ആശങ്കകള്‍ വിട്ടൊഴിഞ്ഞ് സിനിമാലോകം, കുടുംബപ്രേക്ഷകരും തിയേറ്ററുകളില്‍ എത്തി

സിനിമാപ്രേമികളുടെ നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് തിയേറ്ററുകള്‍ തുറന്നു. കോവിഡ് പശ്ചാത്തലത്തില്‍ പത്തു മാസത്തിനു ശേഷം ആദ്യമായി തിയേറ്റര്‍ തുറന്നപ്പോള്‍ വിജയ് ചിത്രം മാസ്റ്റര്‍ കാണാന്‍ ഗര്‍ഭിണികളും കുട്ടികളുമടക്കം കുടുംബമായിട്ടാണ് ആളുകള്‍ തിയേറ്ററുകളില്‍ എത്തിയത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് എല്ലാ തിയേറ്ററുകളിലും പ്രദര്‍ശനം നടന്നത്. ആളുകള്‍ക്ക് തിയേറ്ററിന് അകത്തേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ടെമ്പറേച്ചര്‍ ചെക്കിങ്ങും സാനിറ്റയ്‌സിങ്ങും ഉറപ്പു വരുത്തുന്നുണ്ട്. കൂടാതെ ഒന്നിടവിട്ട സീറ്റുകളുമാണ് സെറ്റ് ചെയ്തത്.

കോവിഡ് രോഗ ബാധ ഭയന്ന് ആളുകള്‍ തിയേറ്ററുകളിലേക്ക് എത്തുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും അതിനെയൊക്കെ മാറ്റി മറിച്ചു കൊണ്ടാണ് തിയേറ്ററില്‍ ആളുകള്‍ എത്തിയത്. അടുത്ത ദിവസം മുതല്‍ മലയാള സിനിമകള്‍ കൂടി പ്രദര്‍ശനത്തിനെത്തുമ്പോള്‍ സിനിമ കാണാന്‍ കൂടുതല്‍ ആളുകള്‍ തിയേറ്ററിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.

ജയസൂര്യ നായകാനായെത്തുന്ന “വെള്ളം” ചിത്രമാണ് റിലീസിനെത്തുന്ന ആദ്യ മലയാള ചിത്രം. ജനുവരി 22നാണു റിലീസ്. ഖാലിദ് റഹമാന്‍ സംവിധാനം ചെയ്ത “ലവ്” ജനുവരി 29ന് റിലീസിനെത്തും. മരക്കാര്‍: അറബിക്കടലിന്റെ സിംഹം, മാലിക്, തുറമുഖം തുടങ്ങിയ വമ്പന്‍ ചിത്രങ്ങളും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി റിലീസിന് എത്തും.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍