'മരണമാണ് അനിവാര്യമെന്ന സിനിമാപ്രവര്‍ത്തകരുടെ തോന്നല്‍ മാറ്റണം'; അത് സര്‍ക്കാരിന്റെ മിനിമം കടമയെന്ന് നിര്‍മ്മാതാവ്

തിയേറ്ററുകള്‍ പെട്ടന്ന് തുറക്കുന്നതിന് പകരം തങ്ങള്‍ക്ക് വേണ്ട ചില പരിഗണനകള്‍ മാനിക്കണമെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് അനില്‍ തോമസ്. കറന്റ് ഫിക്സഡ് ചാര്‍ജ് മുതല്‍ തിയേറ്റര്‍ അടഞ്ഞു കിടന്ന സമയത്തെ വിനോദ നികുതി വരെ ഒഴിവാക്കി തരണമെന്നാണ് അനില്‍ തോമസ് പറയുന്നത്. ഇതെല്ലാം പരിഗണിക്കാതെയാണ് തിയേറ്റര്‍ തുറക്കുന്നതെങ്കില്‍ അത് തിയേറ്റര്‍ ഉടമകളുടെ മരണം ഉറപ്പാക്കുമെന്നും അനില്‍ അഭിപ്രായപ്പെട്ടു.

അനില്‍ തോമസിന്റെ വാക്കുകള്‍: പ്രിയപ്പെട്ട മന്ത്രി ഈ പരിഗണന ഞങ്ങള്‍ സ്വാഗതം ചെയുന്നു, പക്ഷെ ഞങ്ങള്‍ക്ക് അത്യാവശം വേണ്ട പരിഗണന അങ്ങയുടയും ബഹുമാനപെട്ട മുഖ്യമന്ത്രിയുടെയും മുമ്പില്‍ പല തവണ സമര്‍പ്പിച്ചിട്ട് നാളുകളായി. ഉപയോഗിക്കാത്ത കറന്റിന് ഫിക്സഡ് ചാര്‍ജ് ഒഴിവാക്കണം. അടഞ്ഞുകിടന്ന കാലത്തേ വിവിധ നികുതികള്‍ ഒഴിവാക്കണം. മഹത്തായ കേരളം മാത്രം ഈടാക്കുന്ന വിനോദനികുതി എന്ന ഇരട്ട നികുതി ഒഴിവാക്കണം. ബാങ്കുകളില്‍ നിന്നും ലഭിക്കേണ്ട മൊറൊട്ടോറിയം, ലോണ്കളുടെ പുനര്‍ക്രമീകരണം നടത്തണം.

മേല്‍സൂചിപ്പിച്ച വിഷയങ്ങള്‍ നിലനില്‍പ്പിനായി ആവശ്യപ്പെട്ട ചിലത് മാത്രം, ഇതല്ലേ ആദ്യം പരിഗണിക്കേണ്ടത്. അത് വഴി കോവിഡിനൊപ്പം ജീവിക്കാന്‍ സഹായിക്കുക, മരണമാണ് അനിവാര്യത എന്ന തോന്നല്‍ സിനിമാമേഖലയില്‍ നിന്ന് അകറ്റി നിര്‍ത്തേണ്ടത് ഒരു ഭരണകൂടത്തിന്റെ മിനിമം കടമയാണ്. അടിക്കുറിപ്പ് :ഒരു ചൂണ്ട ഇട്ടാല്‍ കൊത്തുന്ന അവസ്ഥയില്‍ അല്ല, തുറന്നൊള്ള എന്ന് പറഞ്ഞാല്‍ പരിഹരിച്ചു തരേണ്ട ഏറ്റവും കുറഞ്ഞ കാര്യങ്ങള്‍ ലഭിക്കാതെ തുറക്കല്‍ എന്ന ചൂണ്ടയില്‍ ഇപ്പോള്‍ കൊത്തിയാല്‍ മരണം ഉറപ്പാണ്, അത് കൊണ്ട് ജീവിക്കാന്‍ സാഹചര്യം ഉണ്ടാക്കണം. ഉണ്ടാക്കും എന്ന് വിശ്വസിക്കുന്നു.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു