'തത്ത' എന്ന് വിളിച്ച് അപമാനിച്ചു; 'ഗോട്ട്' സംവിധായകനെതിരെ ദിവ്യഭാരതി..; വനിതാ കമ്മീഷന്‍ ഇടപെടണമെന്ന് എഐസിഡബ്ല്യുഎ

‘ഗോട്ട്’ സിനിമാ സംവിധായകന്‍ നരേഷ് കുപ്പിളി മോശമായി പെരുമാറിയെന്ന നടി ദിവ്യഭാരതിയുടെ ആരോപണം തെലുങ്ക് സിനിമാരംഗത്ത് വന്‍ ചര്‍ച്ചകളാണ് ഉണ്ടാക്കിയിരിക്കുന്നത്. സംവിധായകന്‍ മോശമായ ഭാഷയില്‍ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് ദിവ്യഭാരതിയുടെ ആരോപണം. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (എഐസിഡബ്ല്യുഎ).

നിര്‍ഭാഗ്യവശാല്‍ ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടാവുമെങ്കിലും പുറത്തുവരാറില്ലെന്നും ഈ അപമാനത്തിനെതിരെ ശബ്ദമുയര്‍ത്തിയ ദിവ്യഭാരതിയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്നും എഐസിഡബ്ല്യുഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ചലച്ചിത്ര മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും ഒരു ‘വനിതാ പരിഹാര സമിതി’ രൂപീകരിക്കുമെന്നും എഐസിഡബ്ല്യുഎ വ്യക്തമാക്കി.

ദിവ്യഭാരതിയുടെ കേസില്‍ ദേശീയ വനിതാ കമ്മീഷന്‍ അടിയന്തര നടപടി സ്വീകരിക്കുകയും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും. അത്തരം സംഭവങ്ങള്‍ ശക്തമായി കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്, അതിനാല്‍ സിനിമാ മേഖലയിലെ ഒരു സ്ത്രീക്കും തന്റെ പ്രൊഫഷണല്‍ ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍ സുരക്ഷിതത്വമോ ഭീഷണിയോ അനുഭവപ്പെടില്ലെന്നും എഐസിഡബ്ല്യുഎ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, സംവിധായകന്‍ സെറ്റില്‍ സ്ത്രീകളെ ‘ചിലക’ (തെലുങ്കില്‍ – തത്ത) എന്ന് വിളിച്ച് അപമാനിച്ചു എന്നാണ് ദിവ്യഭാരതിയുടെ ആരോപണം. ഇത് തമാശയായി ചെയ്തതല്ല, സ്ത്രീവിരുദ്ധതയുടെ പ്രതിഫലനമാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. സംവിധായകന്‍ സെറ്റില്‍ ഇങ്ങനെ തന്നെയായിരുന്നു, സ്ത്രീകളോട് തുടര്‍ച്ചയായി അനാദരവ് കാണിച്ചു.

തന്നെ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയത് ഇതൊക്കെ കണ്ടിട്ടും സിനിമയിലെ നായകനായ നടന്‍ എല്ലാം അനുവദിച്ചു കൊണ്ട് മൗനം പാലിച്ച് ഇരിക്കുന്നതാണ്. സ്ത്രീകളെ പരിഹസിക്കാത്ത, ഓരോരുത്തര്‍ക്കും പ്രാധാന്യമുള്ള, ബഹുമാനം നല്‍കുന്ന വര്‍ക്ക് സ്‌പേസ് ആണ് സാധാരണയായി താന്‍ തിരഞ്ഞെടുക്കാറുണ്ടായിരുന്നത് എന്നാണ് ദിവ്യഭാരതി പറയുന്നത്.

Latest Stories

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍

ഗുരുതരസ്വഭാവമുള്ള പരാതികള്‍, എഐസിസി കടുപ്പിച്ചു; കോടതി വിശദമായി വാദം കേട്ട് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് വിധിച്ചു; പിന്നാലെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ Who Cares ന് ഉത്തരം കിട്ടിതുടങ്ങി

'ബലാത്സംഗ കേസിലെ പ്രതിയെ പാലക്കാട്‌ മണ്ഡലം ഇനിയും ചുമക്കണോ?'; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കോൺഗ്രസ് ചോദിച്ച് വാങ്ങിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

'രാഹുലിനെ പുറത്താക്കിയ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണ്'; കോൺഗ്രസിനൊപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് സന്ദീപ് വാര്യർ