എന്റെ ഓര്‍മയ്ക്ക് പ്രശ്‌നങ്ങളുണ്ട്; 20 വര്‍ഷമായി മരുന്ന് കഴിക്കുന്നുണ്ടെന്ന് സന്തോഷ് വര്‍ക്കി; ചെകുത്താനെ പൂട്ടിയിട്ടേ അടങ്ങുവെന്ന് ബാല; സംയുക്ത ഫേസ്ബുക്ക് ലൈവ്

ചെകുത്താന്‍ എന്ന് അറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്‌സിനെ പൂട്ടുമെന്ന് നടന്‍ ബാല. ചെകുത്താനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിക്കൊപ്പം ഫേസ്ബുക്ക് ലൈവില്‍ എത്തി അദേഹം പറഞ്ഞു.

ബാല തന്നെ പൂട്ടിയിട്ടെന്ന ആരോപണം തെറ്റാണ്. തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയോ ഫോണ്‍ തട്ടിയെടുക്കുകയോ ചെയ്തിട്ടില്ലെന്നും ബാലയുടെ ചോദ്യത്തിന് മറുപടിയായി സന്തോഷ് പറഞ്ഞു.

താന്‍ ഒറ്റക്ക് സ്‌കൂട്ടറിലാണ് ബാലയുടെ വീട്ടിലേക്ക് വന്നതെന്ന് സന്തോഷ് പറയുന്നു. തനിക്ക് ഒ.സി.ഡി എന്ന രോഗമാണ്, 20 വര്‍ഷമായി അതിന്റെ ചികിത്സയിലാണ്. അടുത്തിടെ ബാംഗളൂരിലെ ആശുപത്രിയില്‍ ആയിരുന്നുവെന്നും സന്തോഷ് പറഞ്ഞു. സന്തോഷ് കഴിക്കുന്ന മരുന്നുകളും ബാല മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിച്ചു.

ഇന്നലെ, തൃക്കാക്കര സ്റ്റേഷനില്‍ അജു അലക്സിനൊപ്പമെത്തി സന്തോഷ് വര്‍ക്കി ബാലക്കെതിരെ മൊഴി നല്‍കിയിരുന്നു. തന്നെ മണിക്കൂറുകളോളം ഫ്ളാറ്റില്‍ പൂട്ടിയിട്ടു എന്നാണ് സന്തോഷ് വര്‍ക്കിയുടെ മൊഴി. അജുവിന്റെ ഫ്ളാറ്റില്‍ വച്ച് ബാല തോക്കുചൂണ്ടിയെന്നും ഇയാള്‍ പറയുന്നു. അതേസമയം, സന്തോഷ് വര്‍ക്കി കൂടെ നിന്ന് ചാരപ്പണി ചെയ്യുകയായിരുന്നുവെന്ന് ബാല പ്രതികരിച്ചിരുന്നു.

താന്‍ ആരെയും തടവില്‍ വച്ചിട്ടില്ലെന്നും നടന്‍ വ്യക്തമാക്കി. സന്തോഷ് വര്‍ക്കി അടുത്തിടെ മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളെ കുറിച്ച് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെ നടന്‍ ബാല, സന്തോഷ് വര്‍ക്കിയെ കൊണ്ട് മാപ്പ് പറയിപ്പിച്ചിരുന്നു. പിന്നാലെ ബാല വളരെ നല്ലൊരു മനുഷ്യനാണെന്ന് സന്തോഷ് വര്‍ക്കി ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.

സന്തോഷിനെ കൊണ്ട് മാപ്പ് പറയിപ്പിച്ച വിഷയത്തിലാണ് ബാലക്കെതിരെ അജു അലക്സ് വ്ളോഗ് ചെയ്തത്. ഇതിന് പിന്നാലെയാണ് സന്തോഷ് വര്‍ക്കിക്കൊപ്പം ബാല യൂട്യൂബറുടെ ഫ്ളാറ്റിലെത്തിയത്. അജു അലക്‌സിന്റെ സുഹൃത്തും റൂംമേറ്റുമായ മുഹമ്മദ് അബ്ദുല്‍ ഖാദറാണ് തൃക്കാക്കര പോലീസില്‍ പരാതി നല്‍കിയത്. ബാലക്കെതിരെ തൃക്കാക്കര പോലീസ് കേസെടുക്കുകയും സ്റ്റേഷനില്‍ ഹാജരാവാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തു.

സംഭവ സമയത്ത് അജു സ്ഥലത്തില്ലായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറല്‍, ഭീഷണിപ്പെടുത്തല്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം തുടങ്ങിയ കുറ്റങ്ങളാണ് ബാലയ്ക്കും കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. തനിക്കെതിരെ നല്‍കിയത് കള്ളപ്പരാതിയാണെന്ന് ബാല പ്രതികരിച്ചു. ഫ്ളാറ്റില്‍ നടന്ന സംഭവത്തിന്റെ മുഴുവന്‍ വീഡിയോ ദൃശ്യങ്ങളും തന്റെ പക്കലുണ്ടെന്ന് വ്യക്തമാക്കിയ നടന്‍ വീഡിയോ ക്ലിപ്പ് പുറത്തുവിട്ടിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക