2000 കോടി രൂപയുടെ ലഹരിക്കടത്ത്; അമീർ സുൽത്താനെ ചോദ്യം ചെയ്ത് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ

മുൻ ഡിഎംകെ നേതാവും സിനിമ നിർമ്മാതാവുമായ ജാഫർ സാദിക് മുഖ്യപ്രതിയായ ലഹരികടത്തുകേസിൽ തമിഴ് സംവിധായകനും നടനുമായ അമീറിനെ ചോദ്യം ചെയ്ത് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ.

ഡൽഹിയിലെ എൻ. സി. ബി ഓഫീസിൽ അഞ്ച് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ ജാഫർ സാദികുമായുള്ള ബിസിനസ് ബന്ധങ്ങളും മറ്റും അന്വേഷിച്ചു.

അമീറിന്റെ ‘ഇരൈവൻ മിക പെരിയവൻ’ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായിരുന്നു അറസ്റ്റിലായ ജാഫർ സാദിക്. ചിത്രം ഈ വർഷം റിലീസ് ചെയ്യാനിരിക്കെയാണ് ജാഫറിന്റെ അറസ്റ്റ്.

ലഹരി കടത്തിൽ നിന്നും ലഭിച്ച പണമാണ് സിനിമ നിർമ്മിക്കാൻ ഉപയോഗിച്ചത് എന്നാണ് എൻ. സി. ബി സംശയിക്കുന്നത്. കൂടാതെ ജാഫർ സാദിക്കിന്റെ ഹോട്ടൽ ബിസിനസിൽ പങ്കാളിയുമായിരുന്നു അമീർ സുൽത്താൻ.

കേസിലൂടെ തന്നെ മാനസികമായി തളർത്താനും വ്യക്തിപരമായി മോശക്കാരനാക്കാനും ശ്രമിക്കുകയാണെന്നും, ഇത് തന്റെ കുടുംബത്തെ വേദനിപ്പിക്കാനാണെന്നുമാണ് അമീർ സുൽത്താൻ പറയുന്നത്.

Latest Stories

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി