അമ്മയുടെ ഏറ്റവും വലിയ പോസിറ്റിവിറ്റിയും നെ​ഗറ്റിവിറ്റിയും ഒന്നു തന്നെ; അഹാന കൃഷ്ണ

അമ്മയുടെ ഏറ്റവും വലിയ പോസിറ്റിവിറ്റിയും നെ​ഗറ്റിവിറ്റിയും ഒന്നു തന്നെയെന്ന് അഹാന കൃഷ്ണ. ​ഗൃഹലക്ഷ്മിക്കു നൽകിയ അഭിമുഖത്തിലാണ് നടി അമ്മയെക്കുറിച്ച് പറഞ്ഞത്. കഴിഞ്ഞ 26 വർഷമായി താനടക്കം നാല് മക്കളുടെ കാര്യത്തിനാണ് അമ്മ ഏറ്റവും കൂടുതൽ സമയം കണ്ടെത്തുന്നത്. അത് ഒരു വലിയ പോസറ്റിവ് കാര്യമാണന്നും എന്നാൽ സ്വയം മറന്ന് മറ്റുള്ളവർക്കായി സമയം മാറ്റിവെക്കുന്നത് ഒരു നെ​ഗറ്റിവ് കാര്യമാണന്നും അഹാന പറഞ്ഞു.

ഒരോരുത്തരും എപ്പോഴും പ്രഥമ പരി​​ഗണന നൽകേണ്ടത് അവരവരുവടെ സന്തോഷത്തിന് വേണ്ടിയായിരിക്കണമെന്നും നടി കൂട്ടിച്ചേർത്തു. എന്നാൽ താൻ അങ്ങനെ നിന്നതു കൊണ്ടാണ് മക്കളെല്ലാരും സന്തോഷത്തോടെ ജീവിക്കുന്നതെന്നാണ് സിന്ധു കൃഷണ മറുപടി നൽകിയത്.

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുളള താരകുടുംബമാണ് നടൻ കൃഷണകുമാറിന്റെത്. വളരെ കുറച്ച് ചിത്രത്തിൽ മാത്രമേ അഹാന അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ നടിക്കു കഴിഞ്ഞിട്ടുണ്ട്. അഹാനയ്ക്ക് പിന്നാലെ ഇളയ രണ്ട് സഹോ​ദരിമാരും സിനിമയിൽ അഭിനയിച്ചു.

സിന്ധു കൃഷ്ണയും സോഷ്യൽ മീഡിയായിലെ സജീവ സാന്നിധ്യമാണ്. സീരിയലുകളിലും പരസ്യ ചിത്രങ്ങളിലും സിന്ധു അഭിനയിച്ചിട്ടുണ്ട്. മക്കൾക്കെപ്പം കുടുതൽ സമയം കണ്ടത്തുന്ന അമ്മ ഇടയ്ക്കിടക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍