ഇനി ഒരിക്കലും ഇതുപോലൊരു സിനിമയില്‍ എത്തില്ല, സ്വന്തം ശരീരത്തെ ടോര്‍ച്ചര്‍ ചെയ്തതാണ് നിങ്ങള്‍ കാണുന്ന രൂപമാറ്റം; പൃഥ്വിരാജ് പറഞ്ഞത്

കഴിഞ്ഞ ദിവസം യൂട്യൂബില്‍ എത്തിയ ‘ആടുജീവിതം’ സിനിമയുടെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകള്‍ക്കായി കട്ട് ചെയ്ത പ്രിവ്യൂ ഓണ്‍ലൈനില്‍ ലീക്ക് ആയതിനെ തുടര്‍ന്നാണ് ട്രെയ്‌ലര്‍ എന്ന രീതിയില്‍ പൃഥ്വിരാജ് വീഡിയോ പങ്കുവച്ചത്. കളര്‍ ഗ്രേഡിംഗ് പോലും ചെയ്യാത്ത വീഡിയോയാണിത് എന്ന് പറഞ്ഞ് സംവിധായകന്‍ ബ്ലെസിയും രംഗത്തെത്തിയിരുന്നു.

എന്നാല്‍ പ്രിവ്യൂ ഇങ്ങനെയാണെങ്കില്‍ സിനിമ ഏത് ലെവല്‍ ആയിരിക്കും എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. പൃഥ്വിരാജിന്റെ ഹൈ വോള്‍ട്ട് പെര്‍ഫോമന്‍സ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ സിനിമയ്ക്കായി താന്‍ നടത്തിയ രൂപമാറ്റത്തെ കുറിച്ച് പൃഥ്വിരാജ് ഒരിക്കല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. സിനിമയ്ക്കായി ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും താരം ചെയ്തിട്ടുണ്ട്.

”ഞാന്‍ സ്വന്തം ശരീരത്തിന് കൊടുക്കുന്ന ടോര്‍ച്ചറാണ് ശരിക്കും നിങ്ങള്‍ കാണുന്ന രൂപ മാറ്റം. ഇനി ഒരിക്കലും ഇതുപോലൊരു ചിത്രത്തില്‍ ഞാന്‍ എത്തില്ല. ഒരു ചിത്രത്തിന് വേണ്ടിയും ഇങ്ങനെ എഫര്‍ട്ട് എടുക്കാന്‍ പറ്റില്ല. കാരണം ഫിറ്റ്‌നസ് പോലും കീപ്പ് ചെയ്തല്ല ഈ ചിത്രം പൂര്‍ത്തീകരിക്കുന്നത്. ഒരുപക്ഷേ സിനിമ കാണുമ്പോള്‍ ആയിരിക്കും പ്രേക്ഷകര്‍ക്ക് രൂപമാറ്റത്തെ കുറിച്ച് ബോധ്യപ്പെടുക.”

”മേക്കോവറിനെ കുറിച്ച് കുറച്ച് ആളുകള്‍ പറയുമ്പോള്‍ പോലും യഥാര്‍ത്ഥ അവസ്ഥ ആരും കണ്ടിട്ടില്ല. 2008ല്‍ ആണ് ആടുജീവിതത്തില്‍ കമ്മിറ്റ് ചെയ്യുന്നത്. സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ കഥാപാത്രത്തെ കുറിച്ച് വ്യക്തമായി എനിക്ക് ധാരണ ഉണ്ടായിരുന്നു. ഒരു അഭിനേതാവിന്റെ ഭാഗത്ത് നിന്ന് എത്രമാത്രം എഫര്‍ട്ട് വേണമെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് ചിത്രം കമ്മിറ്റ് ചെയ്യുന്നത്. ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ട്.”

”ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തി ഷൂട്ടിന് വേണ്ടി തയ്യാറെടുക്കുന്ന സമയത്താണ് വലിയൊരു കാലയളവിലേക്ക് തന്നെ സിനിമ നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. ആ ഘട്ടത്തിലൊക്കെ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ വലിയ സന്തോഷം തോന്നും” എന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

Latest Stories

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി