സുഹൃത്തുക്കള്‍ പോലും സത്യാവസ്ഥ അറിയാതെ പലതും പറഞ്ഞു, എനിക്ക് കോട്ടം തട്ടേണ്ടതൊക്കെ തട്ടിക്കഴിഞ്ഞു: അനില്‍ രാധാകൃഷ്ണ മേനോന്‍

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍കോളജില്‍ അനില്‍ രാധാകൃഷ്ണമേനോന്റെയും ബിനീഷ് ബാസ്റ്റിന്റെയും പേരില്‍ നടന്ന പ്രശ്‌നങ്ങള്‍ വലിയ വിവാദമായിട്ട് ദിവസങ്ങള്‍ പിന്നിട്ടു. സോഷ്യല്‍മീഡിയയില്‍ വലിയ പ്രതിഷേധത്തിന് പാത്രമാകുമ്പോള്‍ രാധാകൃഷ്ണമേനോന് പറയാനുള്ളത് താന്‍ ബിനീഷിനെ അപമാനിച്ചിട്ടെന്നാണ്.

ഞാന്‍ ജാതിയോ മതമോ അങ്ങനെയുള്ള വര്‍ഗീയമായ യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ല. ബിനീഷിനെ മൂന്നാംകിട നടനെന്ന് വിളിച്ച് അധിക്ഷേപിച്ചിട്ടില്ല. മനോരമയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. തന്റെ സുഹൃത്തുക്കള്‍ പോലും സത്യാവസ്ഥ അറിയാതെ വിമര്‍ശിച്ചത് തന്നെ വിഷമിപ്പിച്ചെന്നും അദ്ദേഹം

വിഷമം എന്താണെന്നു വച്ചാല്‍ എന്റെ സിനിമാസുഹൃത്തുക്കളില്‍ പലരും ഒരുവശം മാത്രം കേട്ട് മനസ്സിലാക്കി എന്നോട് ഒരു വാക്കു പോലും ചോദിക്കാതെ പല പ്രസ്താവനകളും ഇറക്കി. ഇതുപോലുള്ള സംഭവങ്ങള്‍ ആര്‍ക്കും വരാം. ഒരു വശം മാത്രമല്ല, മറുവശം കൂടി അന്വേഷിക്കാനുള്ള സാവകാശം കാണിക്കണം. ആരും ഒരു ദിവസം അങ്ങനെ പൊട്ടിമുളച്ച് ഉണ്ടായതല്ല. ഇതു കൂടാതെ, എന്റെ മകനാണെന്നു കാരുതി ഒരു പാവം പയ്യന്റെ നേര്‍ക്കും തെറിവിളിയുണ്ടായി. അയാള്‍ എന്തു പിഴച്ചു? എല്ലാ ജാതിയിലും മതത്തിലും പെട്ടവരുമായി ഞാന്‍ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. എന്റെ അസിസ്റ്റന്റ്‌സ് ആയി പല ജാതിയിലും മതത്തിലും പെട്ടവരുണ്ട്. അവരെല്ലാം എന്റെ വീട്ടിലാണ് താമസിക്കാറുള്ളത്. രാധാകൃഷ്ണ മേനോന്‍ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക