്നത്.

അടുത്ത കൂട്ടുകാരിയുടെ മുന്‍ ഭര്‍ത്താവിനെയാണ് ഹന്‍സിക വിവാഹം ചെയ്തിരിക്കുന്നതെന്നാണ്് പ്രധാന ആരോപണം. സുഹൈലിന്റെ ആദ്യ വിവാഹത്തില്‍ ഹന്‍സിക പങ്കെടുത്തതിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

ഹന്‍സികയുടെ സുഹൃത്ത് റിങ്കി സജാബ് ആണ് സുഹൈയിലിന്റെ മുന്‍ ഭാര്യ. ഹന്‍സികയും സുഹൈയിലും ബിസിനസ് പാര്‍ട്ണര്‍മാരായിരുന്നു. സുഹൈയിലിന്റെ ആദ്യ വിവാഹത്തിന്റെ ചടങ്ങുകളില്‍ ഹന്‍സിക ആയിരുന്നു നിറസാന്നിദ്ധ്യം.

മുംബൈയില്‍ നിന്നുള്ള ബിസിനസുകാരനായ സൊഹെയ്ല്‍, ഹന്‍സികയുടെ ഇവന്റ് മാനേജ്മന്റ് സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ ആണ്. 1985 മുതല്‍ വിദേശത്തേക്ക് വസ്ത്രം കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് സൊഹെയ്ല്‍.

രാജസ്ഥാനിലെ ജയ്പൂരിലെ കോട്ടയും കൊട്ടാരവും ചേര്‍ന്ന മുണ്ടോട്ട പാലസ് ആന്‍ഡ് ഫോര്‍ട്ടിലായിരുന്നു ഹന്‍സികയുടെയും സൊഹെയ്ലിന്റെയും വിവാഹം. ഒരു കാലില്‍ മുട്ടുകുത്തി നിന്നാണ് സൊഹെയ്ല്‍ ഹന്‍സികയെ വിവാഹം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ഈ ചിത്രവും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്