'മരണമാണ് അനിവാര്യമെന്ന സിനിമാപ്രവര്‍ത്തകരുടെ തോന്നല്‍ മാറ്റണം'; അത് സര്‍ക്കാരിന്റെ മിനിമം കടമയെന്ന് നിര്‍മ്മാതാവ്

തിയേറ്ററുകള്‍ പെട്ടന്ന് തുറക്കുന്നതിന് പകരം തങ്ങള്‍ക്ക് വേണ്ട ചില പരിഗണനകള്‍ മാനിക്കണമെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് അനില്‍ തോമസ്. കറന്റ് ഫിക്സഡ് ചാര്‍ജ് മുതല്‍ തിയേറ്റര്‍ അടഞ്ഞു കിടന്ന സമയത്തെ വിനോദ നികുതി വരെ ഒഴിവാക്കി തരണമെന്നാണ് അനില്‍ തോമസ് പറയുന്നത്. ഇതെല്ലാം പരിഗണിക്കാതെയാണ് തിയേറ്റര്‍ തുറക്കുന്നതെങ്കില്‍ അത് തിയേറ്റര്‍ ഉടമകളുടെ മരണം ഉറപ്പാക്കുമെന്നും അനില്‍ അഭിപ്രായപ്പെട്ടു.

അനില്‍ തോമസിന്റെ വാക്കുകള്‍: പ്രിയപ്പെട്ട മന്ത്രി ഈ പരിഗണന ഞങ്ങള്‍ സ്വാഗതം ചെയുന്നു, പക്ഷെ ഞങ്ങള്‍ക്ക് അത്യാവശം വേണ്ട പരിഗണന അങ്ങയുടയും ബഹുമാനപെട്ട മുഖ്യമന്ത്രിയുടെയും മുമ്പില്‍ പല തവണ സമര്‍പ്പിച്ചിട്ട് നാളുകളായി. ഉപയോഗിക്കാത്ത കറന്റിന് ഫിക്സഡ് ചാര്‍ജ് ഒഴിവാക്കണം. അടഞ്ഞുകിടന്ന കാലത്തേ വിവിധ നികുതികള്‍ ഒഴിവാക്കണം. മഹത്തായ കേരളം മാത്രം ഈടാക്കുന്ന വിനോദനികുതി എന്ന ഇരട്ട നികുതി ഒഴിവാക്കണം. ബാങ്കുകളില്‍ നിന്നും ലഭിക്കേണ്ട മൊറൊട്ടോറിയം, ലോണ്കളുടെ പുനര്‍ക്രമീകരണം നടത്തണം.

മേല്‍സൂചിപ്പിച്ച വിഷയങ്ങള്‍ നിലനില്‍പ്പിനായി ആവശ്യപ്പെട്ട ചിലത് മാത്രം, ഇതല്ലേ ആദ്യം പരിഗണിക്കേണ്ടത്. അത് വഴി കോവിഡിനൊപ്പം ജീവിക്കാന്‍ സഹായിക്കുക, മരണമാണ് അനിവാര്യത എന്ന തോന്നല്‍ സിനിമാമേഖലയില്‍ നിന്ന് അകറ്റി നിര്‍ത്തേണ്ടത് ഒരു ഭരണകൂടത്തിന്റെ മിനിമം കടമയാണ്. അടിക്കുറിപ്പ് :ഒരു ചൂണ്ട ഇട്ടാല്‍ കൊത്തുന്ന അവസ്ഥയില്‍ അല്ല, തുറന്നൊള്ള എന്ന് പറഞ്ഞാല്‍ പരിഹരിച്ചു തരേണ്ട ഏറ്റവും കുറഞ്ഞ കാര്യങ്ങള്‍ ലഭിക്കാതെ തുറക്കല്‍ എന്ന ചൂണ്ടയില്‍ ഇപ്പോള്‍ കൊത്തിയാല്‍ മരണം ഉറപ്പാണ്, അത് കൊണ്ട് ജീവിക്കാന്‍ സാഹചര്യം ഉണ്ടാക്കണം. ഉണ്ടാക്കും എന്ന് വിശ്വസിക്കുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക